കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഫ്ളക്സ് മാലിന്യത്തിൽ നിന്നും ഇനി പൂക്കൾ വിരിയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിക്കായി മണ്ഡലത്തിലുയർത്തിയ ഫ്ളക്സ് ബോർഡുകളും ഹോൾഡിങുകളുമാണ് അതി മനോഹരമായ പൂച്ചെട്ടികളും അലങ്കാര വസ്തുക്കളുമാക്കിയത്. Also Read: കരക്കേരു പാടത്തിലും 'നെയ്ച്ചോറിന്റെ സുഗന്ധം', നൂറുമേനി കൊയ്യാന് ജീരകശാല നെല്ലുമായി സര്ക്കാര് ജീവനക്കാരന്, വീഡിയോ കാണാം
എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച സാമഗ്രികൾ ഉപയോഗിച്ചുണ്ടാക്കിയ പൂച്ചട്ടികൾ മണ്ഡലം കമ്മിറ്റിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ ശശിധരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികൾ ചെടിച്ചട്ടിയാക്കിയ മാതൃക സംസ്ഥാനത്തിന് തന്നെ അനുകരണീ മാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: ആ തലയോട്ടി 40 വയസിനു മുകളിൽ പ്രായമുള്ള പുരുഷൻ്റേത്! ഇനി ഡിഎൻഎ ടെസ്റ്റ്; ദൂരൂഹത നീങ്ങാതെ വൈക്കം 'കോൾഡ് കേസ്'
തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച പരസ്യസാമഗ്രികൾ വലിയ മാലിന്യമായി മാറുന്നതാണ് ഇതുവരെയുള്ള അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ അപകടം സമൂഹം തിരിച്ചറിയുകയാണ്. നദികളും കായലും കടലും പ്ലാസ്റ്റിക് നിറഞ്ഞു കിടക്കുകയാണ്. ഉപയോഗശേഷം വലിച്ചെറിയുക എന്നുള്ളതാണ് നമ്മുടെ ശീലം. ഇത് ജീവജാലങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. ബാനറും ഹോർഡിങ്ങുകളും ഉപയോഗിച്ചുണ്ടാക്കിയ 1,075 പൂച്ചട്ടി മണ്ഡലത്തിലെ 215 അങ്കണവാടികൾക്കായി വിതരണം ചെയ്യുമെന്ന് എൽഡിഎഫ് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ സിപിഐ സംസ്ഥാന നിർവാഹകസമിതി അംഗം സി എൻ ചന്ദ്രൻ അധ്യക്ഷനായി. മന്ത്രി എം വി ഗോവിന്ദൻ, കലക്ടർ ടി വി സുഭാഷ്, മുൻ എം പി കെ കെ രാഗേഷ്, ജില്ലാ ശുചിത്വ മിഷൻ പ്രതിനിധി സുജിന, ഹരിത കേരള മിഷൻ ജില്ലാ കോ–-ഓഡിനേറ്റർ ഇ കെ സോമശേഖരൻ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് പ്രതിനിധി എം ശ്രീരാഗ് എന്നിവർ സംസാരിച്ചു. ‘ഹമാര പോളിമർ' പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റ് മാനേജിങ് പാർട്ട്നർ സിയാദ് സി അലി, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് കൺസൾട്ടന്റ് സി കെ ബാബു, ഫൈനക്സ് പ്രിന്റിങ് സൊല്യൂഷൻ എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച സാമഗ്രികൾ ഉപയോഗിച്ചുണ്ടാക്കിയ പൂച്ചട്ടികൾ മണ്ഡലം കമ്മിറ്റിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ ശശിധരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികൾ ചെടിച്ചട്ടിയാക്കിയ മാതൃക സംസ്ഥാനത്തിന് തന്നെ അനുകരണീ മാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: ആ തലയോട്ടി 40 വയസിനു മുകളിൽ പ്രായമുള്ള പുരുഷൻ്റേത്! ഇനി ഡിഎൻഎ ടെസ്റ്റ്; ദൂരൂഹത നീങ്ങാതെ വൈക്കം 'കോൾഡ് കേസ്'
തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച പരസ്യസാമഗ്രികൾ വലിയ മാലിന്യമായി മാറുന്നതാണ് ഇതുവരെയുള്ള അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ അപകടം സമൂഹം തിരിച്ചറിയുകയാണ്. നദികളും കായലും കടലും പ്ലാസ്റ്റിക് നിറഞ്ഞു കിടക്കുകയാണ്. ഉപയോഗശേഷം വലിച്ചെറിയുക എന്നുള്ളതാണ് നമ്മുടെ ശീലം. ഇത് ജീവജാലങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. ബാനറും ഹോർഡിങ്ങുകളും ഉപയോഗിച്ചുണ്ടാക്കിയ 1,075 പൂച്ചട്ടി മണ്ഡലത്തിലെ 215 അങ്കണവാടികൾക്കായി വിതരണം ചെയ്യുമെന്ന് എൽഡിഎഫ് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ സിപിഐ സംസ്ഥാന നിർവാഹകസമിതി അംഗം സി എൻ ചന്ദ്രൻ അധ്യക്ഷനായി. മന്ത്രി എം വി ഗോവിന്ദൻ, കലക്ടർ ടി വി സുഭാഷ്, മുൻ എം പി കെ കെ രാഗേഷ്, ജില്ലാ ശുചിത്വ മിഷൻ പ്രതിനിധി സുജിന, ഹരിത കേരള മിഷൻ ജില്ലാ കോ–-ഓഡിനേറ്റർ ഇ കെ സോമശേഖരൻ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് പ്രതിനിധി എം ശ്രീരാഗ് എന്നിവർ സംസാരിച്ചു. ‘ഹമാര പോളിമർ' പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റ് മാനേജിങ് പാർട്ട്നർ സിയാദ് സി അലി, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് കൺസൾട്ടന്റ് സി കെ ബാബു, ഫൈനക്സ് പ്രിന്റിങ് സൊല്യൂഷൻ എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ