കണ്ണൂർ: അംഗൻവാടിയുടെ പടി കടന്നെത്തുന്ന കുരുന്നുകളെ കളിയിലുടെ കാര്യങ്ങൾ പഠിപ്പിക്കുകയും അമൃതം പൊടി കൊണ്ട് കൊതിയൂറും അൻപത്തിയിലേറെ വിഭവങ്ങളുണ്ടാക്കുകയും ചെയ്തു അത്ഭുതപ്പെടുത്തുകയാണ് ഒരു കൂട്ടം അങ്കണവാടി ജീവനക്കാർ. അങ്കണവാടികളിൽ നവാഗതരായി എത്തുന്ന കുരുന്നുകളെ വളരെ എളുപ്പത്തിൽ ഓരോ കാര്യങ്ങൾ പഠിപ്പിക്കാനുള്ള പുതുവഴികളുമായാണ് മൈതാനപ്പള്ളി അങ്കണവാടിയിലെ അധ്യാപിക പ്രജുലയെത്തിയത്. Also Read: തട്ടിപ്പിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വെല്ലും പോസ്റ്റ് ഓഫീസ്
കുട്ടികളെ കാർഷിക പാഠങ്ങൾ പഠിപ്പിക്കുന്നതിന് ഉപകരണങ്ങളായ കൈക്കോട്ട്, പാളത്തൊപ്പി, കൊട്ട, വട്ടി തുടങ്ങി പോയ കാലത്തെ ഒട്ടേറെ സാധനങ്ങൾ കാണിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് പ്രജുല പറഞ്ഞു. ഇതു കൂടാതെ തെർമോകോളിലും മറ്റു ഉപയോഗ്യ ശുന്യമായ വസ്തുക്കളിലും തീർത്ത പഴവർഗങ്ങളും മറ്റും നിർമ്മിച്ച് ഇവർ കുട്ടികൾക്ക് കാണിച്ച് മനസിലാക്കി കൊടുക്കുന്നുണ്ട് .
Also Read: കെപിസിസി പുനഃസംഘടന; മണ്ണും ചാരി നിന്നവർ മുന്നണിയിലേക്ക്, കാത്തിരുന്നവർക്ക് വെറും കൈയ്യോടെ മടക്കം!!
അമൃതം പൊടിയിൽ തീർത്ത 55 വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് മേളയുടെ മറ്റൊരു സവിശേഷത. അമൃതം പൊടി കുറുക്കെന്ന പേരിൽ കലക്കി കൊടുക്കുമ്പോൾ കുട്ടികൾ കുടിക്കാൻ മടി കാണിക്കുന്നതിനാലാണ് അമ്മമാരും ആയമാരും പുതുവിദ്യ പരീക്ഷിച്ചത്. നാവിൽ രുചിയുറുന്ന ലോലിപോപ്പ്, മിൽക്ക് ഷെയ്ക്ക്, കട് ലെറ്റ്, കുക്കർ അപ്പം, ഉണ്ട, കേക്ക്, ഉപ്പുമാവ്, നേന്ത്രപ്പഴം മിൽക്ക് തുടങ്ങിയവയാണ് ഒരുക്കിയത്.
പള്ളിക്കുന്ന്, പുഴാതി സോണുകളിലുള്ള 64 അങ്കണവാടികളാണ് പങ്കെടുത്തത്. കണ്ണുർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. കലക്ടർ എസ്.ചന്ദ്രശേഖർ മുഖ്യാതിഥിയായി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കുട്ടികളെ കാർഷിക പാഠങ്ങൾ പഠിപ്പിക്കുന്നതിന് ഉപകരണങ്ങളായ കൈക്കോട്ട്, പാളത്തൊപ്പി, കൊട്ട, വട്ടി തുടങ്ങി പോയ കാലത്തെ ഒട്ടേറെ സാധനങ്ങൾ കാണിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് പ്രജുല പറഞ്ഞു. ഇതു കൂടാതെ തെർമോകോളിലും മറ്റു ഉപയോഗ്യ ശുന്യമായ വസ്തുക്കളിലും തീർത്ത പഴവർഗങ്ങളും മറ്റും നിർമ്മിച്ച് ഇവർ കുട്ടികൾക്ക് കാണിച്ച് മനസിലാക്കി കൊടുക്കുന്നുണ്ട് .
Also Read: കെപിസിസി പുനഃസംഘടന; മണ്ണും ചാരി നിന്നവർ മുന്നണിയിലേക്ക്, കാത്തിരുന്നവർക്ക് വെറും കൈയ്യോടെ മടക്കം!!
അമൃതം പൊടിയിൽ തീർത്ത 55 വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് മേളയുടെ മറ്റൊരു സവിശേഷത. അമൃതം പൊടി കുറുക്കെന്ന പേരിൽ കലക്കി കൊടുക്കുമ്പോൾ കുട്ടികൾ കുടിക്കാൻ മടി കാണിക്കുന്നതിനാലാണ് അമ്മമാരും ആയമാരും പുതുവിദ്യ പരീക്ഷിച്ചത്. നാവിൽ രുചിയുറുന്ന ലോലിപോപ്പ്, മിൽക്ക് ഷെയ്ക്ക്, കട് ലെറ്റ്, കുക്കർ അപ്പം, ഉണ്ട, കേക്ക്, ഉപ്പുമാവ്, നേന്ത്രപ്പഴം മിൽക്ക് തുടങ്ങിയവയാണ് ഒരുക്കിയത്.
പള്ളിക്കുന്ന്, പുഴാതി സോണുകളിലുള്ള 64 അങ്കണവാടികളാണ് പങ്കെടുത്തത്. കണ്ണുർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. കലക്ടർ എസ്.ചന്ദ്രശേഖർ മുഖ്യാതിഥിയായി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ