ആപ്പ്ജില്ല

തളിപ്പറമ്പില്‍ പോക്‌സോ കേസ് ഇര മരിച്ച നിലയില്‍

2020 മാര്‍ച്ചിലും മറ്റൊരു ദിവസവും ഇയാള്‍ പെണ്‍കുട്ടിയെ കാണാനെത്തി. തളിപ്പറമ്പിലേക്ക് വിളിച്ചുവരുത്തി അവിടെനിന്ന് കണ്ണൂര്‍ പയ്യാമ്പലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പയ്യാമ്പലത്തെ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു.

Samayam Malayalam 25 Jan 2022, 12:31 pm
തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശിനിയായ 19കാരിയെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ കിടപ്പു മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Samayam Malayalam pocso case victim found dead in thalipparamba
തളിപ്പറമ്പില്‍ പോക്‌സോ കേസ് ഇര മരിച്ച നിലയില്‍


​ഭീഷണിപ്പെടുത്തി പീഡനം

2020ലാണ് പെണ്‍കുട്ടി പീഡനത്തിനിരയാവുന്നത്. അന്ന് 17 വയസായിരുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി രാഹുല്‍ കൃഷ്ണയെ 2021 ഏപ്രില്‍ 13ന് പോലിസ് അറസ്റ്റു ചെയ്തിരുന്നു. തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി പ്ലസ് വണിന് പഠിക്കുമ്പോഴാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇയാളെ പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിങ്ങിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വലയിലാക്കി നിരന്തരം അശ്ലീല വിഡിയോകള്‍ അയച്ചുകൊടുത്തു. ശേഷം പെണ്‍കുട്ടിയില്‍നിന്ന് അശ്ലീലദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നാണ് പോലിസ് കണ്ടെത്തിയത്.

​പീഡനം പയ്യാമ്പലത്ത് വെച്ച്

2020 മാര്‍ച്ചിലും മറ്റൊരു ദിവസവും ഇയാള്‍ പെണ്‍കുട്ടിയെ കാണാനെത്തി. തളിപ്പറമ്പിലേക്ക് വിളിച്ചുവരുത്തി അവിടെനിന്ന് കണ്ണൂര്‍ പയ്യാമ്പലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പയ്യാമ്പലത്തെ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി വഴങ്ങാതിരുന്നപ്പോള്‍ നേരത്തെ ചിത്രീകരിച്ച നഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തുകയായിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി രാഹുല്‍ കൃഷ്ണയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തു.

​ന​ഗ്നചിത്രം കാണിച്ച് ഭീഷണി

ഇതില്‍ പ്രകോപിതനായ ഇയാള്‍ പിന്നെയും നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്നുപറഞ്ഞ് നിരന്തരം സന്ദേശങ്ങളയച്ചെങ്കിലും ഇത് ഭീഷണി മാത്രമാണെന്ന് കരുതി പെണ്‍കുട്ടി അവഗണിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുവിന് ഈ ചിത്രങ്ങള്‍ അയച്ചുകൊടുത്തതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടി മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് വിധേയമാക്കി കേസെടുക്കുകയായിരുന്നു. അന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് ചെര്‍പ്പുളശേരിയിലെത്തി പ്രതിയെ പിടികൂടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്