ആപ്പ്ജില്ല

ഗൂഗിൾ മാപ്പിലൂടെ ജന്മനാട് തിരിച്ചറിഞ്ഞു; മറുനാട്ടിൽ ഭർത്താവും 6 മക്കളും, ഹിമവാന്റെ മകൾ മലനിരകളുടെ നാട്ടിലേക്ക് മടങ്ങുന്നു

ഏഴുവർഷം മുൻപ് ഓർമകൾ നഷ്ടപ്പെട്ട് കണ്ണൂരിലെത്തിയ നേപ്പാൾ സ്വദേശിനി ജന്മനാട്ടിലേക്ക് മടങ്ങുന്നു. നേപ്പാളിലെ ബുദ്ധഭൂമി നഗരസഭയിലെ സീത ഖനാൽ ആണ് വർഷങ്ങൾക്കുശേഷം സാധാരണ ജീവിതം കൈവരിച്ച് സ്വദേശത്തേക്ക് മടങ്ങുന്നത്. ഹിന്ദി മാത്രം സംസാരിച്ച് മാനസികനില തെറ്റിയ നിലയിൽ അലഞ്ഞു തിരിഞ്ഞിരുന്ന സീതാ ഖനാലിനെ പയ്യന്നൂർ പോലീസായിരുന്നു ഹോപ്പിലെത്തിച്ചത്. ലക്ഷ്മി എന്ന പേരിലായിരുന്നു ഹോപ്പിൽ പ്രവേശിപ്പിച്ചത്. വർഷങ്ങൾ കഴിഞ്ഞാണ് സ്വന്തം പേരും വീടും തിരിച്ചറിയുന്നത്.

Edited byഗിരിഷ്മ എച്ച് നായർ | Lipi 19 May 2022, 1:52 pm

ഹൈലൈറ്റ്:

  • 7 വർഷം മുമ്പ് കണ്ണൂരിലെത്തിയ നേപ്പാൾ സ്വദേശിനി മടങ്ങുന്നു

  • സുമനസുകളുടെ സഹായത്തോടെ ജന്മനാടും വീടും തിരിച്ചറിഞ്ഞു
  • കണ്ണൂരിന് നന്ദി പറഞ്ഞ് നേപ്പാളിന്റെ മകൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam vanamala
സീതാ ഖനാല്‍

കണ്ണൂർ(Kannur): ഏഴുവർഷം മുൻപ് ഓർമകൾ നഷ്ടപ്പെട്ട് കണ്ണൂരിലെത്തിയ നേപ്പാൾ സ്വദേശിനി പിലാത്തറ ഹോപ്പിലെ സ്നേഹപരിചരണത്താലും ചികിത്സയിലൂടെയും അതിജീവനം നേടി ജന്മനാട്ടിലേക്ക് മടങ്ങുന്നു. നേപ്പാളിലെ ബുദ്ധഭൂമി നഗരസഭയിലെ സീത ഖനാൽ ആണ് വർഷങ്ങൾക്കുശേഷം സാധാരണ ജീവിതം കൈവരിച്ച് സ്വദേശത്തേക്ക് മടങ്ങുന്നത്. ഹിന്ദി മാത്രം സംസാരിച്ച് മാനസികനില തെറ്റിയ നിലയിൽ അലഞ്ഞു തിരിഞ്ഞിരുന്ന സീതാ ഖനാലിനെ പയ്യന്നൂർ പോലീസായിരുന്നു ഹോപ്പിലെത്തിച്ചത്. ലക്ഷ്മി എന്ന പേരിലായിരുന്നു ഹോപ്പിൽ പ്രവേശിപ്പിച്ചത്. ഹോപ്പിലെ സ്നേഹപരിചരണത്തിനും ചികിത്സയിലൂടെയും തൻറെ പേര് ലക്ഷ്മിയല്ലെന്നും വനമാലയാണെന്നും ഭർത്താവും ആറുമക്കളുമുണ്ടെന്നും ഹോപ്പ് അധികൃതരോട് അവർ പറഞ്ഞു.
എന്നാൽ നാടിനെക്കുറിച്ചോ കുടുംബാംഗ‌ങ്ങളെ കുറിച്ചോ വ്യക്തമായി പറയാൻ ഇവർക്കായില്ല. വനമാല എന്ന പേരിൽ ഹോപ്പ് അധികൃതർ ആരോഗ്യ ഇൻഷ്വറൻസ് കാർഡെടുത്ത് ഇവർക്ക് നൽകുകയും ചെയ്തിരുന്നു. 2019ൻറെ അവസാനം തൻറെ പേര് വനമാലയല്ല ബർമാലയാണെന്നും നേപ്പാളാണ് സ്വദേശമെന്നും പറഞ്ഞു. നാട്ടിലേക്കു പോയി ബന്ധുക്കൾക്കൊപ്പം താമസിക്കണമെന്ന ആഗ്രഹവും ഇവർ പങ്കുവച്ചു. എന്നാൽ നേപ്പാളിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. നേപ്പാളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തക സുധാമേനോൻ, ലണ്ടനിലുള്ള ഡോ. ജ്യോതി അരിയമ്പത്ത് , ഇന്ത്യൻ ആർമി, സിആർപിഎഫ്, പോലീസ് എന്നിവരിലൂടെ ഹോപ്പ് അധികൃതർ ഇവരുടെ സ്വദേശം കണ്ടെത്താൻ ശ്രമം നടത്തുകയും നടത്തി കൊണ്ടിരുന്നു.


ഒറ്റ വാർഡിൽ ഉപതെരഞ്ഞെടുപ്പ്, പഞ്ചായത്തിന്റെ തലവര മാറിയേക്കും, മുഴപ്പിലങ്ങാട് തീപാറും പോരാട്ടം

2021 സെപ്റ്റംബറിൽ ഹോപ്പിൽ ഇൻറൺഷിപ്പിനെത്തിയ കോട്ടയം ബിവിഎം കോളജ് എംഎസ്ഡബ്ള്യു വിദ്യാർഥിനി ജസ്റ്റീന നിവിൽ ഇവരുമായി നിരന്തരം സംസാരിക്കുകയും സംഭാഷണങ്ങൾക്കിടെ ഇവർ തൻറെ യഥാർഥ പേര് സീത ഖനാലെന്ന് ഓർത്തെടുക്കുകയും ചെയ്തു. നേപ്പാളിലെ ബുദ്ധവിഹാരത്തിലെ പൂജാരിയായ രാജ് ഖനാൽ ആണ് ഭർത്താവെന്നും മക്കളുടെ പേരുവിരവും പറഞ്ഞു. അപ്പോഴും നാടിനെ കുറിച്ച് വ്യക്തമായി ഓർത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഗൂഗിൾ മാപ്പിലൂടെ നേപ്പാളിലെ ബുദ്ധവിഹാരങ്ങൾ കാണിച്ചുകൊടുത്തു. അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞ 11 സ്ഥലങ്ങളിൽ വച്ച് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ഇതുസംബന്ധിച്ച് നിവേദനം നൽകി.

വിദേശകാര്യ മന്ത്രാലയവും നേപ്പാൾ എംബസിയും നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സ്വദേശവും ബന്ധുക്കളെയും കുറിച്ച് വിവരം ലഭിക്കുന്നത്. എന്നാൽ തികച്ചും ദരിദ്രാവസ്ഥയിലുള്ള ഇവരുടെ കുടുംബത്തിന് ഇവിടെ വരാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കാര്യമായതിനാൽ ഇവരെ നേരിട്ട് നേപ്പാളിലേക്ക് അയക്കാൻ പറ്റാത്ത അവസ്ഥയുമാണ്. ഡൽഹിയിൽ വച്ച് ഡിപ്ലോമാറ്റിക് ചാനലിലൂടെ മാത്രമേ ഇവരെ കൈമാറാൻ കഴിയൂവെന്ന സാഹചര്യം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളിലെ എംബസികൾ മുഖാന്തരം നടത്തിയ ശ്രമഫലമായി ഇവരെ ഈ മാസം നേപ്പാളിന് കൈമാറാൻ ധാരണയായിട്ടുണ്ട്. സീതാ ഖനാലിനുള്ള യാത്രയയപ്പ് കണ്ണൂർ മഹാത്മ മന്ദിരത്തിൽ കഴിഞ്ഞ ദിവസം നടന്നു.

Topic: Kannur, Kannur hope, Nepal native in hope
ഓതറിനെ കുറിച്ച്
ഗിരിഷ്മ എച്ച് നായർ
ഗിരിഷ്മ എച്ച് നായർ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽ നിന്നു സയൻസ് ബിരുദവും ഇന്ദിരാ ഗാന്ധി സർവകലാശാലയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ ഗിരിഷ്മ കൈരളി ടിവിയിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2020 മാർച്ച് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്