കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം വെള്ളം നനഞ്ഞ നിലയില്‍. വെള്ളിയാഴ്ച്ച വൈകുന്നേരം സൂക്ഷിച്ച മൃതദേഹമെടുക്കാന്‍ ഇന്നലെ രാവിലെ ബന്ധുക്കളെത്തിയപ്പോഴാണ് മൃതദേഹത്തില്‍ മുഴുവന്‍ വെള്ളം നനഞ്ഞ നിലയില്‍ കണ്ടെത്തിയത്. അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പകല്‍ ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞ ഏച്ചൂര്‍ സ്വദേശിയുടെ മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ഫ്രീസറില്‍ സൂക്ഷിക്കുകയുമായിരുന്നു.
ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്നാണ് മൃതദേഹം വെളളത്തിൽ കുതിര്‍ന്നത്. വെള്ളത്തില്‍വീണ ആളുടെ മൃതദേഹം പുറത്തെടുക്കുന്ന വിധത്തിലാണ് മൃതദേഹം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനു ശേഷം ഇവര്‍ വാരത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി കുളിപ്പിച്ച് വസ്ത്രങ്ങള്‍ മാറ്റിയതിനു ശേഷമാണ് വീട്ടിലേക്ക് മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കൊണ്ടുപോയത്.
ഭിന്നശേഷിക്കാർക്ക് കരുതലുമായി ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പരിചരണത്തിനും പരിശീലനത്തിനുമായുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഒരുക്കാനുള്ള തയ്യാറെടുപ്പുമായി ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പരശൂരിൽ സെന്ററിനായുള്ള കെട്ടിടമൊരുങ്ങി. മട്ടന്നൂർ എം എൽ എയുടെ 2018-19 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ആവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളുമാണ് ഇനി സജ്ജീകരിക്കേണ്ടത്. ഇതിനായി പഞ്ചായത്തിന്റെ 2022-23 ബജറ്റിൽ അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വേഗത്തിൽ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ പറഞ്ഞു.
ഒരു നില കെട്ടിടത്തിൽ വിശാലമായ ഹാൾ, പരിശീലന മുറി, അടുക്കള, സ്റ്റോർ റൂം, ശുചിമുറി ബ്ലോക്ക് തുടങ്ങിയവയാണ് ഉള്ളത്. എന്തൊക്കെ പരിശീലനങ്ങളും അതിനാവശ്യമായ സൗകര്യങ്ങളുമാണ് ഇവിടെ സജ്ജീകരിക്കേണ്ടത് എന്ന ആലോചനയിലാണ് പഞ്ചായത്ത്. 45 ഭിന്നശേഷിക്കാരാണ് പഞ്ചായത്തിലുള്ളത്. മട്ടന്നൂർ, എരഞ്ഞോളി എന്നിവിടങ്ങളിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളെയാണ് ഇവരിൽ പലരും ആശ്രയിക്കുന്നത്. പഞ്ചായത്തിൽ തന്നെ സെന്റർ ഒരുക്കുന്നത് ഇവർക്ക് ആശ്വാസമാണ്.
ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്നാണ് മൃതദേഹം വെളളത്തിൽ കുതിര്‍ന്നത്. വെള്ളത്തില്‍വീണ ആളുടെ മൃതദേഹം പുറത്തെടുക്കുന്ന വിധത്തിലാണ് മൃതദേഹം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനു ശേഷം ഇവര്‍ വാരത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി കുളിപ്പിച്ച് വസ്ത്രങ്ങള്‍ മാറ്റിയതിനു ശേഷമാണ് വീട്ടിലേക്ക് മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കൊണ്ടുപോയത്.
ഭിന്നശേഷിക്കാർക്ക് കരുതലുമായി ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പരിചരണത്തിനും പരിശീലനത്തിനുമായുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഒരുക്കാനുള്ള തയ്യാറെടുപ്പുമായി ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പരശൂരിൽ സെന്ററിനായുള്ള കെട്ടിടമൊരുങ്ങി. മട്ടന്നൂർ എം എൽ എയുടെ 2018-19 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ആവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളുമാണ് ഇനി സജ്ജീകരിക്കേണ്ടത്. ഇതിനായി പഞ്ചായത്തിന്റെ 2022-23 ബജറ്റിൽ അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വേഗത്തിൽ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ പറഞ്ഞു.
ഒരു നില കെട്ടിടത്തിൽ വിശാലമായ ഹാൾ, പരിശീലന മുറി, അടുക്കള, സ്റ്റോർ റൂം, ശുചിമുറി ബ്ലോക്ക് തുടങ്ങിയവയാണ് ഉള്ളത്. എന്തൊക്കെ പരിശീലനങ്ങളും അതിനാവശ്യമായ സൗകര്യങ്ങളുമാണ് ഇവിടെ സജ്ജീകരിക്കേണ്ടത് എന്ന ആലോചനയിലാണ് പഞ്ചായത്ത്. 45 ഭിന്നശേഷിക്കാരാണ് പഞ്ചായത്തിലുള്ളത്. മട്ടന്നൂർ, എരഞ്ഞോളി എന്നിവിടങ്ങളിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളെയാണ് ഇവരിൽ പലരും ആശ്രയിക്കുന്നത്. പഞ്ചായത്തിൽ തന്നെ സെന്റർ ഒരുക്കുന്നത് ഇവർക്ക് ആശ്വാസമാണ്.