പയ്യന്നൂര്‍: ഭര്‍തൃപീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെയും കുഞ്ഞിനെയും പോലീസ് സ്റ്റേഷനിലെത്തിച്ചു. രാമന്തളി എട്ടിക്കുളം സ്വദേശിയുടെ ഭാര്യയായ കാസര്‍കോട് ഉപ്പള സ്വദേശിനിയായ യുവതിയാണ് വീടിന്റെ ടെറസിനു മുകളില്‍ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്തെത്തി ഇരുവരേയും താഴെയിറക്കുകയായിരുന്നു. പുലര്‍ച്ചയോടെ പരാതിയുമായി പയ്യന്നൂര്‍ പോലിസ് സ്റ്റേഷനിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവുമുണ്ടായി.
പ്രണയത്തിലായിരുന്ന ഇരുവരും മൂന്നര വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇതില്‍ രണ്ടുവയസുള്ള കുട്ടിയുമുണ്ടായി. ഇതിനിടെ വിദേശത്ത് പോയ ഭര്‍ത്താവിന് വഴിവിട്ട ചില ബന്ധങ്ങളുണ്ടെന്ന് മൊബൈല്‍ ഫോണില്‍ നിന്നും തനിക്ക് മനസിലായതായും ഇതിനു ശേഷമാണ് മര്‍ദ്ദനവും വധഭീഷണിയും തുടങ്ങിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിക്ക് ഭര്‍ത്താവില്‍ നിന്നുള്ള മര്‍ദ്ദനമേറ്റതായി ബന്ധുക്കളും പരാതി പറഞ്ഞു.
Also Read: പരിചയം ഇൻസ്റ്റാഗ്രാം വഴി, സ്നേഹം നടിച്ച് 15കാരിയെ തട്ടിക്കൊണ്ടിപോയി പീഡിപ്പിച്ചു, തിരുവനന്തപുരം സ്വദേശി പിടിയിൽ
എന്നാല്‍ സ്വന്തം ബന്ധുക്കളോടു പോലും അടുപ്പം കാണിക്കുന്നത് ഭാര്യയ്ക്കു സഹിക്കാന്‍ കഴിയുന്നില്ലെന്നും ജീവിതം ദുരിതമാണെന്നുമാണ് പോലീസിനോട് യുവാവ് അറിയിച്ചത്. ഇന്നലെ രാത്രിയോടെ വീടിന്റെ ടെറസിന് മുകളില്‍ കയറി യുവതി ആത്മഹത്യാ ഭീഷണിയുയര്‍ത്തിയതിനെ തുടര്‍ന്ന് യുവതിയുടെ ഉപ്പളയിലെ ബന്ധുക്കളെത്തുകയായിരുന്നു. സ്ഥലത്തെത്തിയ യുവതിയുടെ ബന്ധുക്കളും യുവാവിന്റെ ബന്ധുക്കളുമായി വാക്കേറ്റത്തിനൊടുവിലാണ് ഇരുകൂട്ടരും പോലിസ് സ്റ്റേഷനിലെത്തിയത്. ഒടുവില്‍ ദമ്പതികള കൗണ്‍സിലിങ്ങിന് വിധേയമാക്കാമെന്ന ഉറപ്പില്‍ തിരിച്ചയച്ചു. സ്റ്റേഷന് മുന്നില്‍ രണ്ടുമണിക്കൂറോളം ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റമുണ്ടായി.
പ്രണയത്തിലായിരുന്ന ഇരുവരും മൂന്നര വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇതില്‍ രണ്ടുവയസുള്ള കുട്ടിയുമുണ്ടായി. ഇതിനിടെ വിദേശത്ത് പോയ ഭര്‍ത്താവിന് വഴിവിട്ട ചില ബന്ധങ്ങളുണ്ടെന്ന് മൊബൈല്‍ ഫോണില്‍ നിന്നും തനിക്ക് മനസിലായതായും ഇതിനു ശേഷമാണ് മര്‍ദ്ദനവും വധഭീഷണിയും തുടങ്ങിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിക്ക് ഭര്‍ത്താവില്‍ നിന്നുള്ള മര്‍ദ്ദനമേറ്റതായി ബന്ധുക്കളും പരാതി പറഞ്ഞു.
Also Read: പരിചയം ഇൻസ്റ്റാഗ്രാം വഴി, സ്നേഹം നടിച്ച് 15കാരിയെ തട്ടിക്കൊണ്ടിപോയി പീഡിപ്പിച്ചു, തിരുവനന്തപുരം സ്വദേശി പിടിയിൽ
എന്നാല്‍ സ്വന്തം ബന്ധുക്കളോടു പോലും അടുപ്പം കാണിക്കുന്നത് ഭാര്യയ്ക്കു സഹിക്കാന്‍ കഴിയുന്നില്ലെന്നും ജീവിതം ദുരിതമാണെന്നുമാണ് പോലീസിനോട് യുവാവ് അറിയിച്ചത്. ഇന്നലെ രാത്രിയോടെ വീടിന്റെ ടെറസിന് മുകളില്‍ കയറി യുവതി ആത്മഹത്യാ ഭീഷണിയുയര്‍ത്തിയതിനെ തുടര്‍ന്ന് യുവതിയുടെ ഉപ്പളയിലെ ബന്ധുക്കളെത്തുകയായിരുന്നു. സ്ഥലത്തെത്തിയ യുവതിയുടെ ബന്ധുക്കളും യുവാവിന്റെ ബന്ധുക്കളുമായി വാക്കേറ്റത്തിനൊടുവിലാണ് ഇരുകൂട്ടരും പോലിസ് സ്റ്റേഷനിലെത്തിയത്. ഒടുവില്‍ ദമ്പതികള കൗണ്‍സിലിങ്ങിന് വിധേയമാക്കാമെന്ന ഉറപ്പില്‍ തിരിച്ചയച്ചു. സ്റ്റേഷന് മുന്നില്‍ രണ്ടുമണിക്കൂറോളം ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റമുണ്ടായി.