നേരത്തെ സൗഹൃദം
ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് പുന്നോൽ ചെള്ളത്ത് മഠ പുരക്കടുത്ത പാറക്കണ്ടി നിജിൽ ദാസുമായി അടുത്ത ബന്ധമാണ് രേഷ്മ പുലർത്തിയിരുന്നത്. ചാകൃത്ത് മുക്ക് സ്വദേശിനിയായ രേഷ്മ ആർഎസ്എസ് കേന്ദ്രത്തിലാണ് ജനിച്ചുവളർന്നത്. പുന്നോലിലെ ഓട്ടോ റിക്ഷ ഡ്രൈവറായിരുന്ന നിജിൽ ദാസ് ഇവരെ പലപ്പോഴും തന്റെ വാഹനത്തിൽ ഓട്ടോ റിക്ഷയിലെത്തിച്ചിരുന്നു.
രാത്രിയും പകലും ഭക്ഷണമെത്തിച്ചു
ഒളിച്ചു താമസിക്കാൻ ഒരിടം വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ഏപ്രിൽ 17 നാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോൺവിളിച്ചത്. ഇതുപ്രകാരം കഴിഞ്ഞ ഏപ്രിൽ 17 മുതൽ 4 ദിവസത്തേക്കാണ് നിജിൽ ദാസിന് ഇവിടെ താമസിക്കാൻ ഇവർ സൗകര്യം ചെയ്തു കൊടുത്തത്. ഇതു മാത്രമല്ല രാത്രിയും പകലുമായി നിജിൽ ദാസിന് ഇവർ ഭക്ഷണവും എത്തിച്ചു നൽകിയിരുന്നു. വാടക വീടായതിനാൽ ഇവിടെ ആരൊക്കെ വന്നു പോകുന്നുവെന്ന കാര്യം പ്രദേശവാസികളും അന്വേഷിക്കാറില്ല.
രേഷ്മയുമായി വാട്സ് ആപ്പ് കോളും ചാറ്റും
കഴിഞ്ഞ ദിവസം പിടിയിലായ നിജിൽ ദാസിനെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും ചോദ്യം ചെയ്തപ്പോഴാണ് രേഷ്മയാണ് ഒളിവിൽ താമസിക്കാൻ സൗകര്യം നൽകിയതെന്ന് ഇയാൾ മൊഴി നൽകിയത്. അഡീഷനൽ സിറ്റി പൊലീസ് കമ്മിഷണർ പി.പി സദാനന്ദന്റെ നേതൃത്വത്തിലാണ് പ്രതിയെ ചോദ്യം ചെയ്തത്. രേഷ്മയുമായി ഇയാൾ നടത്തിയ വാട്സ് ആപ്പ് കോളുകളും ചാറ്റുകളും പരിശോധിച്ച ശേഷമാണ് രേഷ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത് എന്നാൽ സംഭവത്തിന് ശേഷം രേഷ്മ വാടകയ്ക്കു നൽകിയ വീടിന് നേരെ അഞ്ജാതർ ബോംബറിയുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായ രേഷ്മയെ ഇന്ന് തലശേരി കോടതി റിമാൻഡ് ചെയ്തു.
മികച്ച അധ്യാപിക
പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് രേഷ്മ നിജില്‍ ദാസിന് താമസ സൗകര്യം ഒരുക്കിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ട്യാലമുക്കിലെ വീട് നിർമ്മിച്ചത്. ഇതിന് മുമ്പ് പലരും ഈ വീട്ടിൽ താമസിച്ചിരുന്നു. അടുത്തിടെ ചില സംഘടനകളുടെ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള പുരസ്‌കാരം രേഷ്മയ്ക്ക് ലഭിച്ചിരുന്നു. സ്‌കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.