ആപ്പ്ജില്ല

"നിയമ ലംഘനം തടയാനാകുന്നില്ല", എണ്ണയടിക്കാന്‍ കാശില്ല, ആർ ടി ഒ വാഹനം കട്ടപുറത്ത്!!

പരിശോധിക്കാനെത്തുന്ന അഞ്ച് വാഹനങ്ങളും എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ ഒരു ഇന്‍റര്‍സെപ്റ്റര്‍ വാഹനവുമാണ് പെട്രോള്‍ പമ്പിലെ കുടിശിക കാരണം കട്ടപ്പുറത്തുള്ളത്. നിലവിൽ ഇലക്ട്രിക് വാഹനവും എൻഫോഴ്സ്മെൻ്റിൻ്റെ ഒരു വാഹനവുമാണ് പരിശോധനക്ക് എത്തുന്നത്.

| Edited by Samayam Desk | Lipi 15 Apr 2021, 2:54 pm

ഹൈലൈറ്റ്:

  • പെട്രോൾ പമ്പിലെ കുടിശ്ശിക ഇതു വരെ തീർക്കാത്തതിനാൽ കണ്ണൂർ ആർ ടി ഒ വാഹനങ്ങൾ കട്ടപ്പുറത്ത്.
  • മാർച്ച് അവസാനം ഫണ്ട് അനുവദിക്കുമെന്നാണ് കമ്മീഷണർ ഓഫിസിൽ നിന്നും അറിയിച്ചത്.
  • നിലവിൽ ഇലക്ട്രിക് വാഹനവും എൻഫോഴ്സ്മെൻ്റിൻ്റെ ഒരു വാഹനവുമാണ് പരിശോധനക്ക് എത്തുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂര്‍: പെട്രോൾ പമ്പിലെ കുടിശ്ശിക ഇതു വരെ തീർക്കാത്തതിനാൽ കണ്ണൂർ ആർ ടി ഒ വാഹനങ്ങൾ കട്ടപ്പുറത്ത് തന്നെ. മാർച്ച് അവസാനം ഫണ്ട് അനുവദിക്കുമെന്നാണ് കമ്മീഷണർ ഓഫിസിൽ നിന്നും അറിയിച്ചത്. എന്നാൽ ഇതുവരെയായിട്ടും ഫണ്ട് എത്തിയിട്ടില്ല. മാര്‍ച്ച് മാസം കഴിഞ്ഞിട്ടും പെട്രോള്‍പമ്പിലെ കുടിശിക തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണ്ണൂര്‍ റീജിയണല്‍ വിഭാഗത്തിന്‍റെ വാഹനങ്ങള്‍ ഇപ്പോഴും കട്ടപ്പുറത്ത് തന്നെ. ഇതോടെ ആഴ്ചകളായി മുടങ്ങിക്കിടക്കുന്ന വാഹന പരിശോധന തുടരാനും സാധിക്കാതായി. പെട്രോള്‍ അടിക്കാന്‍ പണമില്ലാതെ വാഹനങ്ങള്‍ കട്ടപ്പുറത്തായതോടെ കണ്ണൂര്‍ ആര്‍ടിഒ പരിധിയിലെ വാഹനപരിശോധന നിലച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.
Also Read: റെയ്‌ഡിനിടെ കൈയ്യേറ്റം, അധിക്ഷേപം; വിജിലൻസിനെതിരെ പഞ്ചായത്ത് സെക്രട്ടറി, വീഡിയോ കാണാം

പരിശോധിക്കാനെത്തുന്ന അഞ്ച് വാഹനങ്ങളും എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ ഒരു ഇന്‍റര്‍സെപ്റ്റര്‍ വാഹനവുമാണ് പെട്രോള്‍ പമ്പിലെ കുടിശിക കാരണം കട്ടപ്പുറത്തുള്ളത്. നിലവിൽ ഇലക്ട്രിക് വാഹനവും എൻഫോഴ്സ്മെൻ്റിൻ്റെ ഒരു വാഹനവുമാണ് പരിശോധനക്ക് എത്തുന്നത്. സ്വന്തം കൈയിൽ നിന്നും പണം മുടക്കിയാണ് എൻഫോഴ്സ്മെൻ്റ് ഇന്ധനം നിറക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ആർ ടി ഒ ഓഫീസുകളുടെയും അവസ്ഥ സമാനമാണ്. എന്നാൽ കണ്ണുരിൽ മാത്രമാണ് പമ്പുകൾ ഇന്ധനം നൽകുന്നത് നിർത്തിയത്. 2020 ജൂണ്‍ മുതല്‍ ഇന്ധനം നിറച്ച വകയില്‍ പെട്രോള്‍പമ്പില്‍ 2,44,447 രൂപയാണ് കുടിശികയായി നല്‍കാനുള്ളത്.

Also Read: പാഴ് കുപ്പികൾ സംഗീതോപകരണങ്ങളാക്കും! പാലക്കാട്ടെ ഈ വിദ്യാര്‍ഥി ചില്ലറക്കാരനല്ല... വീഡിയോ കാണാം

മാര്‍ച്ച് മാസം 31ന് പ്രതിസന്ധി പരിഹരിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ നടന്നില്ല. പുതിയ ഭരണ സമിതി നിലവില്‍ വരുന്നതോടെ മാത്രമേ പ്രതിസന്ധി പരിഹരിക്കൂവെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. പെട്രോള്‍ പാമ്പുകള്‍ക്ക് ഓണ്‍ലൈനായി പണം നല്‍കുന്നത് ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ ഓഫിസില്‍ നിന്നാണ്. കമ്മീഷണര്‍ ഓഫിസില്‍ നിന്ന് ലഭിക്കുന്ന തുക ട്രഷറി വഴി ഓണലൈനായി നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ കമ്മീഷണര്‍ ഓഫിസിലേക്ക് ഫയല്‍ അയക്കുന്നതില്‍ കാലതാമസം വരുന്നതാണ് കുടിശികക്ക് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.

വാഹനങ്ങള്‍ ഏറെക്കാലം ഓടാതിരുന്നാല്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കും. പിന്നെ ഉപയോഗശൂന്യമായി എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരും. നിലവില്‍ ഇലക്ട്രിക് കാര്‍ ഉള്ളതുകൊണ്ടാണ് ഒരുപരിധിവരെ പരിശോധനകള്‍ നടക്കുന്നുണ്ട്. അഞ്ച് ഇലക്ട്രിക് വാഹനങ്ങളാണ് കണ്ണുരില്‍ അനുവദിച്ചിട്ടുള്ളത്. എങ്കിലും പരിശോധനവാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ സാധിക്കാത്തത് മൂലം റോഡില്‍ നിയമലംഘനം നടക്കുന്നവരെ പിടികൂടാനാവുന്നില്ല. പലയിടങ്ങളിലും ഉദ്യോഗസ്ഥരെ അയക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് എവിടെയെങ്കിലും പോകണമെങ്കില്‍ സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി പെട്രോള്‍ അടിച്ച് പോകേണ്ട അവസ്ഥയാണ്.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്