കണ്ണൂർ(Kannur): കണ്ണൂരിൽ സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് തുടങ്ങാനിരിക്കെ സമ്മേളന വേദി നിർമ്മാണത്തിൽ ആശങ്കയേറുന്നു. സമ്മേളന നഗരിയുടെ നിർമ്മാണം യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിച്ചു വരികയാണെങ്കിലും സൈന്യത്തിൻറെ നിയന്ത്രണത്തിലുള്ള കന്റോണ്‍മെന്റ് ബോര്‍ഡിന്റെ തടസവാദങ്ങൾ പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സമ്മേളനം നടക്കുന്ന ഇ കെ നായനാർ അക്കാദമി കന്റോണ്മെന്റ്റ് ബോർഡിന് കീഴിലുള്ള സ്ഥലങ്ങളിലൊന്നായതിനാൽ സമ്മേളന വേദി നിർമ്മാണവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് ബോർഡ് തടസവാദങ്ങള്‍ ഉന്നയിച്ചതാണ് സിപിഎം നേതൃത്വത്തിന് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
Also Read: "വി ഡി സതീശന് പണിയൊന്നുമില്ലെങ്കിൽ പിഴുതെറിഞ്ഞ് നടക്കട്ടെ; സമരം നടത്തുന്നത് തെക്കും വടക്കുമില്ലാത്ത കുറെയെണ്ണം"
കണ്ണൂരിലെ തന്ത്രപ്രധാനമായ സൈനിക മേഖലയായ കൻറോൺമെൻറ് ബോർഡിന് നിയന്ത്രണമുള്ള പ്രദേശമായ ഇകെ നായനാർ അക്കാദമിയിൽ പുതുതായി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒട്ടേറെ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാർട്ടി കോൺഗ്രസിൻറെ പ്രതിനിധി സമ്മേളനത്തിനായുള്ള ഓഡിറ്റോറിയം നിർമ്മാണം തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ലഭിക്കാതെയാണ്. കെട്ടിട നിർമാണ പെർമിറ്റ് ഇതിനായി ആവശ്യമുണ്ട്. ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
താൽക്കാലിക പന്തൽ നിർമിക്കാനുള്ള അനുമതിയുടെ മറവിൽ കെട്ടിടം നിർമിച്ചതായി പരാതിയുയർന്നതോടെയാണ് ബോർഡ് ഇടപെട്ടത്. എന്നാൽ സിപിഎം നേതൃത്വം ബോർഡ് വിലക്കിനെ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് സൂചന. സംസ്ഥാന സർക്കാരിൻറെ ഇടപെടലിലൂടെ ഇതിനെ മറികടക്കാൻ കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിൻറെ പ്രതീക്ഷ നായനാർ അക്കാദമിയിലെ സമ്മേളന പന്തൽ നിർമ്മാണത്തിൽ കൻറോൺമെൻറ് തടസവാദം ഉന്നയിച്ച വിഷയം മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇതെന്താ വെള്ളരിക്ക പട്ടണമാണോയെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ മറുപടി.എന്നാൽ പിന്നീട് ബോർഡുമായി ഏറ്റുമുട്ടലിന് നിൽക്കാതെ ബോർഡിന് ആവശ്യമായ മറുപടി നൽകുമെന്നും ബോർഡുമായി യോജിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ഉദ്ഘാടനം കഴിഞ്ഞാലും തുറക്കില്ല; ആര്‍ക്ക് വേണ്ടിയാണ് ഈ 'ടേക് എ ബ്രേക്', വീഡിയോ
ബർണശേരി ഉൾപ്പെടെ പയ്യാമ്പലം വരെ നീണ്ടു നിൽക്കുന്ന കൻറോൺമെൻറ് ബോർഡ് ഏരിയയിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിന്നു വരികയാണ്. വീടു നിർമ്മാണത്തിന് വരെ ഈ ഏരിയയിൽ പുതുതായി അനുമതി നൽകാത്തത് വിവാദമായിരുന്നു. കൻറോൺമെൻറ് ഏരിയയിൽ ഉൾപ്പെടുന്ന ബർണശേരി വിളക്കും തറ മൈതാനം സൈന്യം വേലി കെട്ടി അടച്ചത് വിവാദമായിരുന്നു.
Topic: CPM Conference, Contontment board, Kannur news