കണ്ണുർ: ഇരട്ട മരണത്തിൻ്റെ ദുരന്ത വാർത്ത താങ്ങാനാവാതെ കണ്ണൂരിലെ രണ്ട് ഗ്രാമങ്ങൾ. കണ്ണൂർ ജില്ലയിലെ നാറാത്തും പാലയാട് മേലുരുമാണ് അപ്രതീക്ഷിതമായെത്തിയ ദുരന്തവാർത്തയിൽ നടുങ്ങിയത്. കോതമംഗലത്ത് യുവാവിൻ്റെ വെടിയേറ്റു മരിച്ച ദന്തൽ വിദ്യാർത്ഥിനി മാനസയുടെ മൃതദേഹം ഇന്ന് രാവിലെ പത്തു മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. ഇന്നലെ രാത്രി കണ്ണൂരിലെത്തിച്ച് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ നാറാത്ത് ടി.സി റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പയ്യാമ്പലത്ത് സംസ്കാരത്തിനായി കൊണ്ടുവരും. കളമശേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിനു ശേഷം ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ബന്ധുക്കൾ മൃതദേഹവുമായി പുറപ്പെട്ടത്.
രാത്രിയോടെ ഇവർ കണ്ണുരിലെത്തി. മാനസയുടെ പിതാവ് പി.വി മാധവൻ്റെ സഹോദരൻ വിജയൻ ,അമ്മ സബീനയുടെ സഹോദരൻ സനാതൻ, അടുത്ത ബന്ധുകൾ, പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ എന്നിവരാണ് ഇന്നലെ സംഭവ വിവരമറിഞ്ഞ് കോതമംഗലത്തേക്ക് പോയത്. മാനസയെ വെടിവെച്ചുകൊന്ന തലശേരി പാലയാട് മേലുർ കടവ് സ്വദേശി രാഖിലിൻ്റെ മൃതദേഹം രാവിലെ ഒൻപതു മണിയോടെ പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഇന്നലെ രാത്രിയോടെ തലശേരിയിലെ ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചതിന് ശേഷം ഇന്ന് രാവിലെ മേലുർ കടവിലെ വീട്ടിലേക്ക് കൊണ്ടുവന്ന് പൊതുദർശനത്തിന് വെക്കും. അവിടെ നിന്നാണ് സംസ്കാര സ്ഥലത്തേക്ക് കൊണ്ടുപോവുക.
രാത്രിയോടെ ഇവർ കണ്ണുരിലെത്തി. മാനസയുടെ പിതാവ് പി.വി മാധവൻ്റെ സഹോദരൻ വിജയൻ ,അമ്മ സബീനയുടെ സഹോദരൻ സനാതൻ, അടുത്ത ബന്ധുകൾ, പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ എന്നിവരാണ് ഇന്നലെ സംഭവ വിവരമറിഞ്ഞ് കോതമംഗലത്തേക്ക് പോയത്. മാനസയെ വെടിവെച്ചുകൊന്ന തലശേരി പാലയാട് മേലുർ കടവ് സ്വദേശി രാഖിലിൻ്റെ മൃതദേഹം രാവിലെ ഒൻപതു മണിയോടെ പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഇന്നലെ രാത്രിയോടെ തലശേരിയിലെ ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചതിന് ശേഷം ഇന്ന് രാവിലെ മേലുർ കടവിലെ വീട്ടിലേക്ക് കൊണ്ടുവന്ന് പൊതുദർശനത്തിന് വെക്കും. അവിടെ നിന്നാണ് സംസ്കാര സ്ഥലത്തേക്ക് കൊണ്ടുപോവുക.