കണ്ണൂര്‍: കൂത്തുപറമ്പില്‍ കഴിഞ്ഞ ദിവസം ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. ഇതേ സമയം തലശേരി , ഇരിട്ടി കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യബസ് ജീവനക്കാര്‍ നടത്തിവരുന്ന മിന്നല്‍ സമരം തുടരുകയാണ്. കെഎസ്ആര്‍ടിസി മാത്രമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പെരുവഴിയിലായിട്ടുണ്ട്.
ഇന്നലെ രാത്രി കൂത്തുപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനമായതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചുമെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിച്ചിരുന്നുവെങ്കിലും ജീവനക്കാര്‍ ഇന്ന് രാവിലെയും പണിമുടക്ക് തുടരുകയായിരുന്നു.
Read Latest Local News and Malayalam News
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇരിട്ടി- തലശ്ശേരി റൂട്ടിലോടുന്ന മിയ ബസ്സിലെ കണ്ടക്ടര്‍ക്ക് കൂത്തുപറമ്പില്‍ വെച്ച് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചായിരുന്നു മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ഇതേ തുടര്‍ന്ന് വിവിധഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ജീപ്പുകളെയും മറ്റു സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണുള്ളത്. കഴിഞ്ഞ ദിവസം ഇതിനു സമാനമായി മയ്യില്‍ റൂട്ടിലും മിന്നല്‍ ബസ് സമരമുണ്ടായിരുന്നു. തലശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത തര്‍ക്കത്തെ തുടര്‍ന്ന് ദിവസങ്ങളോളമാണ് ബസ് പണിമുടക്ക് നടന്നത്.
ഇന്നലെ രാത്രി കൂത്തുപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനമായതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചുമെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിച്ചിരുന്നുവെങ്കിലും ജീവനക്കാര്‍ ഇന്ന് രാവിലെയും പണിമുടക്ക് തുടരുകയായിരുന്നു.
Read Latest Local News and Malayalam News
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇരിട്ടി- തലശ്ശേരി റൂട്ടിലോടുന്ന മിയ ബസ്സിലെ കണ്ടക്ടര്‍ക്ക് കൂത്തുപറമ്പില്‍ വെച്ച് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചായിരുന്നു മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ഇതേ തുടര്‍ന്ന് വിവിധഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ജീപ്പുകളെയും മറ്റു സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണുള്ളത്. കഴിഞ്ഞ ദിവസം ഇതിനു സമാനമായി മയ്യില്‍ റൂട്ടിലും മിന്നല്‍ ബസ് സമരമുണ്ടായിരുന്നു. തലശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത തര്‍ക്കത്തെ തുടര്‍ന്ന് ദിവസങ്ങളോളമാണ് ബസ് പണിമുടക്ക് നടന്നത്.