പ്രതിസന്ധിയില്‍ നിന്നും കരകയറ്റണം, കണ്ണ് കെട്ടി പ്രതിഷേധിച്ച് ഹോട്ടല്‍ വ്യാപാരികള്‍, വീഡിയോ കാണാം
ജില്ലയില്‍ കോവിഡിന് ശേഷം 200 ഓളം ഹോട്ടലുകള്‍ പൂട്ടി. കൂടാതെ പാചക വാതക വില വര്‍ധനയും സാധനങ്ങളുടെ വിലക്കയറ്റവും ഔ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്ന് കണ്ണൂരിലെ ഹോട്ടലുടമ വിപിന്‍ പറഞ്ഞു.
Lipi 22 Sept 2021, 8:24 pm
ഹൈലൈറ്റ്:
- കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കണ്ണ് കെട്ടി പ്രതിഷേധ സമരം നടത്തി.
- കോവിഡ് പ്രതിസന്ധിയും സാധനങ്ങളുടെ വിലക്കയറ്റവും മൂലം പ്രതിസന്ധിയുടെ പടുകുഴിയിലാണ് ഹോട്ടല്‍ റസ്റ്റോറന്റ് മേഖല.
- എടുത്ത ലോണ്‍ പോലും തിരിച്ചടക്കാനാകാതെ നിരവധി ഹോട്ടലുകള്‍ക്കാണ് താഴ് വീണത്.
കണ്ണൂര്‍: പ്രൈമറി വിദ്യാലയങ്ങള്‍ വരെ തുറക്കാന്‍ തീരുമാനമെടുത്തെങ്കിലും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്നാരോപിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കണ്ണ് കെട്ടി പ്രതിഷേധ സമരം നടത്തി. കോവിഡ് പ്രതിസന്ധിയും സാധനങ്ങളുടെ വിലക്കയറ്റവും മൂലം പ്രതിസന്ധിയുടെ പടുകുഴിയിലാണ് ഹോട്ടല്‍ റസ്റ്റോറന്റ് മേഖല. എടുത്ത ലോണ്‍ പോലും തിരിച്ചടക്കാനാകാതെ നിരവധി ഹോട്ടലുകള്‍ക്കാണ് താഴ് വീണത്. Also Read: രാഷ്ട്രീയ നിറം നോക്കി തടവുകാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം, വിയ്യൂർ ജയിലിൽ നിര്‍ബാധം ഫോണ്‍ വിളി, തലയൂരാന്‍ സൂപ്രണ്ടിനെതിരെ അടക്കം നടപടി?
ജില്ലയില്‍ കോവിഡിന് ശേഷം 200 ഓളം ഹോട്ടലുകള്‍ പൂട്ടി. കൂടാതെ പാചക വാതക വില വര്‍ധനയും സാധനങ്ങളുടെ വിലക്കയറ്റവും ഔ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്ന് കണ്ണൂരിലെ ഹോട്ടലുടമ വിപിന്‍ പറഞ്ഞു. കടയുടെ വാടകയും കൂടി താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഹോട്ടല്‍ ജീവനക്കാരെ പോലും ഒഴിവാക്കിയാണ് പലരും പ്രവര്‍ത്തിക്കുന്നത്. 28 മുതല്‍ 30 വരെ തൊഴിലാളികള്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിലവിലുള്ളത് 11 തൊഴിലാളികള്‍ മാത്രമാണ്.
Also Read: സിപിഎമ്മിനെ വെട്ടിലാക്കി കണ്ണമ്പ്ര റൈസ് മില്‍ ഭൂമി അഴിമതി, ജില്ല സെക്രട്ടേറിയറ്റ് അംഗത്തെ തരംതാഴ്ത്താൻ നീക്കം, ആർ സുരേന്ദ്രൻ പാർട്ടിക്ക് പുറത്തേക്കോ?
പ്രതിസന്ധി പരിഹരിക്കണമെന്ന് നിരവധി തവണ ആവശ്യപെട്ടിരുന്നു. കൂടാതെ സാധനങ്ങളുടെ വിലക്കയറ്റവും ഈ മേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കച്ചവടം ചെയ്ത പൈസ മുഴുവന്‍ തൊഴിലാളികള്‍ക്കും സാധനം വാങ്ങാനും മാത്രമാണ് തികയുന്നത്. വിഭവങ്ങളുടെ എണ്ണം കുറച്ചാണ് നിലവfല്‍ കച്ചവടം ചെയ്യുന്നത്. എല്ലാം ഉടന്‍ ശരിയാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. കടകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുക മാത്രമാണ് ഏക പോംവഴി. ഹോട്ടലില്‍ എത്തുന്നവര്‍ പലരും ആദ്യം ചോദിക്കുന്നത്. ഇരുന്ന് കഴിക്കാന്‍ സൗകര്യമുണ്ടോയെന്നാണ്. കോവിഡ് പ്രതിസന്ധിയും ശക്തമായ നിയന്ത്രണവും മൂലം എല്ലാ കടകളിലും നിലവില്‍ പാര്‍സല്‍ സൗകര്യം മാത്രമാണുള്ളത്.
ഹോം ഡെലിവറി സൗകര്യം ഉള്ളതുകൊണ്ടാണ് കുറച്ചെങ്കിലും പിടിച്ച് നില്‍ക്കുന്നതെന്നാണ് ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസം ഇരിക്കുന്ന സംസ്ഥാന നേതൃത്വത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് കലക്ടറേറ്റിനു മുന്നിൽ ഹോട്ടല്‍ ഉടമകള്‍ കണ്ണുകെട്ടി പ്രതിഷേധിച്ചത്. ധര്‍ണയില്‍ യൂണിറ്റ് സെക്രട്ടറി ആഷിഖ് ഹുസൈന്‍, ട്രഷറര്‍ പി.സുമേഷ്, സി.കെ ജയപ്രകാശ്, പി.സി ശ്യം, കെ.രാജേഷ് സംസാരിച്ചു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ജില്ലയില്‍ കോവിഡിന് ശേഷം 200 ഓളം ഹോട്ടലുകള്‍ പൂട്ടി. കൂടാതെ പാചക വാതക വില വര്‍ധനയും സാധനങ്ങളുടെ വിലക്കയറ്റവും ഔ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്ന് കണ്ണൂരിലെ ഹോട്ടലുടമ വിപിന്‍ പറഞ്ഞു. കടയുടെ വാടകയും കൂടി താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഹോട്ടല്‍ ജീവനക്കാരെ പോലും ഒഴിവാക്കിയാണ് പലരും പ്രവര്‍ത്തിക്കുന്നത്. 28 മുതല്‍ 30 വരെ തൊഴിലാളികള്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിലവിലുള്ളത് 11 തൊഴിലാളികള്‍ മാത്രമാണ്.
Also Read: സിപിഎമ്മിനെ വെട്ടിലാക്കി കണ്ണമ്പ്ര റൈസ് മില്‍ ഭൂമി അഴിമതി, ജില്ല സെക്രട്ടേറിയറ്റ് അംഗത്തെ തരംതാഴ്ത്താൻ നീക്കം, ആർ സുരേന്ദ്രൻ പാർട്ടിക്ക് പുറത്തേക്കോ?
പ്രതിസന്ധി പരിഹരിക്കണമെന്ന് നിരവധി തവണ ആവശ്യപെട്ടിരുന്നു. കൂടാതെ സാധനങ്ങളുടെ വിലക്കയറ്റവും ഈ മേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കച്ചവടം ചെയ്ത പൈസ മുഴുവന്‍ തൊഴിലാളികള്‍ക്കും സാധനം വാങ്ങാനും മാത്രമാണ് തികയുന്നത്. വിഭവങ്ങളുടെ എണ്ണം കുറച്ചാണ് നിലവfല്‍ കച്ചവടം ചെയ്യുന്നത്. എല്ലാം ഉടന്‍ ശരിയാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. കടകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുക മാത്രമാണ് ഏക പോംവഴി. ഹോട്ടലില്‍ എത്തുന്നവര്‍ പലരും ആദ്യം ചോദിക്കുന്നത്. ഇരുന്ന് കഴിക്കാന്‍ സൗകര്യമുണ്ടോയെന്നാണ്. കോവിഡ് പ്രതിസന്ധിയും ശക്തമായ നിയന്ത്രണവും മൂലം എല്ലാ കടകളിലും നിലവില്‍ പാര്‍സല്‍ സൗകര്യം മാത്രമാണുള്ളത്.
ഹോം ഡെലിവറി സൗകര്യം ഉള്ളതുകൊണ്ടാണ് കുറച്ചെങ്കിലും പിടിച്ച് നില്‍ക്കുന്നതെന്നാണ് ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസം ഇരിക്കുന്ന സംസ്ഥാന നേതൃത്വത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് കലക്ടറേറ്റിനു മുന്നിൽ ഹോട്ടല്‍ ഉടമകള്‍ കണ്ണുകെട്ടി പ്രതിഷേധിച്ചത്. ധര്‍ണയില്‍ യൂണിറ്റ് സെക്രട്ടറി ആഷിഖ് ഹുസൈന്‍, ട്രഷറര്‍ പി.സുമേഷ്, സി.കെ ജയപ്രകാശ്, പി.സി ശ്യം, കെ.രാജേഷ് സംസാരിച്ചു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ