കണ്ണൂർ: പി രാമകൃഷ്ണൻ്റെ വാക്കുകൾ കൂട്ടുപിടിച്ച് മുഖ്യമന്ത്രി കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ശരിയായില്ലെന്നു മകൻ ദീപക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിൽ നടന്ന പഴയ സംഭവങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നതിന് എന്തിന് വേണ്ടിയാണെന്ന് അറിയില്ല. തൻ്റെ പിതാവ് പറഞ്ഞ ചില കാര്യങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയാണ് ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. Also Read: ബസ്സുകളുടെ നമ്പർ ക്രമീകരിച്ചുള്ള ഓട്ടം താളം തെറ്റുന്നു, വീഡിയോ കാണാം
ഇതു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നത് അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. കോൺഗ്രസുകാർ പോലും വാസ്തവം തിരിച്ചറിയാതെ ഇതിന് കമൻ്റ് ചെയ്യുകയാണ്. അച്ഛനെ കുറിച്ചുള്ള ഇത്തരം കമൻ്റുകൾ എൻ്റെ അമ്മയടക്കം വായിക്കുന്നുണ്ട്. അച്ഛൻ കെ സുധാകരനെ രാഷ്ട്രീയപരമായി എതിർത്തിട്ടിട്ടുണ്ടെങ്കിലും അതൊന്നും വ്യക്തിപരമായിരുന്നില്ല. അച്ഛൻ്റെ അവസാന കാലം കെഎസ് പലപ്പോഴും ഫ്ളാറ്റിൽ വന്നു സന്ദർശിച്ചിരുന്നു.
Also Read: പാതയോരത്തെ തണല്‍ മരങ്ങള്‍ക്ക് കോടാലി വീണു; ഇനി ചെറുവത്തൂരിലെ ആഴ്ച ചന്തകള്‍ ഓര്‍മകളില്‍ മാത്രം, വീഡിയോ
പിആർ മരിച്ചപ്പോഴാകട്ടെ സുധാകരൻ തുടക്കം മുതൽ ഒടുക്കം വരെ ഇവിടെയുണ്ടായിരുന്നു. കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ടപ്പോൾ ഇവിടെ ഫ്ളാറ്റിൽ വന്ന് അമ്മയെയും ഞങ്ങളെയും കണ്ടു ആശിർവാദം തേടി. അച്ഛൻ അന്ന് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നതിനോടൊപ്പം ഇപ്പോൾ അതു വിവാദമാക്കുന്നതിന് താൽപ്പര്യമില്ലെന്നും ദീപക് പറഞ്ഞു.
മുഖ്യമന്ത്രിയും തൻ്റെ പിതാവുമായി അടുത്ത അടുപ്പമാണ് പുലർത്തിയിരുന്നത്. അച്ഛൻ മരിച്ചപ്പോഴും കുടുംബത്തെ ആശ്വസിപ്പിക്കാൻ അദ്ദേഹമെത്തി. എന്നാൽ തൻ്റെ അച്ഛൻ്റെ വാക്കുകൾ വളച്ചൊടിച്ച് കോൺഗ്രസിനെതിരെ ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ദീപക് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.സിസി ജനറൻ സെക്രട്ടറി സി.രഘുനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഇതു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നത് അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. കോൺഗ്രസുകാർ പോലും വാസ്തവം തിരിച്ചറിയാതെ ഇതിന് കമൻ്റ് ചെയ്യുകയാണ്. അച്ഛനെ കുറിച്ചുള്ള ഇത്തരം കമൻ്റുകൾ എൻ്റെ അമ്മയടക്കം വായിക്കുന്നുണ്ട്. അച്ഛൻ കെ സുധാകരനെ രാഷ്ട്രീയപരമായി എതിർത്തിട്ടിട്ടുണ്ടെങ്കിലും അതൊന്നും വ്യക്തിപരമായിരുന്നില്ല. അച്ഛൻ്റെ അവസാന കാലം കെഎസ് പലപ്പോഴും ഫ്ളാറ്റിൽ വന്നു സന്ദർശിച്ചിരുന്നു.
Also Read: പാതയോരത്തെ തണല്‍ മരങ്ങള്‍ക്ക് കോടാലി വീണു; ഇനി ചെറുവത്തൂരിലെ ആഴ്ച ചന്തകള്‍ ഓര്‍മകളില്‍ മാത്രം, വീഡിയോ
പിആർ മരിച്ചപ്പോഴാകട്ടെ സുധാകരൻ തുടക്കം മുതൽ ഒടുക്കം വരെ ഇവിടെയുണ്ടായിരുന്നു. കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ടപ്പോൾ ഇവിടെ ഫ്ളാറ്റിൽ വന്ന് അമ്മയെയും ഞങ്ങളെയും കണ്ടു ആശിർവാദം തേടി. അച്ഛൻ അന്ന് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നതിനോടൊപ്പം ഇപ്പോൾ അതു വിവാദമാക്കുന്നതിന് താൽപ്പര്യമില്ലെന്നും ദീപക് പറഞ്ഞു.
മുഖ്യമന്ത്രിയും തൻ്റെ പിതാവുമായി അടുത്ത അടുപ്പമാണ് പുലർത്തിയിരുന്നത്. അച്ഛൻ മരിച്ചപ്പോഴും കുടുംബത്തെ ആശ്വസിപ്പിക്കാൻ അദ്ദേഹമെത്തി. എന്നാൽ തൻ്റെ അച്ഛൻ്റെ വാക്കുകൾ വളച്ചൊടിച്ച് കോൺഗ്രസിനെതിരെ ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ദീപക് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.സിസി ജനറൻ സെക്രട്ടറി സി.രഘുനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ