കണ്ണൂർ: സംസ്ഥാന നേതൃത്വത്തിലുണ്ടായ പിളർപ്പിന്റെ പശ്ചാത്തലത്തിൽ ഐഎൻഎല്ലിന്റെ കണ്ണൂർ ജില്ലയിലെ നേതാക്കൾ പ്രത്യേക യോഗം ചേർന്നു. ദേശീയ നേതൃത്വത്തിന്റെ പിൻതുണയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന് പിന്തുണണ പ്രഖ്യാപിക്കാൻ ഒരു വിഭാഗം നേതാക്കൾ തീരുമാനിച്ചു. കണ്ണൂരിലെ പ്രബല വിഭാഗം ഔദ്യോഗിക ചേരിയിൽ നിലയുറപ്പിക്കുന്നതോടെ തലശേരിയിലെ നേതാക്കളും പാർട്ടിയും അബ്ദുൽ വഹാബിനൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫ. അബ്ദുൽ വഹാബിനെ പിൻതുണക്കുന്നവർ കഴിഞ്ഞ ദിവസം തലശേരിയിൽ യോഗം ചേർന്നിരുന്നു. Also Read: തെരുവുനായ്ക്കളെ കൊന്ന സംഭവം: കണ്ണ് മൂടിക്കെട്ടി സമരവുമായി രഞ്ജിനി ഹരിദാസ്, വീഡിയോ കാണാം
ഐഎൻഎല്ലിലെ പിളർപിനെ തുടർന്ന് ദേശീയ നേതൃത്വം പുറത്താക്കിയ വിഭാഗം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബ് , സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ, സെക്രട്ടറിയേറ്റ് മെമ്പർമാരായ എൻ കെ അബ്ദുൽ അസീസ്, ബഷീർ ബടെരി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. മൺമറഞ്ഞ പാർട്ടി പ്രസിഡന്റുമാരായ സികെപി ചെറിയ മമ്മു കേയി, എസ് എ പുതിയവളപ്പിൽ എന്നിവരുടെ ഖബറിടങ്ങളിൽ നേതാക്കൾ സന്ദർശനം നടത്തിയതിനു ശേഷമാണ് പാർട്ടി നേതൃയോഗം ചേർന്നത്. ഐഎൻഎൽ , എൻവൈഎൽ ജില്ലാ മണ്ഡലം നേതാക്കൾ സംസ്ഥാന നേതാക്കളെ സ്വീകരിച്ചു.
Also Read: പോലീസ് തന്നോട് പറഞ്ഞത് മോശം വാക്ക്, അർത്ഥം നിഘണ്ടുവിൽ നോക്കാൻ എസ്ഐ പറഞ്ഞു; ഉണ്ടായത് ദുരനുഭവമെന്ന് ഗൗരിനന്ദ
ജില്ലയിലെ മഹാ ഭൂരിപക്ഷം പ്രവർത്തകരും നേതാക്കളും തങ്ങളോടൊപ്പമാണന്നും, കാസിം ഇരിക്കുറിന് സ്വന്തം ജില്ലയിൽ പോലും അടിത്തറ നഷ്ടപെട്ടിരിക്കയാണന്നും എ പി അബ്ദുൾ വഹാബ് പറഞ്ഞു. കൂടുതൽ നേതാക്കളും പ്രവർത്തകരും , യുവജനങ്ങളും , പോഷക സംഘടനകളും മണ്ഡലം കമ്മിറ്റികളും സംസ്ഥാന പ്രസിഡണ്ടിനോടൊപ്പം നിലയുറപ്പിക്കുമെന്ന് നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെടി സമീർ പറഞ്ഞു. വിഘടിത വിഭാഗം തലശേരിയിൽ പ്രത്യേക യോഗം വിളിച്ചു ചേർത്തു പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കാസിം ഇരിക്കൂർ വിഭാഗം കണ്ണൂർ ഓഫിസിൽ യോഗം ചേർന്നത്.
തങ്ങളെ എൽഡിഎഫിൽ നിന്ന് പുറത്താക്കുമെന്ന ആശങ്കയില്ലെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും കാസിം ഇരിക്കൂർ വിഭാഗം നേതാവുമായ ബി ഹംസഹാജി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എൽഡിഎഫ് നേതാക്കളുമായി അബ്ദുൽ വഹാബിന് ചർച്ച നടത്താം, അതിൽ തെറ്റില്ല. അന്തിമ തീരുമാനം കൈകൊള്ളേണ്ടത് എൽഡിഎഫ് നേതൃത്വമാണെന്നും കണ്ണൂരിലെ യോഗത്തിന് ശേഷം ഹംസ ഹാജി പറഞ്ഞു. ഐഎൻഎൽ കണ്ണൂർ ജില്ലാ കമ്മിറ്റി കാസിം ഇരിക്കൂർ വിഭാഗത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും തങ്ങൾ ദേശീയനേത്യത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഹംസാ ഹാജി വ്യക്തമായി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഐഎൻഎല്ലിലെ പിളർപിനെ തുടർന്ന് ദേശീയ നേതൃത്വം പുറത്താക്കിയ വിഭാഗം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബ് , സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ, സെക്രട്ടറിയേറ്റ് മെമ്പർമാരായ എൻ കെ അബ്ദുൽ അസീസ്, ബഷീർ ബടെരി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. മൺമറഞ്ഞ പാർട്ടി പ്രസിഡന്റുമാരായ സികെപി ചെറിയ മമ്മു കേയി, എസ് എ പുതിയവളപ്പിൽ എന്നിവരുടെ ഖബറിടങ്ങളിൽ നേതാക്കൾ സന്ദർശനം നടത്തിയതിനു ശേഷമാണ് പാർട്ടി നേതൃയോഗം ചേർന്നത്. ഐഎൻഎൽ , എൻവൈഎൽ ജില്ലാ മണ്ഡലം നേതാക്കൾ സംസ്ഥാന നേതാക്കളെ സ്വീകരിച്ചു.
Also Read: പോലീസ് തന്നോട് പറഞ്ഞത് മോശം വാക്ക്, അർത്ഥം നിഘണ്ടുവിൽ നോക്കാൻ എസ്ഐ പറഞ്ഞു; ഉണ്ടായത് ദുരനുഭവമെന്ന് ഗൗരിനന്ദ
ജില്ലയിലെ മഹാ ഭൂരിപക്ഷം പ്രവർത്തകരും നേതാക്കളും തങ്ങളോടൊപ്പമാണന്നും, കാസിം ഇരിക്കുറിന് സ്വന്തം ജില്ലയിൽ പോലും അടിത്തറ നഷ്ടപെട്ടിരിക്കയാണന്നും എ പി അബ്ദുൾ വഹാബ് പറഞ്ഞു. കൂടുതൽ നേതാക്കളും പ്രവർത്തകരും , യുവജനങ്ങളും , പോഷക സംഘടനകളും മണ്ഡലം കമ്മിറ്റികളും സംസ്ഥാന പ്രസിഡണ്ടിനോടൊപ്പം നിലയുറപ്പിക്കുമെന്ന് നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെടി സമീർ പറഞ്ഞു. വിഘടിത വിഭാഗം തലശേരിയിൽ പ്രത്യേക യോഗം വിളിച്ചു ചേർത്തു പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കാസിം ഇരിക്കൂർ വിഭാഗം കണ്ണൂർ ഓഫിസിൽ യോഗം ചേർന്നത്.
തങ്ങളെ എൽഡിഎഫിൽ നിന്ന് പുറത്താക്കുമെന്ന ആശങ്കയില്ലെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും കാസിം ഇരിക്കൂർ വിഭാഗം നേതാവുമായ ബി ഹംസഹാജി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എൽഡിഎഫ് നേതാക്കളുമായി അബ്ദുൽ വഹാബിന് ചർച്ച നടത്താം, അതിൽ തെറ്റില്ല. അന്തിമ തീരുമാനം കൈകൊള്ളേണ്ടത് എൽഡിഎഫ് നേതൃത്വമാണെന്നും കണ്ണൂരിലെ യോഗത്തിന് ശേഷം ഹംസ ഹാജി പറഞ്ഞു. ഐഎൻഎൽ കണ്ണൂർ ജില്ലാ കമ്മിറ്റി കാസിം ഇരിക്കൂർ വിഭാഗത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും തങ്ങൾ ദേശീയനേത്യത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഹംസാ ഹാജി വ്യക്തമായി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ