ആപ്പ്ജില്ല

'മൊഴി മാറ്റിയെഴുതി, ജിത്തു ആത്മഹത്യ ചെയ്തതല്ല'; ആദിവാസി യുവാവിന്‍റെ മരണത്തിൽ പോലീസിനെതിരെ കുടുംബം, വീഡിയോ

ആറടിയിലേറെ ഉയരമുള്ള ജിത്തു തൂങ്ങി മരിക്കില്ലെന്നാണ് കുടുംബം ഉന്നയിക്കുന്ന വാദം. തങ്ങൾ നൽകിയ മൊഴി പോലീസ് മാറ്റിയെഴുതിയെന്നും കുടുംബം ആരോപിക്കുന്നുണ്ട്

Lipi 18 Sept 2021, 4:53 pm

ഹൈലൈറ്റ്:

  • സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയ ജിത്തുവിനെ കാണാതായി
  • ആൾതാമസമില്ലാത്ത വീട്ടിലാണ് ജിത്തുവിനെ കണ്ടെത്തിയത്
  • മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ആറളത്ത് ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ആറളം ഫാം ഒൻപതാം ബ്ലോക്കിൽ താമസിക്കുന്ന ജിത്തു (18) വിനെയാണ് ഓഗസ്റ്റ് 29 ന് ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടായി- ശൈല ദമ്പതികളുടെ ഏക മകനാണ് ജിത്തു. സംഭവ ദിവസം കുട്ടായിയുടെ സഹോദരി ഉഷയുടെ കൂടെ ആറളം ഫാം പതിനൊന്നം ബ്ലോക്കിൽ താമസിക്കുകയായിരുന്നു ജിത്തു. ജിത്തുവിന്‍റെ അടുത്ത സുഹൃത്ത്‌ പതിമൂന്നാം ബ്ലോക്കിൽ താമസിക്കുന്ന സഹിത ഫോണിൽ വിളിച്ചതിനെ തുടർന്ന് അവരുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ജിത്തു പോകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് വൈകുന്നേരം ആയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കും ബന്ധുക്കളും ജിത്തുവിനെ തിരഞ്ഞ് ഇറങ്ങുകയായിരുന്നു. തിരയുന്നതിനിടെ ആൾതാമസം ഇല്ലാത്ത വീട്ടിൽ ജനൽ കമ്പിയിൽ തൂങ്ങിയിരിക്കുന്ന ജിത്തുവിനെ കണ്ടെത്തുകയായിരുന്നു.
വാക്സിനേഷനിൽ നൂറുമേനിയുമായി കണ്ണൂർ കോർപറേഷൻ; മധുരം പങ്കിട്ട് കളക്ടറും മേയറും, വീഡിയോ കാണാം


ആറടിയിലേറെ പൊക്കമുള്ള ജിത്തു കഴുത്തിൽ കയർ ചുറ്റി കിടക്കുന്ന നിലയിൽ നിലത്തിരിക്കുന്നതായും, ജിത്തു ഇരിക്കുന്ന തറയിൽ രക്തം തളംകെട്ടി കിടക്കുന്നതയും തിരച്ചിൽ നടത്തിയവർ കണ്ടിരുന്നതായും പരാതിയിൽ പറയുന്നു. കഴുത്തിൽ കുടുങ്ങി കിടന്ന കയർ മാറ്റി ഉടൻ എടൂരിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്ന് ഇരിട്ടി ഗവണ്മെന്‍റ് ആശുപത്രിയിലും പിന്നീട് പോസ്റ്റ്‌ മോർട്ടത്തിന് പരിയാരം ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലേക്കും മാറ്റി. ആളൊഴിഞ്ഞ വീട്ടിൽ വെച്ചാണ് ദുരൂഹസാഹചര്യത്തിൽ ജിത്തുവിനെ മരിച്ച നിലയിൽ കണ്ടതെന്ന് കുട്ടായിയുടെ സഹോദരി ഭർത്താവ് ഗോപി പോലീസിന് മൊഴി നൽകിയെങ്കിലും ജിത്തു ഗോപിയുടെ വീട്ടിൽ വെച്ച് തന്നെ ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് മൊഴിയിൽ രേഖപ്പെടുത്തിയതെന്നും, കൂടാതെ മരണത്തിൽ സംശയം ഉണ്ടെന്ന് ഗോപി പറഞ്ഞെങ്കിലും, പരാതി ഇല്ല എന്നാണ് എഴുതി വെച്ചതെന്നും കുട്ടായി പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.

മുക്കുപണ്ട പണയ തട്ടിപ്പിന് പിന്നിൽ രമേശൻ? മുൻ‌കൂർ ജാമ്യാപേക്ഷ നൽകി 4 പേർ, വീഡിയോ കാണാം
ഗോപിക്ക് എഴുത്തും വായനയും അറിയില്ല. ഗോപിയുടെ മൊഴിയായി പോലീസ് എഴുതി ചേർത്തത് വായിച്ചു കേൾപ്പിക്കാതെ ഒപ്പ് വെപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. ജിത്തുവിനെ കൊലപ്പെടുത്തിയത്, ആത്മഹത്യയാക്കാനും പ്രതികളെ രക്ഷിക്കാനും ഉന്നത ഇടപെടൽ ഉണ്ടായതയും, ഉന്നത നേതാക്കളെ സംരക്ഷിക്കാൻ പോലീസ് കൂട്ടു നിന്നതായി സംശയിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ആത്മഹത്യ ആണെങ്കിൽ പോലും പോലീസ് മൃതദേഹം കിടന്ന സ്ഥലം സന്ദർശിച്ചു മഹസർ തയ്യാറാക്കേണ്ടതുണ്ടെന്നാണ് വ്യവസ്ഥ. എന്നാൽ, പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ മാത്രമുള്ള സംഭവം നടന്ന സ്ഥലം സന്ദർശിച്ചു റിപ്പോർട്ട്‌ തയ്യാറാക്കാൻ പോലീസ് തയ്യാറായിട്ടില്ല. എഫ് ഐ ആറിൽ മാനസിക അസ്വാസ്ത്യം മൂലമുള്ള ആത്മഹത്യ എന്ന് ചേർത്തതായും മൊഴി നൽകിയ ആൾക്ക് പരാതി ഇല്ല എന്ന് എഴുതി ചേർത്തത് പോസ്റ്റ്‌മോർട്ടത്തിന്‍റെ ഗൗരവം കുറച്ചതായും പോലീസ് സർജൻ ഉൾപ്പെടെയുള്ളവരുടെ അസാന്നിധ്യം മൂലം വേണ്ട രീതിയിൽ പോസ്റ്റ്‌മോർട്ടം നടന്നില്ലെന്നു വിശ്വസിക്കുന്നതായും പരാതിയിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്