ആപ്പ്ജില്ല

കാമുകൻ‌ വന്നില്ല, പകരം എത്തിയത് പയ്യന്നൂരിലെ പോലീസ്, തൃശൂർ മഹിള മന്ദിരത്തിലെ 19കാരിക്ക് സംഭവിച്ചത്...

12 മണിയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ഏറെ നേരം കാത്തിരുന്നു. സംശയം തോന്നി റെയില്‍വേ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പോലീസ് പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

Samayam Malayalam 25 Aug 2022, 5:01 pm
പയ്യന്നൂര്‍: സോഷ്യൽ മീഡിയ ഇന്ന് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. എന്നാൽ സൈബര്‍ ലോകത്തില്‍ വളരെ വിവേചനപൂര്‍വം അവധാനതയോടെ ഇടപഴകിയില്ലെങ്കില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവരും. പല തെളിവുകളുമുണ്ട് നമ്മുടെ അനുഭവങ്ങളിൽ. അപരിചിതനായ ഒരാളുമായുള്ള നിരന്തര ചാറ്റിംഗ് പ്രണയത്തിലേക്ക് വഴിമാറും. തുടര്‍ന്നു നേരിട്ടു കാണുമ്പോള്‍ തന്നോട് പറഞ്ഞിട്ടുള്ളതോ താന്‍ സങ്കല്‍പ്പിച്ചതോ അല്ലാത്ത ആളായിരിക്കാം മുന്നിൽ നിൽക്കുന്നത്. എല്ലാം തിരിച്ചറിയുമ്പോൾ മാനസിക വിഭ്രാന്തിയിലേക്ക് അകപ്പെട്ടുപോകുന്ന നിരവധി സാധാരണ കുടുംബങ്ങളിുലെ പെൺകുട്ടികൾ സമൂഹത്തിലുണ്ട്.
Samayam Malayalam police intervened and sent the 19 year old girl from thrissur to payyanur mahila mandiram who came in search of her boyfriend
കാമുകൻ‌ വന്നില്ല, പകരം എത്തിയത് പയ്യന്നൂരിലെ പോലീസ്, തൃശൂർ മഹിള മന്ദിരത്തിലെ 19കാരിക്ക് സംഭവിച്ചത്...


​ഫേസ്ബുക്ക് പ്രണയം

പെൺകുട്ടികളാണ് അധികവും ഇത്തരത്തിൽ സൈബർ തട്ടിപ്പുകളിൽ ഇരയാകുന്നത്. യുവാക്കൾക്ക് ഇടയിലും ഇത്തരത്തിൽ തട്ടിപ്പുകൾ‌ നടക്കുന്നില്ലെന്ന് പറയാൻ കഴിയില്ല. പെണ്‍കുട്ടികളുടെ കാര്യത്തില്‍ അധികവും അശ്ലീലവും ലൈംഗികതയും അപമാനവുമാണ് വില്ലനായെത്തുന്നതെങ്കില്‍ യുവാക്കളെ സംബന്ധിച്ചു സാമ്പത്തിക തട്ടിപ്പുകളാണ് അവരെ സൈബര്‍കെണിയില്‍ വീഴ്ത്തുന്നതില്‍ ഏറിയപങ്കും. ഇത്തരത്തിൽ ഫേസ്ബുക്ക് ചറ്റിങ്ങിൽ വീണുപോയ ഒരു പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയത്.

​ഹോട്ടൽ തൊഴിലാളി

കാമുകനെ തേടി തൃശൂലെ മഹിളാ മന്ദിരത്തില്‍ നിന്നും പയ്യന്നൂരിലെത്തിയ 19കാരിയെ പോലിസ് ഇടപെട്ട് തിരികെ അയച്ചു. നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട പയ്യന്നൂരിലെ ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ തേടിയാണ് പെണ്‍കുട്ടിരാത്രിയോടെ പയ്യന്നൂരിലെത്തിയത്. 12 മണിയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ഏറെ നേരം കാത്തിരുന്നു. സംശയം തോന്നി റെയില്‍വേ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പോലീസ് പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

​കാമുകന്റെ 'ഉറപ്പ്'

പോലിസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് തൃശൂരിലെ മഹിളാ മന്ദിരത്തില്‍ താമസിച്ച് ബിരുദ പഠനം നടത്തിവരുന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞത്. പയ്യന്നൂര്‍ കണ്ടോത്തെ ഹോട്ടല്‍ തൊഴിലാളിയായ കാമുകന്‍ സ്റ്റേഷനിലെത്താമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പലവട്ടം ഫോണില്‍ വിളിച്ചിട്ടും ഇയാളെ കാണാതെ വിഷമിക്കുന്നതിനിടയിലാണ് സ്റ്റേഷന്‍ അധികൃതര്‍ യുവതിയെ കണ്ടെത്തിയത്. പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ മഹിളാ മന്ദിരം അധികൃതര്‍ പയ്യന്നൂരിലെത്തി പെണ്‍കുട്ടിയെ തിരികെ കൊണ്ടുപോയി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്