ആപ്പ്ജില്ല

'അവന്‍റെ പേര് കൈയ്യിൽ ബ്ലേഡ് കൊണ്ടെഴുതി, കാര്യങ്ങൾ അമ്മയെ അറിയിച്ചതുകൊണ്ടാണ് ഇന്നും ജീവിച്ചിരിക്കുന്നത്'; പോലീസിനെയും ഞെട്ടിച്ച് പെൺകുട്ടിയുടെ മൊഴി

കണ്ണൂർ ജില്ലയിൽ വിദ്യാർത്ഥികളെ ലഹരിമരുന്നിന് അടിമയാക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി. നേരത്തെ 11 പേർ കേസിൽ അറസ്റ്റിലായിരുന്നു. മയക്കുമരുന്ന് കേസിൽ അതിജീവിതയുടെ മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.പോലീസിനെ പോലും ഞെട്ടിക്കുന്ന മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.

Lipi 11 Aug 2022, 2:57 pm

ഹൈലൈറ്റ്:

  • മയക്കുമരുന്ന് കേസിൽ അന്വേഷണം ശക്തം
  • ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി
  • സഹപാഠി തന്നെ പ്രണയം നടിച്ചുവലയിലാക്കിയെന്ന് പെൺകുട്ടി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kannur drugs case og
പ്രണയം നടിച്ച് ലഹരിക്ക് അടിമയാക്കുന്നു (പ്രതീകാത്മക ചിത്രം)
കണ്ണൂർ: കണ്ണൂരിലെ വിദ്യാര്‍ത്ഥികളെ ലഹരി നല്‍കി വലയിലാക്കാനും വഴിതെറ്റിക്കാനും സ്‌കൂളിന് പുറത്ത് ചിലന്തിവലകെട്ടി മയക്കുമരുന്ന് റാക്കറ്റിനെ നിയന്ത്രിക്കുന്ന ബോസുമാര്‍. നേരത്തെ കണ്ണൂര്‍ നഗരത്തിലെ മയക്കുമരുന്ന് ബിസിനസിന്റെ ചുക്കാന്‍ പിടിച്ച നിസാം മുഹമ്മദും കൂട്ടാളികളുമടക്കം പതിനൊന്നു പേര്‍ അഴിക്കുള്ളിലായിട്ടും കണ്ണൂരിലെ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇതു തെളിയിക്കുന്നത്.
ഇപ്പോള്‍ അതിജീവിതയായ പെണ്‍കുട്ടി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ പോലീസിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴാണ് സംഭവത്തിന്റെ ഗൗരവം പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പോലും ബോധ്യപ്പെട്ടത്. മയക്കുമരുന്ന് റാക്കറ്റിൻ്റെ പിടിയിലായതിനൊപ്പം വന്‍ ലൈംഗീകചൂഷണവും നടന്നുവെന്നു വ്യക്തമാക്കുന്ന മൊഴിയാണ് അതിജീവിത നല്‍കുന്നത്. വന്‍നഗരങ്ങളില്‍ നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ മുഖമുദ്രയാണ് ഇത്തരം സംഭവങ്ങളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സ്‌ക്വാഡ് തന്നെ രൂപീകരിക്കാന്‍ സാധ്യതയേറിയിട്ടുണ്ട്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്.


എല്ലാത്തിനും വളം വെച്ചുകൊടുത്തത് പോലീസിന്റെ സ്‌നേഹവാത്സല്യങ്ങളോ? കണ്ണൂര്‍ പീഡനക്കേസ് ഗൗരവകരമെന്ന് ബാലാവകാശകമ്മിഷനും


പെൺകുട്ടിയുടെ മൊഴി ഇങ്ങനെ:


തന്നെ പ്രണയം നടിച്ചുവലയിലാക്കുകയാണ് സഹപാഠിയായ അവന്‍ ചെയ്തത്. അവനെതിരെ സംസാരിച്ചാല്‍ വയറില്‍ ചവിട്ടും, മുഖത്തടിക്കും, ഇതിനാല്‍ പലപ്പോഴും ഞാന്‍ ഉറക്കെ കരഞ്ഞിട്ടുണ്ട്. അവനോട് 'നോ'യെന്നു പറയാന്‍ പാടില്ല. അവന്‍ തരുന്ന ലഹരി ഉപയോഗിക്കണമെന്ന്‌ നിര്‍ബന്ധമാണ്. അതുപയോഗിച്ചാല്‍ നമ്മള്‍ പിന്നെ വേറെ ലോകത്താവും. പിന്നീട് അതുകിട്ടാതെ വയ്യാണ്ടായി. ലഹരി ഉപയോഗിച്ചില്ലെങ്കില്‍ ദേഹമാസകലം വിറയ്ക്കും. പിന്നെ എല്ലാത്തിനോടും വലിയ ദേഷ്യമായിരിക്കും. അവന്റെ വലയില്‍ എന്നെപ്പോലെ പതിനൊന്നു പെണ്‍കുട്ടികള്‍ വീണതായി അറിയാം. അടുത്ത് അറിയാവുന്നവരോട് അവന്‍ ഈക്കാര്യം പറഞ്ഞതായി അറിഞ്ഞിരുന്നു. എന്നാലും അവന്‍ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചതു പോലെ അവരെയൊക്കെ അത്ര ആഴത്തില്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അവനോട് പറഞ്ഞാല്‍ എത്രവേണമെങ്കിലും ലഹരി കൊണ്ടുവന്നു തരുമായിരുന്നു. കക്കാടു നിന്നും ഭായിമാരാണ് ഇതു നല്‍കുന്നതെന്നു പറഞ്ഞു. എന്നാല്‍ ആരാണ് ലഹരി നല്‍കുന്നതെന്ന് പറഞ്ഞിരുന്നില്ല. അവരുടെ പേരോ മറ്റുകാര്യങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.

Also Read: ലഹരിമരത്തില്‍ പൂക്കുന്ന പ്രണയമന്ദാരങ്ങള്‍; എന്തുപറ്റി നമ്മുടെ പെണ്‍കുരുന്നുകള്‍ക്ക്

ഒരു പാവത്താന്‍ ചമഞ്ഞായിരുന്നു അവന്‍ നടന്നിരുന്നത്. ആരോടും ശബ്ദമുയര്‍ത്തി സംസാരിക്കില്ല. എല്ലാവര്‍ക്കുംവലിയ കാര്യമായിരുന്നു. അധ്യാപികമാര്‍ക്കുംകൂടെ പഠിക്കുന്നവര്‍ക്കുമൊക്കെ വെറുമൊരുനാണം കുണുങ്ങിയായിരുന്നു അവന്‍.ഞങ്ങള്‍ തമ്മിലുള്ള ബന്ധംസൗഹൃദത്തിലാണ് തുടങ്ങിയത്.ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു. എന്നെ നന്നായി കെയര്‍ ചെയ്തിരുന്നു. അവന്‍ ഒരു ദിവസം വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ഞാനും വീണുപോയി. ആത്മാര്‍ത്ഥമായി അവനെ പ്രണയിച്ചു. എന്നെ ശാരീരികമായി ഉപയോഗിക്കുമ്പോഴും എനിക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. അവനെ അത്രയ്ക്കു വിശ്വാസമായിരുന്നു. ഏതു സാഹചര്യത്തിലും കൂടെ നില്‍ക്കുമെന്ന് വിശ്വസിച്ചു പോയി. പ്രണയിച്ചുവിശ്വസിച്ചാണ് എനിക്ക് ലഹരി തന്നത്. ഡിപ്രഷനും ടെന്‍ഷനും മാറ്റാന്‍ ഇതുപയോഗിച്ചാല്‍ മതിയെന്നു തെറ്റിദ്ധരിപ്പിച്ചു. ആദ്യം ഇതെന്താണെന്ന് അറിയില്ലായിരുന്നു. പിന്നീട് ലഹരിപിടിച്ചപ്പോള്‍ അതില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു വന്നു.
ഒടുവിൽ കപിൽ ദേവ് അറസ്റ്റിൽ, ചെറുപ്പക്കാരികളെ വഞ്ചിച്ചെന്നും പരാതി, പിടിയിലായത് മോഷണ കേസിൽ
മടുത്തപ്പോള്‍ അവന്‍ എന്നെയും ഉപേക്ഷിച്ചു. എന്റെ നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. അവന്‍ ഉപേക്ഷിച്ചുവെന്നു മനസിലാക്കിയപ്പോള്‍ എനിക്ക് ഭ്രാന്തിളകി. എന്റെ സഹോദരി എന്റെ സ്വഭാവത്തിലെ മാറ്റം മനസിലാക്കി. ഭക്ഷണം കഴിക്കാത്തതെന്താണെന്ന് വീട്ടുകാര്‍ ചോദിച്ചു. അവള്‍ കാര്യങ്ങള്‍ അമ്മയെ അറിയിച്ചതുകൊണ്ടുമാത്രമാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്. അവന്റെ പേര് എന്റെ കൈയ്യില്‍ മൂര്‍ച്ചയുള്ള ബ്‌ളേഡുകൊണ്ടു എഴുതി. ഞാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം ലഹരി ഉപയോഗിക്കുകയായിരുന്നുവെന്നു പിന്നീടാണ് അറിഞ്ഞത്. എന്റെ രക്ഷിതാക്കള്‍ എല്ലാം അറിഞ്ഞിട്ടും എന്നെ ചേര്‍ത്തുപിടിച്ചു. അവരെന്നെ കുറ്റപ്പെടുത്താതെ പതിയെ ചികിത്സിച്ചു ലഹരിമുക്ത ജീവിതത്തിലേക്ക് കൊണ്ടുവന്നു. അതുകൊണ്ടു മാത്രമാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നും അതിജീവിത പറയുന്നു.

അതിജീവിതയായ പെൺകുട്ടിയെ സഹപാഠിക്കു പുറമേ മറ്റാരെങ്കിലും ലൈംഗികചൂഷണം ചെയ്തിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിനായി കണ്ണൂര്‍ നഗരത്തിലെ ചിലരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്