ആപ്പ്ജില്ല

ആക്രിസാധനങ്ങൾ വേർതിരിക്കുന്നതിനിടെ സ്ഫോടനം; അച്ഛനും മകനും മരിച്ചു

ഈ വീട്ടിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന മറ്റ് തൊഴിലാളികൾ പുറത്ത് പോയ സമയത്താണ് സ്ഫോടനം ഉണ്ടായത്. നിധിയെന്ന് കരുതി കൊണ്ടുവന്നത് സ്റ്റീൽ ബോംബാണെന്നും റിപ്പോർട്ടുണ്ട്

Lipi 7 Jul 2022, 10:52 am

ഹൈലൈറ്റ്:

  • ഫൈസല്‍ സ്‌ഫോടനമുണ്ടായ ഉടന്‍ തന്നെ മരണമടഞ്ഞിരുന്നു
  • വീടിന്‍റെ ഒന്നാംനിലയില്‍ നിന്നാണ് സ്‌ഫോടനമുണ്ടായത്
  • വീട്ടില്‍ അഞ്ചു തൊഴിലാളികളാണ് താമസിച്ചിരുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മട്ടന്നൂര്‍: ഇരിട്ടി സംസ്ഥാന പാതയിലെ പത്തൊന്‍പതാം മൈലിലുള്ള വീട്ടില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ആസാം സ്വദേശികളായ ഫൈസല്‍(45) മകന്‍ ഷാഹിദുള്‍(23) എന്നിവരാണ് മരിച്ചത്. ഫൈസല്‍ സ്‌ഫോടനമുണ്ടായ ഉടന്‍ തന്നെ മരണമടഞ്ഞിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാഹിദുള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
വീടിന്‍റെ ഒന്നാംനിലയില്‍ നിന്നാണ് സ്‌ഫോടനമുണ്ടായത്. ഈ വീട്ടില്‍ അഞ്ചു തൊഴിലാളികളാണ് താമസിച്ചിരുന്നത്. ഇതില്‍ മൂന്ന് തൊഴിലാളികള്‍ സാധനങ്ങള്‍ ശേഖരിക്കാന്‍ പുറത്ത് പോയി മടങ്ങി വന്നപ്പോഴാണ് വീടിന്‍റെ ഒന്നാം നിലയില്‍ നിന്നും ഫൈസലും ഷാഹിദുളും ഉഗ്രസ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് താഴത്തെക്ക് തെറിച്ചു വീഴുന്നത്. ഉടന്‍ സഹതൊഴിലാളികള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഫൈസല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു.

കാലവർഷം അതിതീവ്രം; ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ ജില്ലാ കളക്ടർ

വര്‍ഷങ്ങളായ ആക്രിസാധനങ്ങള്‍ സൂക്ഷിക്കുന്ന വീടാണിത്. സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ഇതരസംസ്ഥാന തൊഴിലാളികള്‍ ബോംബ് നിര്‍മാണം നടത്തിയിരുന്നോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പരിക്കുകളുടെ സ്വഭാവവും തല്‍ക്ഷണം ഒരാള്‍ മരിക്കാനിടയാക്കിയ ഉഗ്രസ്‌ഫോടനമുണ്ടായ സംഭവം പൊലീസ് പരിശോധിച്ചുവരികയാണ്. ബോംബു സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.

കണ്ണൂർ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്