ആപ്പ്ജില്ല

നെഞ്ചിൽ നിന്നും ചോരയൊലിച്ചു അർധബോധാവസ്ഥയിൽ വിഷ്ണു, പാപ്പച്ചനിലേക്ക് അന്വേഷണം നീണ്ടത് ഇങ്ങനെ... ഒരുമിച്ചിരുന്ന് മദ്യപാനം, പിന്നാലെ എത്തി കുത്തിക്കൊന്നു

Vishnu Murder Case: ഇരിക്കൂർ പടിയൂരിലെ ആര്യങ്കോട് കോളനിയിലെ ദളിത് യുവാവായ വിഷ്ണു (26)വാണ് വെളളിയാഴ്ച സന്ധ്യയോടെ ദാരുണമായി കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ അമ്മ രാധ വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പുറത്ത് പോകാൻ ഒരുങ്ങുമ്പോഴാണ് പുറത്തു പോയിരിക്കുകയായിരുന്ന വിഷ്ണു മടങ്ങിയെത്തിയത്.

Lipi 31 Dec 2022, 9:35 am

ഹൈലൈറ്റ്:

  • ഇരിക്കൂർ പടിയൂരിലെ ആര്യങ്കോട് കോളനിയിലെ ദളിത് യുവാവായ വിഷ്ണു (26)വാണ് വെളളിയാഴ്ച സന്ധ്യയോടെ ദാരുണമായി കൊല്ലപ്പെട്ടത്.
  • വിഷ്ണുവിന്റെ അമ്മ രാധ വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പുറത്ത് പോകാൻ ഒരുങ്ങുമ്പോഴാണ് പുറത്തു പോയിരിക്കുകയായിരുന്ന വിഷ്ണു മടങ്ങിയെത്തിയത്.
  • കുറച്ചു സമയം കഴിഞ്ഞ് അമ്മ പുറത്തേക്കിറങ്ങുമ്പോൾ വിഷ്ണു വീട്ടിൽ നിൽപ്പുണ്ടായിരുന്നുവെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kannur Vishnu Murder Case
പ്രതീകാത്മക ചിത്രം
ഇരിട്ടി: മദ്യപാനവുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്ന് ഇരിക്കൂർ പടിയൂരിൽ പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇരിക്കൂർ പടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായതോടെയാണ് ഈ കാര്യം വ്യക്തമായത് ആര്യങ്കോട്ടെ പാപ്പച്ചനെയാ (75)ണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട് കോളനിയിലെ വിഷ്ണുവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. നെഞ്ചിൽ ആഴമുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Also Read: സജി ചെറിയാൻ മന്ത്രി സഭയിലേക്ക്, സത്യപ്രതിജ്ഞ തീയ്യതി മുഖ്യമന്ത്രി തീരുമാനിക്കും

ഇരിക്കൂർ പടിയൂരിലെ ആര്യങ്കോട് കോളനിയിലെ ദളിത് യുവാവായ വിഷ്ണു (26)വാണ് വെളളിയാഴ്ച സന്ധ്യയോടെ ദാരുണമായി കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ അമ്മ രാധ വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പുറത്ത് പോകാൻ ഒരുങ്ങുമ്പോഴാണ് പുറത്തു പോയിരിക്കുകയായിരുന്ന വിഷ്ണു മടങ്ങിയെത്തിയത്. കുറച്ചു സമയം കഴിഞ്ഞ് അമ്മ പുറത്തേക്കിറങ്ങുമ്പോൾ വിഷ്ണു വീട്ടിൽ നിൽപ്പുണ്ടായിരുന്നുവെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അമ്മ വെള്ളമെടുത്ത് വീട്ടിൽ വന്നപ്പോൾ അബോധാവസ്ഥയിൽ ചെരിഞ്ഞു കിടക്കുന്ന വിഷ്ണുവിനെയാണ് കണ്ടത്. അമ്മയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ നെഞ്ചിൽ നിന്നും ചോരയൊലിച്ചു അർധബോധാവസ്ഥയിലായ വിഷ്ണുവിനെ ഇരിട്ടി താലുക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു.

Also Read: കടം വാങ്ങിയ 300 രൂപ അച്ഛന്‍ തിരികെ തരുന്നില്ല, പണം വാങ്ങാന്‍ എങ്ങനെ എങ്കിലും സഹായിക്കണം; ഒമ്പതുകാരന്‍ പോലീസ് സ്‌റ്റേഷനില്‍

കൊല നടക്കുന്ന സമയത്ത് പാപ്പച്ചൻ അവിടെ വന്നിരുന്നുവെന്ന അയൽവാസികൾ പോലീസിന് നൽകിയ മൊഴിയാണ് പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തെ സഹായിച്ചത്. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഒളിവിൽ കഴിയുന്ന പാപ്പച്ചനായി ഇരിക്കൂർ പോലീസ് തെരച്ചിൽ നടത്തി മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. കാർഷിക ജോലികൾ ചെയ്തു ജീവിക്കുന്ന തൊഴിലാളിയാണ് വിഷ്ണു.

സുകുമാരൻ - രാധ ദമ്പതികളുടെ മകനാണ്. സഹോദരൻ ജിഷ്ണു വിഷ്ണുവിന്റെ മൃതദേഹം പരിയാരത്തെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു സംസ്കരിച്ചു. നേരത്തെ വ്യക്തിപരമായി നല്ല ബന്ധത്തിലായിരുന്ന പാപ്പച്ചനും വിഷ്ണുവും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ വിഷ്ണുവിനെ മദ്യലഹരിയിലായിരുന്ന പാപ്പച്ചൻ പിന്തുടർന്ന് വീട്ടിലെത്തി കൈയ്യിൽ കരുതിയ കത്തിയെടുത്ത് കുത്തി കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണ റിപ്പോർട്ട്.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്