ആപ്പ്ജില്ല

കഥ പറയാന്‍ മുഹമ്മദ് ഡാനിഷ് ഇനിയില്ല: അപൂര്‍വ്വ എസ്എംഎ രോഗത്തിന് കീഴടങ്ങി

നിശ്ചയദാർഢ്യത്തോടെയുള്ള മുഹമ്മദ് ഡാനിഷിന്‍റെ ജീവിതം പലർക്കും മാതൃകയായിരുന്നു. ചലനശേഷി ഉണ്ടാവില്ലെന്നാണ് ഒന്നരവയസിൽ ഡോക്ടർമാർ പറഞ്ഞത്. എന്നാൽ അതെല്ലാം മാറ്റിമറിച്ചുള്ളതായിരുന്നു ഡാനിഷിന്‍റെ ജീവിതം

Edited byNilin Mathews | Lipi 28 May 2022, 10:03 am

ഹൈലൈറ്റ്:

  • മുണ്ടേരി പാറാല്‍ പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി
  • 'ചിറകുകള്‍'എന്ന ചെറുകഥ സമാഹാരം എറെ ജനപ്രീതിയാര്‍ജിച്ചിരുന്നു
  • ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായി തുടർന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ചക്കരക്കൽ(Kannur): ബാലകഥാകൃത്ത് മുഹമ്മദ് ഡാനിഷ് മരണത്തിന് കീഴടങ്ങിയത് നാടിന് ദു:ഖമായി മാറി.മാരക രോഗമായ സ്‌പൈനൽ മസ്കുലർ അട്രോഫി അഥവാ എസ്എംഎ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മുണ്ടേരി പഞ്ചായത്തിന് സമീപം സഫിയ മന്‍സില്‍ മുഹമ്മദ് ഡാനിഷിന്റെ(14) വിയോഗം സഹൃദയലോകത്തിനും നാട്ടുകാര്‍ക്കും തീരാനഷ്ടമായിരിക്കുകയാണ്.
പടന്നോട്ട് മീത്തലെ വീട്ടില്‍ മുത്തലിബിൻ്റെയും കല്ലിൻ്റവിട നിഷാനയുടെയും മകനാണ് ഡാനിഷ്.
ഹാനി ദര്‍വിഷ്‌ ആണ് സഹോദരന്‍. ചെറുകഥാകൃത്തായ ഡാനിഷ് കാഞ്ഞിരോട് അല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു.ചികിത്സകള്‍ക്കിടയിലും ഡാനിഷ് എഴുതിയ 'ചിറകുകള്‍'എന്ന ചെറുകഥ സമാഹാരം സോഷ്യല്‍മീഡിഡയയിലൂടെ എറെ ജനപ്രീതിയാര്‍ജിച്ചിരുന്നു. മുണ്ടേരി പാറാല്‍ പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.

എസ്എംഎ കീഴ്‍പ്പെടുത്തിയിട്ടും തളർന്നില്ല; ചിറകു മുളപ്പിച്ച് പറന്നുയരാൻ ദാനിഷ്, ഇത് അപൂർവം, വീഡിയോ കാണാം

ഡാനിഷ് എഴുതിയ 'ചിറകുകൾ' എന്ന പുസ്തകം പ്രകാശനം ചെയ്യാൻ മന്ത്രി അഹമ്മദ് ദേവർകോവിൽ അടക്കമുള്ള പ്രമുഖർ എത്തിയിരുന്നു. സ്‌കൂൾ തുറന്ന് പുതിയ ക്ലാസിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഡാനിഷ് മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഡാനിഷിനെ ചാലയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇത് കേരളത്തിൽ ആദ്യം... ഹരിതചട്ട പരിപാലനം ഇവരുടെ കയ്യിൽ ഭദ്രം, വീഡിയോ കാണാം
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായി തുടർന്നു. പിന്നീട് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ന്യുമോണിയയും ബാധിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മുഹമ്മദ് ഡാനിഷ് മരണത്തിന് കീഴടങ്ങി. ഒന്നര വയസുള്ളപ്പോൾ ബെംഗളൂരുവിൽ നടത്തിയ പരിശോധനക്കൊടുവിലാണ് മുഹമ്മദ് ഡാനിഷിന് എസ്എംഎ രോഗമാണെന്ന് സ്ഥിരീകരിച്ചത്. ചലനശേഷി ഉണ്ടാവില്ലെന്നും ജീവിക്കാത്തതിൽ ഒരിക്കലും എഴുതാനോ എഴുന്നേൽക്കാനോ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി നിശ്ചയദാർഢ്യത്തോടെയാണ് മുഹമ്മദ് ഡാനിഷ് പിന്നീട് മുന്നേറിയത്. നിരവധി ആൾക്കാർക്ക് പ്രചോദനം നൽകുന്നതായിരുന്നു ഡാനിഷിന്‍റെ ജീവിതം.

Topic: Muhammad Danish Death, Muhammad Danish, Kannur News
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്