കണ്ണൂര്‍: പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് കവാടത്തിലെ ഗാന്ധി ശില്‍പം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ഡിവൈ എസ് പി ഓഫിസിലേക്ക് കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറികടന്നുകൊണ്ടു അകത്തേക്ക് കടക്കാന്‍ ശ്രമിച്ചവരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയില്‍ പോലീസ് വനിതാ പ്രവര്‍ത്തകയെ തല്ലിച്ചതച്ചതായി പരാതി. വനിതാപ്രവര്‍ത്തക ഉള്‍പ്പെടെ നാല് യൂത്ത് കോണ്‍ഗ്രസ്- കെഎസ് യു പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്.
ശനിയാഴ്ച്ച രാവിലെയാണ് പയ്യന്നൂരിനെ യുദ്ധക്കളമാക്കി കൊണ്ടു പോലീസ് പ്രതിഷേധമാര്‍ച്ചിനെതിരെ ലാത്തിചാര്‍ജ്ജ് നടത്തിയത്. ഡി.വൈ. എസ്.പി ഓഫിസിനു മുന്‍പില്‍ പൊലിസ് ഒരുക്കിയ ബാരിക്കേഡിന് മുകളിലൂടെപ്രവര്‍ത്തകര്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് ലാത്തിചാര്‍ജ്ജ് തുടങ്ങിയത്. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മഹിത മോഹനനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. പുരുഷ പോലീസുകാരാണ് ആദ്യം ഇവരെ മര്‍ദ്ദിച്ചത്. ഇതുതടയാന്‍ ശ്രമിച്ചനേതാക്കളായ നവനീത് നാരായണന്‍, ആകാശ് ഭാസ്‌ക്കര്‍ എന്നിവര്‍ക്കാണ് ലാത്തിച്ചാര്‍ജിൽ പരിക്കേറ്റത്.
ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂരില്‍ പോലീസ് ലാത്തിചാര്‍ജിൽ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്ലിംലീഗ് ജില്ല സെക്രട്ടറി കെടി സഹദുള്ള , സതീശന്‍ പാച്ചേനി എന്നിവര്‍ സന്ദര്‍ശിച്ചു. ജനാധിപത്യസമരത്തെ അടിച്ചൊതുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയാണ് പയ്യന്നൂര്‍ സമരത്തിന് നേരെ നടന്ന ലാത്തിചാര്‍ജെന്നും ഗാന്ധിപ്രതിമ തകര്‍ത്തവരെ പിടികൂടാത്ത പോലിസ് ഇതില്‍ പ്രതിഷേധിച്ചവരെ തല്ലിയൊതുക്കുകയാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.
ശനിയാഴ്ച്ച രാവിലെയാണ് പയ്യന്നൂരിനെ യുദ്ധക്കളമാക്കി കൊണ്ടു പോലീസ് പ്രതിഷേധമാര്‍ച്ചിനെതിരെ ലാത്തിചാര്‍ജ്ജ് നടത്തിയത്. ഡി.വൈ. എസ്.പി ഓഫിസിനു മുന്‍പില്‍ പൊലിസ് ഒരുക്കിയ ബാരിക്കേഡിന് മുകളിലൂടെപ്രവര്‍ത്തകര്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് ലാത്തിചാര്‍ജ്ജ് തുടങ്ങിയത്. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മഹിത മോഹനനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. പുരുഷ പോലീസുകാരാണ് ആദ്യം ഇവരെ മര്‍ദ്ദിച്ചത്. ഇതുതടയാന്‍ ശ്രമിച്ചനേതാക്കളായ നവനീത് നാരായണന്‍, ആകാശ് ഭാസ്‌ക്കര്‍ എന്നിവര്‍ക്കാണ് ലാത്തിച്ചാര്‍ജിൽ പരിക്കേറ്റത്.
ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂരില്‍ പോലീസ് ലാത്തിചാര്‍ജിൽ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്ലിംലീഗ് ജില്ല സെക്രട്ടറി കെടി സഹദുള്ള , സതീശന്‍ പാച്ചേനി എന്നിവര്‍ സന്ദര്‍ശിച്ചു. ജനാധിപത്യസമരത്തെ അടിച്ചൊതുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയാണ് പയ്യന്നൂര്‍ സമരത്തിന് നേരെ നടന്ന ലാത്തിചാര്‍ജെന്നും ഗാന്ധിപ്രതിമ തകര്‍ത്തവരെ പിടികൂടാത്ത പോലിസ് ഇതില്‍ പ്രതിഷേധിച്ചവരെ തല്ലിയൊതുക്കുകയാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.