കണ്ണൂര്‍: പോലീസിനെ കൃത്യനിര്‍വഹണത്തിനിടെ മര്‍ദ്ദിച്ച കേസില്‍ റിമാന്‍ഡിലായ യുവാവ് ജയില്‍മോചിതനായി. തലശേരി സിഐയും എസ്ഐയും തന്നെ അകാരണമായി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പോലീസിനെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയവേ ജാമ്യം ലഭിച്ച പ്രത്യൂഷ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം തലശേരി സബ് ജയിലില്‍ നിന്നും ഇറങ്ങിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിസിടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയാണ് തന്നെ മര്‍ദ്ദിച്ചത്. എന്നാല്‍ താന്‍ ഹെല്‍മെറ്റു കൊണ്ട് എസ്ഐയെയും സിവില്‍ പോലീസ് ഓഫിസറെയും മര്‍ദ്ദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പോലീസിനെതിരെയുള്ള പരാതിയുമായി മുന്നോട്ടു പോകുമെന്നും പ്രത്യുഷ് പറഞ്ഞു. Also Read: 'സജി ചെറിയാനെ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല'; ഭരണ ഘടനയ്ക്ക് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഇപി ജയരാജൻ
തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രത്യുഷിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചു. തലശേരി സബ്ബ് ജയലില്‍ നിന്ന് ജാമ്യം ലഭിച്ച് ഇറങ്ങുമ്പോള്‍ മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും എത്തിയിരുന്നു അഡ്വ. പി പ്രേമരാജനാണ് പ്രത്യൂഷിന് വേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പട്ട് എപ്പോള്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരാകണമെന്ന വ്യവസ്ഥയുണ്ട്. രണ്ട് ആള്‍ ജാമ്യത്തിലും 5000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം ലഭിച്ചത്. പോലീസിനെ അക്രമിച്ചു, കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രത്യുഷിനെതിരേ കേസെടുത്തിരുന്നത്.
Also Read: ഭർത്താവ് ഉപേക്ഷിച്ചു... 4 കുഞ്ഞുങ്ങളുമായി ദുരിത ജീവിതം, ഒടുവിൽ സംഗീതയ്ക്ക് തുണയായി ആദിവാസികൾ, വീഡിയോ കാണാം
ഈ കേസില്‍ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കടല്‍പ്പാലം പരിസരത്ത് നിന്ന് പട്രോളിങ് നടത്തുകയായിരുന്ന തലശേരി പ്രിന്‍സിപല്‍ എസ്ഐ ആര്‍ മനു, സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രജീഷ് എന്നിവരെ അക്രമിച്ചെന്നാണ് കേസ്. ദമ്പതിമാരെ പോലീസ് അക്രമിച്ചെന്ന് കാണിച്ച് ഇവരും മുഖ്യമന്ത്രി, ഡി.ജി.പി, കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകന്‍ പി പ്രേമരാജന്‍ ഹാജരായി.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രത്യുഷിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചു. തലശേരി സബ്ബ് ജയലില്‍ നിന്ന് ജാമ്യം ലഭിച്ച് ഇറങ്ങുമ്പോള്‍ മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും എത്തിയിരുന്നു അഡ്വ. പി പ്രേമരാജനാണ് പ്രത്യൂഷിന് വേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പട്ട് എപ്പോള്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരാകണമെന്ന വ്യവസ്ഥയുണ്ട്. രണ്ട് ആള്‍ ജാമ്യത്തിലും 5000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം ലഭിച്ചത്. പോലീസിനെ അക്രമിച്ചു, കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രത്യുഷിനെതിരേ കേസെടുത്തിരുന്നത്.
Also Read: ഭർത്താവ് ഉപേക്ഷിച്ചു... 4 കുഞ്ഞുങ്ങളുമായി ദുരിത ജീവിതം, ഒടുവിൽ സംഗീതയ്ക്ക് തുണയായി ആദിവാസികൾ, വീഡിയോ കാണാം
ഈ കേസില്‍ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കടല്‍പ്പാലം പരിസരത്ത് നിന്ന് പട്രോളിങ് നടത്തുകയായിരുന്ന തലശേരി പ്രിന്‍സിപല്‍ എസ്ഐ ആര്‍ മനു, സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രജീഷ് എന്നിവരെ അക്രമിച്ചെന്നാണ് കേസ്. ദമ്പതിമാരെ പോലീസ് അക്രമിച്ചെന്ന് കാണിച്ച് ഇവരും മുഖ്യമന്ത്രി, ഡി.ജി.പി, കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകന്‍ പി പ്രേമരാജന്‍ ഹാജരായി.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം