ഇരിട്ടി: ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് സ്ഫോടനം ഉണ്ടായ സംഭവത്തിൽ മുഴക്കുന്ന് പോലീസ് അന്വേഷണം ശക്തമാക്കി. നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിച്ചുവരുന്നത്. ഇതുമായി ബന്ധപ്പെട്ടു ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇക്കാര്യങ്ങൾ ചോദിച്ചറിയുന്നതിനായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. ഇതിനിടെ, സംഭവത്തിൽ ആർഎസ്എസ് നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണം സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള മറ്റു പാർട്ടികളും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമഗ്രാന്വേഷണത്തിന് പോലീസ് ഒരുങ്ങുന്നത്.
കാക്കയങ്ങാട് ആയിച്ചോടത്ത് വീട്ടിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകനായ മുക്കോലപറമ്പത്ത് വീട്ടിൽ കെ കെ സന്തോഷിനെ (32) കോടതി റിമാൻഡ് ചെയ്തു. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തത്. സ്ഫോടനത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് മുഴക്കുന്ന് പോലീസ് അറിയിച്ചു.
ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുളളത്. എന്നാൽ സ്ഫോടനത്തിന്റെ പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ചു അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ഷിബു എസ് പോൾ പറഞ്ഞു.
സ്ഫോടനത്തിൽ സന്തോഷിനും ഭാര്യ ലസിതയ്ക്കും പരിക്കേറ്റിരുന്നു. കോാഴിക്കോട് ഉളേള്യരിയിലെ ഒരു സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്ന സന്തോഷ് ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്.
ഈ മാസം 12 നായിരുന്നു വീട്ടിൽ സ്ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോൾ സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവർ മറ്റൊരു മുറിയിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.
കണ്ണൂര് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
2018 ലും സമാന സാഹചര്യത്തിലുണ്ടായ സ്ഫോടനത്തിൽ സന്തോഷിന്റെ കൈവിരലുകൾ നഷ്ടപ്പെട്ടിരുന്നു. കണ്ണൂരിൽ കുടിൽ വ്യവസായം പോലെ ബോംബ് നിർമ്മാണം നടക്കുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. സമാധാന വേളകളിൽ പോലും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ബോംബു നിർമ്മാണം നടന്നുവരികയാണ്.
Read Latest Local News and Malayalam News
കാക്കയങ്ങാട് ആയിച്ചോടത്ത് വീട്ടിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകനായ മുക്കോലപറമ്പത്ത് വീട്ടിൽ കെ കെ സന്തോഷിനെ (32) കോടതി റിമാൻഡ് ചെയ്തു. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തത്. സ്ഫോടനത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് മുഴക്കുന്ന് പോലീസ് അറിയിച്ചു.
ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുളളത്. എന്നാൽ സ്ഫോടനത്തിന്റെ പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ചു അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ഷിബു എസ് പോൾ പറഞ്ഞു.
സ്ഫോടനത്തിൽ സന്തോഷിനും ഭാര്യ ലസിതയ്ക്കും പരിക്കേറ്റിരുന്നു. കോാഴിക്കോട് ഉളേള്യരിയിലെ ഒരു സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്ന സന്തോഷ് ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്.
ഈ മാസം 12 നായിരുന്നു വീട്ടിൽ സ്ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോൾ സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവർ മറ്റൊരു മുറിയിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.
കണ്ണൂര് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
2018 ലും സമാന സാഹചര്യത്തിലുണ്ടായ സ്ഫോടനത്തിൽ സന്തോഷിന്റെ കൈവിരലുകൾ നഷ്ടപ്പെട്ടിരുന്നു. കണ്ണൂരിൽ കുടിൽ വ്യവസായം പോലെ ബോംബ് നിർമ്മാണം നടക്കുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. സമാധാന വേളകളിൽ പോലും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ബോംബു നിർമ്മാണം നടന്നുവരികയാണ്.
Read Latest Local News and Malayalam News