കണ്ണൂർ: കണ്ണൂരിൽ കൈക്കൂലി വിഴുങ്ങിയതിന് വിജിലൻസ് പിടികൂടിയ കെഎസ്ഇബി സബ് എൻജിനിയർ ജയിലിനകത്തു തന്നെ തുടരും. കണ്ണൂർ അഴീക്കോട് പൂതപ്പാറയിലാണ് സബ്. എഞ്ചിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘമെത്തിയത്. വിജിലൻസിനെ കണ്ട് ഇറങ്ങിയോടുന്നതിനിടെ സബ്. എഞ്ചിനീയർ കൈക്കൂലി പണം വിഴുങ്ങിയെന്നാണ് കരുതുന്നത്. പിടിയിലായ കെഎസ്ഇബി സബ് എൻജിനീയറുടെ ജാമ്യാപേക്ഷ കോഴിക്കോട് വിജിലൻസ് ജഡ്ജ് തള്ളി.
പുരയിടത്തിലെ വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കാൻ കൈക്കൂലി വാങ്ങിയ അഴീക്കോട് സ്റ്റേഷനിലെ സബ് എഞ്ചിനീയർ ജിയോ എം ജോസഫിനാണ് തലശേരി വിജിലൻസ് കോടതിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലൻസ് ജഡ്ജ് ജാമ്യം നിഷേധിച്ചത്. വരാപ്പുഴയിൽ ഇയാൾക്കെതിരെ വ്യാജമദ്യകേസ്, പോലീസിനെ ആക്രമിക്കൽ, കെഎസ്ആർടിസി ബസ് തകർക്കൽ എന്നിങ്ങനെ ആറുകേസുകൾ വേറെയുണ്ടെന്ന് വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കഴിഞ്ഞ ഓഗസ്റ്റ് 26ന് രാവിലെ പൂതപ്പാറ സ്വദേശി അബ്ദുൾ ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പ്രദേശത്ത് എത്തിയത്. ആയിരം രൂപയാണ് പരാതിക്കാരനിൽ നിന്നും ഇയാൾ വാങ്ങിയത്. പരാതിക്കാരന്റെ വീടിനോട് ചേർന്നുള്ള വൈദ്യുതത്തൂൺ കാർ ഷെഡ് നിർമ്മിക്കാൻ തടസ്സമായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാനാണ് ജിയോ എം ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടത്. വൈദ്യുതത്തൂൺ മാറ്റിയിടുന്നതിനായി 5550 രൂപ അടച്ചിട്ടും കാര്യം നടന്നിരുന്നില്ല. തുടർന്ന് 1000 രൂപ കൈക്കൂലി നൽകിയാൽ കാര്യം ശരിയാക്കി തരാമെന്ന് ഉദ്യോഗസ്ഥൻ പറയുകയായിരുന്നു. പിന്നാലെ പരാതിക്കാരൻ ഇത് വിജിലൻസിനെ അറിയിക്കുകയും ചെയ്തു.
എറണാകുളം സ്വദേശിയായ ജിയോ എം ജോസഫിന് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടിയ അതേ ദിവസമായിരുന്നു അറസ്റ്റ്. വീട്ടിലെത്തി പണം വാങ്ങി മടങ്ങുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ ജിയോയെ വളഞ്ഞു. തുടർന്ന് ഓടി രക്ഷപെട്ട ജിയോയെ വിജിലൻസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഓട്ടത്തിനിടെ ഇയാൾ പണം വിഴുങ്ങിയെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ വിജിലൻസ് ഷുക്കൂറിന് നൽകിയ നോട്ടിൽ ഫിനാഫ്തലിൻ പുരട്ടിയതിനാൽ ജിയോ എം.ജോസഫിന്റെകൈയിൽ ചുവപ്പ് മഷിപുരണ്ടിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കൈക്കൂലി കേസിൽ പിടികൂടിയത് ജിയോ എം ജോസഫിനെ സർവീസിൽ നിന്നും കെഎസ് ഇബി അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ തന്നെ മന:പൂർവ്വം കുടുക്കുകയായിരുന്നുവെന്നാണ് കൈക്കൂലികേസിൽ കുടുങ്ങിയ ജിയോ എം. ജോസഫിന്റെ വിശദീകരണം.
പുരയിടത്തിലെ വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കാൻ കൈക്കൂലി വാങ്ങിയ അഴീക്കോട് സ്റ്റേഷനിലെ സബ് എഞ്ചിനീയർ ജിയോ എം ജോസഫിനാണ് തലശേരി വിജിലൻസ് കോടതിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലൻസ് ജഡ്ജ് ജാമ്യം നിഷേധിച്ചത്. വരാപ്പുഴയിൽ ഇയാൾക്കെതിരെ വ്യാജമദ്യകേസ്, പോലീസിനെ ആക്രമിക്കൽ, കെഎസ്ആർടിസി ബസ് തകർക്കൽ എന്നിങ്ങനെ ആറുകേസുകൾ വേറെയുണ്ടെന്ന് വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കഴിഞ്ഞ ഓഗസ്റ്റ് 26ന് രാവിലെ പൂതപ്പാറ സ്വദേശി അബ്ദുൾ ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പ്രദേശത്ത് എത്തിയത്. ആയിരം രൂപയാണ് പരാതിക്കാരനിൽ നിന്നും ഇയാൾ വാങ്ങിയത്. പരാതിക്കാരന്റെ വീടിനോട് ചേർന്നുള്ള വൈദ്യുതത്തൂൺ കാർ ഷെഡ് നിർമ്മിക്കാൻ തടസ്സമായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാനാണ് ജിയോ എം ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടത്. വൈദ്യുതത്തൂൺ മാറ്റിയിടുന്നതിനായി 5550 രൂപ അടച്ചിട്ടും കാര്യം നടന്നിരുന്നില്ല. തുടർന്ന് 1000 രൂപ കൈക്കൂലി നൽകിയാൽ കാര്യം ശരിയാക്കി തരാമെന്ന് ഉദ്യോഗസ്ഥൻ പറയുകയായിരുന്നു. പിന്നാലെ പരാതിക്കാരൻ ഇത് വിജിലൻസിനെ അറിയിക്കുകയും ചെയ്തു.
എറണാകുളം സ്വദേശിയായ ജിയോ എം ജോസഫിന് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടിയ അതേ ദിവസമായിരുന്നു അറസ്റ്റ്. വീട്ടിലെത്തി പണം വാങ്ങി മടങ്ങുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ ജിയോയെ വളഞ്ഞു. തുടർന്ന് ഓടി രക്ഷപെട്ട ജിയോയെ വിജിലൻസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഓട്ടത്തിനിടെ ഇയാൾ പണം വിഴുങ്ങിയെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ വിജിലൻസ് ഷുക്കൂറിന് നൽകിയ നോട്ടിൽ ഫിനാഫ്തലിൻ പുരട്ടിയതിനാൽ ജിയോ എം.ജോസഫിന്റെകൈയിൽ ചുവപ്പ് മഷിപുരണ്ടിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കൈക്കൂലി കേസിൽ പിടികൂടിയത് ജിയോ എം ജോസഫിനെ സർവീസിൽ നിന്നും കെഎസ് ഇബി അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ തന്നെ മന:പൂർവ്വം കുടുക്കുകയായിരുന്നുവെന്നാണ് കൈക്കൂലികേസിൽ കുടുങ്ങിയ ജിയോ എം. ജോസഫിന്റെ വിശദീകരണം.