ആപ്പ്ജില്ല

ലോക്ക് ഡൗൺ മറവിൽ മദ്യക്കടത്ത്!! മയ്യഴിയിൽ കിരൺ ബേദിയുടെ സർജിക്കൽ സ്ട്രൈക്ക്!

മയ്യഴിയിൽ കിരൺ ബേദിയുടെ സർജിക്കൽ സ്ട്രൈക്ക്. ലോക്ക് ഡൗൺ മറവിൽ മദ്യം കടത്തിയ ബാറുകളിൽ അന്വേഷണം തുടങ്ങി. കേരളത്തിലെ ഊടുവഴികളിലൂടെ മദ്യം പുറത്തേക്ക് കടത്തിയതെന്നാണ് സൂചന.

Samayam Malayalam 6 May 2020, 4:18 pm
കണ്ണൂർ: ലോക്ക് ഡൗണിൽ പൂട്ടിയിട്ട മാഹി മേഖലയിലെ ബാറുകളിലെ മദ്യശേഖരം വൻതോതിൽ പുറത്തേക്ക് കടത്തിയതായി സൂചന. ചില രാഷ്ട്രീയ കൊലപാതക കേസുകളിലെ ക്വട്ടേഷൻ അംഗങ്ങളായവരുടെ നേതൃത്വത്തിലാണ് മദ്യനിരോധനം മറയാക്കി കേരളത്തിലെ ഊടുവഴികളിലൂടെ മദ്യം പുറത്തേക്ക് കടത്തിയതെന്നാണ് പുതുച്ചേരി രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരം.
Samayam Malayalam Mahe


Also Read: പ്രവാസികളെ വരവേല്‍ക്കാന്‍ കോട്ടയം ജില്ല ഒരുങ്ങി; മുന്നൊരുക്കങ്ങള്‍ ഇങ്ങനെ...

മദ്യ ലഭ്യത കുറവ് മുതലെടുത്ത് മാഹി മദ്യം വ്യാപകമായി കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മൂന്നിരട്ടി വിലയ്ക്കു വിറ്റുവെന്നാണ് സൂചന. ലോക്ക് ഡൗണിൽ പൂട്ടിയ മാഹി മേഖലയിലെ ബാറുകളിൽ നിന്നും മദ്യവിൽപന നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ – എക്സൈസ് സംഘം വ്യാപക പരിശോധന നടത്തി. പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദിയ്ക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

Also Read: ഭാര്യയുമായി വഴക്ക്; അന്വേഷിക്കാനെത്തിയപ്പോള്‍ കണ്ടത് ചാരായം വാറ്റ്

മാഹി, പന്തക്കൽ, പള്ളൂർ പോലീസിലെ ചിലരുടെ സഹായത്തോടെയാണ് വിൽപനയെന്നാണ് റിപ്പോർട്ട്. ഇതിൽ ചില ഗോഡൗണുകൾ തഹസിൽദാർ സീൽ ചെയ്തിരിക്കുകയാണ്. മാഹി, കോപ്പാലം, പന്തക്കൽ, ഇരട്ട പിലാക്കൂൽ, പള്ളൂർ മേഖലയിലെ ബാറുകളിലാണ് പരിശോധന നടന്നു വരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം പൂട്ടിയ ബാറുകളിൽ നിന്നും മദ്യം പോയതിന്റെ വിവരങ്ങൾ പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നാണ് ഞെട്ടിക്കുന്ന വിവരം. മാക്കുനി–കോപ്പാലം ഭാഗത്തെ ബാറുടമകളാണ് ചില രാഷ്ട്രിയ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് പാനൂർ, പന്തക്കൽ ഭാഗത്ത് മദ്യം വിൽപനയ്ക്ക് ഒത്താശ ചെയ്തതെന്നാണ് റിപ്പോർട്ട്.

Also Read: കൂത്താട്ടുകുളത്ത് എത്തിയ ലോറിക്കാരന് കൊവിഡ്; നഗരത്തിൽ അതീവ ജാഗ്രത

പുതുച്ചേരി ലഫ്റ്റൻഡ് ഗവർണർ കിരൺ ബേദിയുടെ നിർദ്ദേശപ്രകാരം മദ്യക്കടത്ത് കടത്തിയ ബാറുടമകൾ, ഇവരെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന്മാർ, രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾ എന്നിവർക്കെതിരെയാണ് റവന്യൂ ഇന്റലിജൻസ് അന്വേഷണമാരംഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്