ആപ്പ്ജില്ല

കൊടുംചൂടിൽ താരം തണ്ണിമത്തനും മുന്തിരിയും, റമദാനും വന്നതോടെ പഴ വിപണി ഉഷാർ

വേനലിനൊപ്പം റമദാനും വന്നതോടെ പഴ വിപണി ഉഷാർ. പഴങ്ങൾ തേടി ആവശ്യക്കാർ ഏറിയതോടെ ഇറക്കുമതി ചെയ്താണ് കച്ചവടം തുടരുന്നത്. തണ്ണിമത്തനും മുന്തിരിയ്ക്കുമാണ് ഡിമാൻഡ്.

Edited byദീപു ദിവാകരൻ | Lipi 26 Mar 2023, 11:58 am

ഹൈലൈറ്റ്:

  • വേനലും റമദാനും ഒന്നിച്ചെത്തിയതോടെ പഴവിപണി സജീവം.
  • തണ്ണിമത്തനും മുന്തിരിയുമാണ് കൂടുതൽ വിൽപന.
  • ഈത്തപ്പഴ വിപണിയും സജീവമായികഴിഞ്ഞു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂർ: വേനലും റമദാനും ഒന്നിച്ചെത്തിയതോടെ പഴവിപണി സജീവമായി. ആവശ്യക്കാർ കൂടിയതോടെ കൂടുതൽ ഇറക്കുമതി ചെയ്ത് കച്ചവടം പൊടിപൊടിക്കുകയാണ്. ചൂട് കൂടിയതോടെ പഴ വിപണി ഉണർന്നിരുന്നു. ഇതിനു പിന്നാലെയാണ് റമദാനും വന്നത്. വൈകുന്നേരമാകുന്നതോടെ നല്ല തിരക്കാണ് പഴം വിൽപനകേന്ദ്രങ്ങളിൽ. മരച്ചോട്ടിലും താൽക്കാലിക ഷെഡിലുമൊക്കെയായി വിൽപനക്കാർ സജീവമാണ്.
പഴങ്ങൾക്ക് കഴിഞ്ഞ രണ്ടാഴ്ച വില കൂടുതലായിരുണെങ്കിലും ഈയാഴ്ച കുറഞ്ഞിട്ടുണ്ട്. തണ്ണിമത്തനും മുന്തിരിയുമാണ് കൂടുതൽ വിൽപന നടക്കുന്നത്. ഒരുകിലോ തണ്ണിമത്തന് 25 രൂപയാണ് വില, ചെറുതിന് 30 മുതൽ 40 വരെ പോകും. സീസണായതിനാൽ മുന്തിരി വില വർധിച്ചിട്ടില്ല. കറുത്ത മുന്തിരി-140, മറ്റുള്ളവയ്ക്ക്-80 എന്നിങ്ങനെയാണ് കിലോ വില.

എസ്‌കോര്‍ട്ട് വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് രക്ഷകനായി സ്പീക്കര്‍
മുസംബി-80, നാരങ്ങ-90, കൈതച്ചക്ക-80, സപ്പോട്ട-80, നേന്ത്രപ്പഴം-50, ഷമാം-80 എന്നിങ്ങനെ റീട്ടെയിൽ വിപണയിൽ കിലോ വില. സീസണായതിനാൽ മാമ്പഴങ്ങളും വിപണിയിൽ സജീവമാണ്. കിലോയ്ക്ക് 150 രൂപ മുതലാണ് മാങ്ങയുടെ വില. കുറ്റിയാട്ടൂർ മാങ്ങളും നാടൻ മാങ്ങയും വിപണിയിലെത്തുന്നുണ്ട്.

ഉഷാറായി ഈത്തപ്പഴ വിപണി

റമദാൻ നോമ്പിന്റെ ആരംഭത്തിൽ തന്നെ ഈത്തപ്പഴ വിപണി സജീവമായികഴിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം വിലവർധന ഇത്തവണയുണ്ട്. ഇറക്കുമതി കുറഞ്ഞിനാൽ ഈത്തപ്പഴത്തിന് ക്ഷാമവും നേരിടുന്നുണ്ട്. എന്നാൽ നിലവിൽ മാർക്കറ്റിൽ കച്ചവടം തകൃതിയായി നടക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.

പഴക്കട.



അറബ് രാജ്യങ്ങളായ സൗദി, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഈത്തപ്പഴം എത്തുന്നത്. നിലവിൽ അവിടെ ഈത്തപ്പഴത്തിന് ക്ഷാമം നേരിട്ടതിനാൽ കയറ്റുമതി നിർത്തിയിരിക്കുകയാണ്. ഇനി നോമ്പ് പകുതിയാകുമ്പോൾ മാത്രമാണ് കയറ്റുമതി പുനരാരംഭിക്കൂ എന്ന് കച്ചവടക്കാർ പറയുന്നു.

മസാജ് ചെയ്ത ശേഷം പണത്തെ ചൊല്ലി തര്‍ക്കം; വനിത ജീവനക്കാരെ അപമാനിച്ചു, സ്ഥാപനം അടിച്ചു തകര്‍ത്തു; മൂന്നുപേര്‍ അറസ്റ്റില്‍

ഏകദേശം 400 ഓളം വ്യത്യസ്ത തരത്തിലുള്ള ഈത്തപ്പഴങ്ങളുണ്ട്. ഇതിൽ കേരളത്തിലെ വിപണിയിൽ വിറ്റഴിയുന്നത് 20 ഓളം തരത്തിലുള്ളവയാണ്. ഇറാനിൽ നിന്നുള്ള മുസാഫാത്തിക്കാണ് ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരികൾ പറയുന്നു. ഇതിന് 200 രൂപ മുതലാണ് വില. ഏറ്റവും കൂടുതൽ വില ജോർദാനിൽ നിന്നെത്തുന്ന മജ്ദൂളിനാണ്. സൗദിയിൽ നിന്നെത്തുന്ന സഫാവി, ശുക് രി, തവായി എന്നിവ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നുണ്ട്.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ഈത്തപ്പഴത്തിന് പുറമെ കാലിഫോർണിയ, കശ്മീർ എന്നിവിടങ്ങളിൽനിന്നു വരുന്ന അക്രോട്ടിനും ജില്ലയിൽ ആവശ്യക്കാർ ഏറെയാണ്. ഇതിന് കിലോയ്ക്ക് 440 രൂപയാണ്. അഫ്ഗാനിസ്ഥാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നെത്തുന്ന ആപ്രിക്കോട്ടിനും ആവശ്യക്കാർ ഏറെയാണ്. കിലോയ്ക്ക് 850 രൂപയാണ് വില. പലയിടത്തും നിലവിലെ സ്റ്റോക്ക് മുക്കാൽഭാഗം കഴിഞ്ഞിട്ടുണ്ട്. ഇനി പുതിയ സ്റ്റോക്ക് ലഭ്യമാകണമെങ്കിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി പുനരാരംഭിക്കണം.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്