പയ്യന്നൂര്‍: വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ജ്വല്ലറി പൂട്ടാന്‍ മറന്ന ഉടമയെ പാതിരാത്രിയില്‍ വിളിച്ച് വരുത്തി പയ്യന്നൂര്‍ പോലീസ്. തായിനേരി സ്വദേശി ഷെഫീഖിന്‍റെ ഉടമസ്ഥതയില്‍ പയ്യന്നൂര്‍ സെന്‍റ്മേരീസ് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന സില്‍ഗോ സില്‍വര്‍ ഗോള്‍ഡ് സ്ഥാപനമാണ് ഉടമ പൂട്ടാൻ മറന്ന് പോയത്. മഴ കാരണം വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഷെഫീഖ് ഇക്കാര്യം മറന്ന് പോയത്. ഇന്നു പുലര്‍ച്ചെ 1.30 മണിയോടെ പയ്യന്നൂര്‍ പോലിസ് പട്രോളിങ് സംഘമാണ് പൂട്ടാത്ത ജ്വല്ലറി കണ്ടത്. സമീപ നാളുകളായി മോഷ്ടാക്കള്‍ പതിയിരുന്ന് വിലസുന്ന പയ്യന്നൂരില്‍ ജ്വല്ലറി പൂട്ടാതെ പോയത് പോലിസിനെ കുഴപ്പിച്ചു. ജ്വല്ലറിക്കകത്ത് മോഷ്ടാക്കള്‍ കയറിയെന്നായി ആദ്യ സംശയം. പരിശോധനയില്‍ അത്തരം അടയാളങ്ങളൊന്നും കണ്ടില്ല.
Also Read : കൂട്ടബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്തത് സുഹൃത്ത് മലർ, ജ്യൂസിൽ മയക്കുഗുളികയും ഇട്ടു, മുസ്തഫ പിടിയിലായത് മലപ്പുറത്തെ ഭാര്യ വീട്ടിൽ നിന്ന്, പോലീസ് പറയുന്നത് ഇങ്ങനെ...
സ്ഥാപനത്തിലെ രാത്രി സെക്യൂരിറ്റിക്കാരനും ഷട്ടറിനു മുന്നിലുണ്ടായിരുന്നു. സ്ഥാപനം പൂട്ടിയിട്ടില്ലെന്ന് സെക്യൂരിറ്റിക്കാരനും മനസിലായില്ല. ഇയാളുടെ കൈയില്‍ ഉടമയുടെ ഫോണ്‍ നമ്പര്‍ ഇല്ലാതിരുന്നതും പോലീസിനു വിനയായി. ഒടുവില്‍ പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് നമ്പര്‍ കണ്ടെത്തിയാണ് ഉടമയെ വിളിച്ചുവരുത്തിയത്.
Also Read : അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിലും നാളെ മൂന്നിടത്തും ഓറഞ്ച് അലേർട്ട്
ഉടമ ജ്വല്ലറി പൂട്ടാനൊരുങ്ങിയപ്പോള്‍ മഴവന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയശേഷം മഴക്കോട്ട് ഇടുകയും മഴ കുറയാനായി കാത്തുനില്‍ക്കുകയും ചെയ്യുന്നതിനിടയില്‍ സ്ഥാപനം പൂട്ടാന്‍ മറന്നു പോയതായിരുന്നു. മേലാല്‍ ഇത്തരം മറവി കാണിക്കരുതെന്ന താക്കീതും ഉടമയ്ക്കു നല്‍കി ജ്വല്ലറി താഴിട്ട് പൂട്ടിച്ച ശേഷമാണ് പോലിസ് തിരിച്ചു പോയത്.
Also Read : കൂട്ടബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്തത് സുഹൃത്ത് മലർ, ജ്യൂസിൽ മയക്കുഗുളികയും ഇട്ടു, മുസ്തഫ പിടിയിലായത് മലപ്പുറത്തെ ഭാര്യ വീട്ടിൽ നിന്ന്, പോലീസ് പറയുന്നത് ഇങ്ങനെ...
സ്ഥാപനത്തിലെ രാത്രി സെക്യൂരിറ്റിക്കാരനും ഷട്ടറിനു മുന്നിലുണ്ടായിരുന്നു. സ്ഥാപനം പൂട്ടിയിട്ടില്ലെന്ന് സെക്യൂരിറ്റിക്കാരനും മനസിലായില്ല. ഇയാളുടെ കൈയില്‍ ഉടമയുടെ ഫോണ്‍ നമ്പര്‍ ഇല്ലാതിരുന്നതും പോലീസിനു വിനയായി. ഒടുവില്‍ പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് നമ്പര്‍ കണ്ടെത്തിയാണ് ഉടമയെ വിളിച്ചുവരുത്തിയത്.
Also Read : അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിലും നാളെ മൂന്നിടത്തും ഓറഞ്ച് അലേർട്ട്
ഉടമ ജ്വല്ലറി പൂട്ടാനൊരുങ്ങിയപ്പോള്‍ മഴവന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയശേഷം മഴക്കോട്ട് ഇടുകയും മഴ കുറയാനായി കാത്തുനില്‍ക്കുകയും ചെയ്യുന്നതിനിടയില്‍ സ്ഥാപനം പൂട്ടാന്‍ മറന്നു പോയതായിരുന്നു. മേലാല്‍ ഇത്തരം മറവി കാണിക്കരുതെന്ന താക്കീതും ഉടമയ്ക്കു നല്‍കി ജ്വല്ലറി താഴിട്ട് പൂട്ടിച്ച ശേഷമാണ് പോലിസ് തിരിച്ചു പോയത്.