കണ്ണൂർ: ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ആറളം ഫാമിലെ രണ്ടുപേർക്ക് പുതുജീവൻ നൽകുകയാണ്. ആറളം ഫാമിലെ താമസക്കാരായ മഞ്ജു മാധവനും രമ്യയ്ക്കും ആണ് ഈ 75-ാം സ്വാതന്ത്ര്യദിനം പുതു പ്രതീക്ഷകൾ നൽകുന്നത്. ദേശീയപതാക തയ്ച്ച് സ്വയം തൊഴിലിലേക്ക് കടക്കുകയാണ് ഇരുവരും. കുടുംബശ്രീ മിഷൻ ആദിവാസി യുവതികൾക്കായി നൽകിയ പരിശീലനത്തിലൂടെയാണ് ഇരുവരും തയ്യൽ പഠിച്ചത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹർ ഘർ തിരംഗ ക്യാമ്പയിനായാണ് ഇവർ പതാക നിർമ്മിക്കുന്നത്. ആറളം ഫാം പതിനൊന്നാം ബ്ലോക്കിലെ മഞ്ജു മാധവനും പത്താം ബ്ലോക്കിലെ രമ്യയും ചൊവ്വാഴ്ചയാണ് തയ്യൽ ജോലി ആരംഭിച്ചത്. നേരത്തെ തന്നെ തയ്യൽ പരിശീലനം നേടിയ പതിനൊന്നാം ബ്ലോക്കിലെ മിനി ഗോപിയും പതാക നിർമിക്കുന്നുണ്ട്. മൂന്നുപേരും ചേർന്ന് ഇത്തവണ നിർമ്മിക്കുന്നത് 2500 പതാകകൾ ആണ്. ഇത് കുടുംബശ്രീ ജില്ലാ മിഷൻ വഴി തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറും.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
മഞ്ജുവിനും രമ്യയ്ക്കും ആറളം കുടുംബശ്രീ സിഡിഎസ് ന്റെ കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കുടുംബശ്രീ ജില്ലാ മിഷൻ തയ്യൽ സംരംഭം ആരംഭിക്കാൻ വായ്പ നൽകിയത്. ഇരുവർക്കും ഫാഷൻ ഡിസൈനിങ് മേഖലയിൽ രണ്ടുവർഷത്തെ പരിശീലനവും നൽകിയിരുന്നു. ആനപ്പേടിയിൽ കൃഷി ചെയ്യാനാകാതെയും സ്വയം ജീവരക്ഷാർത്ഥംവും പലരും ആറളം ഫാം ഉപേക്ഷിച്ചുപോകുന്ന ഈ സമയത്ത് ഈ സ്വയംതൊഴിൽ ഇവർക്കൊരു പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹർ ഘർ തിരംഗ ക്യാമ്പയിനായാണ് ഇവർ പതാക നിർമ്മിക്കുന്നത്. ആറളം ഫാം പതിനൊന്നാം ബ്ലോക്കിലെ മഞ്ജു മാധവനും പത്താം ബ്ലോക്കിലെ രമ്യയും ചൊവ്വാഴ്ചയാണ് തയ്യൽ ജോലി ആരംഭിച്ചത്. നേരത്തെ തന്നെ തയ്യൽ പരിശീലനം നേടിയ പതിനൊന്നാം ബ്ലോക്കിലെ മിനി ഗോപിയും പതാക നിർമിക്കുന്നുണ്ട്. മൂന്നുപേരും ചേർന്ന് ഇത്തവണ നിർമ്മിക്കുന്നത് 2500 പതാകകൾ ആണ്. ഇത് കുടുംബശ്രീ ജില്ലാ മിഷൻ വഴി തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറും.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
മഞ്ജുവിനും രമ്യയ്ക്കും ആറളം കുടുംബശ്രീ സിഡിഎസ് ന്റെ കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കുടുംബശ്രീ ജില്ലാ മിഷൻ തയ്യൽ സംരംഭം ആരംഭിക്കാൻ വായ്പ നൽകിയത്. ഇരുവർക്കും ഫാഷൻ ഡിസൈനിങ് മേഖലയിൽ രണ്ടുവർഷത്തെ പരിശീലനവും നൽകിയിരുന്നു. ആനപ്പേടിയിൽ കൃഷി ചെയ്യാനാകാതെയും സ്വയം ജീവരക്ഷാർത്ഥംവും പലരും ആറളം ഫാം ഉപേക്ഷിച്ചുപോകുന്ന ഈ സമയത്ത് ഈ സ്വയംതൊഴിൽ ഇവർക്കൊരു പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്.