ആപ്പ്ജില്ല

പിന്‍കഴുത്തിലും തലയ്ക്കും തുടര്‍ച്ചയായി അടിച്ചു, തല ചുമരിലിടിച്ചു; ഇസ്ഹാഖിനെ ഓട്ടോ ഡ്രൈവര്‍ കൊന്നത് അതിക്രൂരമായി

കണ്ണൂർ തളിപ്പറമ്പിൽ മര്‍ദനമേറ്റു യുവാവ് മരിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മാണിയൂര്‍ സ്വദേശി എം നൗഷാദിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് സ്വദേശി ഇസ്ഹാക്ക് ആണ് മരിച്ചത്.

Samayam Malayalam 14 Aug 2022, 11:18 pm
കണ്ണൂർ: തളിപ്പറമ്പ് സ്വദേശിയായ യുവാവിനെ കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ ഓട്ടോ ഡ്രൈവര്‍ ആക്രമിച്ചത് അതിക്രൂരമായി. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കൊടുംമര്‍ദനമേറ്റു തളിപ്പറമ്പ് സ്വദേശിയായ യുവാവ് മരണമടഞ്ഞ സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് സ്വദേശിയായ യുവാവിനെ അതിക്രൂരമായി മര്‍ദിക്കുകയും മരണകാരണത്തിനിടയാക്കുകയും ചെയ്ത പഴയ ബസ് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ അലവില്‍ ഒറ്റതെങ്ങില്‍ താമസിക്കുന്ന മാണിയൂര്‍ സ്വദേശി എം നൗഷാദിനെ (42) യാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍ അറസ്റ്റു ചെയ്തത്. എസ്ഐ മഹിജന്‍, എഎസ്ഐ അജയന്‍, സിപിഒമാരായ മഹേഷ്, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Samayam Malayalam police arrested auto driver in taliparamba isahak case
പിന്‍കഴുത്തിലും തലയ്ക്കും തുടര്‍ച്ചയായി അടിച്ചു, തല ചുമരിലിടിച്ചു; ഇസ്ഹാഖിനെ ഓട്ടോ ഡ്രൈവര്‍ കൊന്നത് അതിക്രൂരമായി


​ബോധരഹിതനായി ഇസ്ഹാക്ക്

തളിപ്പറമ്പ് സലാമത്ത് നഗറില്‍ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ ഇസ്ഹാക്കി (34) നെ ഉറക്കത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നത്. ഇക്കഴിഞ്ഞ പത്തിനാണ് ഇസ്ഹാക്കിനെ തളിപ്പറമ്പ് രാജരാജേശ്വരം ക്ഷേത്ര റോഡരികില്‍ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. മദ്യപാനശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണ് എന്നാണ് നാട്ടുകാരും കരുതിയത്. തുടര്‍ന്ന് യുവാവിനെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസിലായത്.

​തലയ്ക്ക് ക്ഷതം

യുവാവ് ഹൃദയാഘാതം മൂലം മരിച്ചതെന്നാണ് അന്ന് ബന്ധുക്കള്‍ കരുതിയത്. പോലീസ് ഇന്‍ക്വസ്റ്റ് തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവാവിൻ്റെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളില്‍ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ ബന്ധുക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തളിപ്പറമ്പ് സ്റ്റേഷനില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി സംഭവം നടന്ന കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

​ക്രൂരമര്‍ദനത്തിന് ഇരയായി

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇസ്ഹാഖ് ക്രൂരമര്‍ദനത്തിന് ഇരയായ വിവരം ദൃക്‌സാക്ഷികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ര്‍ ബിനുമോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ ഓട്ടോ റിക്ഷ ഡ്രൈവറായ നൗഷാദാണ് പ്രതിയെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

​ദൃക്‌സാക്ഷികളുടെ മൊഴി

പഴയ ബസ് സ്റ്റാന്‍ഡിലെ മില്‍മാ ബുത്തിനു സമീപത്തു നിന്നാണ് നൗഷാദ് ഓട്ടോറിക്ഷ ഓടിക്കുന്നത്. സംഭവ ദിവസം ഇസ്ഹാഖിനെ കൂടാതെ മറ്റൊരാള്‍ക്കും ഇയാളുടെ മര്‍ദനമേറ്റിരുന്നു. എന്നാല്‍ ഇയാള്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ല. ഇസ്ഹാഖിനെ പ്രതിയായ ഓട്ടോ ഡ്രൈവര്‍ നൗഷാദ് കൈകള്‍ കൊണ്ടു തലയ്ക്കു പിന്നില്‍ പല തവണ ഇടിച്ചതായും പിന്നീട് ബസ് സ്റ്റാന്‍ഡിന്റെ ചുമരില്‍ പിടിച്ചു ഇടിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്