കണ്ണൂർ: കണ്ണൊന്ന് തെറ്റിയാൽ ചീറിപാഞ്ഞു വരുന്ന ബസിടിച്ചു തെറിപ്പിക്കും മുൻപിൻ നോക്കാതെയാണ് ബസ് ഡ്രൈവർമാരുടെ ഓട്ടം. ജീവൻ വേണമെങ്കിൽ സ്വയം ശ്രദ്ധിച്ചു കൊള്ളണം. മുന്നോട്ടും പിൻപോട്ടുമെടുക്കുന്ന ബസുകൾ ഏതു സമയത്താണ് ചലിക്കുകയെന്ന് പറയാൻ കഴിയില്ല.ഇവയുടെ മുൻപിൽ പെട്ടാൽയാത്രക്കാരുടെ കാര്യം പോക്ക് തന്നെയാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിൽ ബസ് കയറി മരിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. ചോര കുറെ വീണതാണ് ഈ സ്റ്റാൻഡിൽ.എന്നിട്ടും കേരളത്തിലെ ഏറ്റവും അപകട ഭീഷണി കൂടുതലുള്ള ബസ് സ്റ്റാൻഡായി തലശേരി തുടരുകയാണ്. എന്താണിവിടത്തെപ്രശ്നം?
ഒറ്റവാക്കിൽ പറഞ്ഞാൽ അശാസ്ത്രീയമായ ബസ് സ്റ്റാൻഡ് വികസനം തന്നെയാണ് ഇവിടുത്തെ പ്രശ്നം. തലതിരിഞ്ഞ പരിപാടിയായിപ്പോയിയെന്ന പ്രയോഗം തലശേരിയിലുണ്ട്. അതുപോലെ തന്നെയാണ് ബസ് സ്റ്റാൻഡ് വികസിപ്പിച്ചപ്പോഴും നടന്നത്. സ്ഥലവിസ്ത്യതി കൂട്ടി ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം വർധിപ്പിച്ചുവെങ്കിലും അതുകൊണ്ടെന്നും യാത്രക്കാർക്ക് ഗുണമുണ്ടായിട്ടില്ല. ഉദാഹരണത്തിന് തലശേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ട്രാക്കിൽ ഇപ്പോൾ വടകര ബസുകൾ നിർത്തുന്നില്ല. സ്റ്റാൻഡിന്റെ നേരെ എതിർ വശത്താണ് ഇവയൊക്കെ നിർത്തിയിടുന്നത്. സ്റ്റാൻഡിലെത്തുന്ന യാത്രക്കാരന് വടകരയിലേക്ക് പോകണമെങ്കിൽ സ്റ്റാൻഡ് മുറിച്ചു കടക്കേണ്ടതുണ്ട്.
പല ഭാഗത്തുനിന്നും സ്റ്റാൻഡിലേക്ക് കുതിച്ചു വരുന്ന ബസുകൾക്കിടെയിലൂടെയാണ് അപ്പുറത്തേക്ക് പോകേണ്ടത്. യാത്രക്കാരിൽ സ്ത്രീകളും കുട്ടികളും വയോധികരുമുണ്ട്. കൂടാതെ തലശേരിയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുമുണ്ട്. ഇവരൊക്കെ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടാറുള്ളത്. ഓരോ തവണയും ദുരന്തം നടക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം പോലീസ് അൽപ്പം ജാഗ്രത കാണിക്കുമെന്നതിനപ്പുറം ഇവിടെ മേൽ പാലമോ യാത്രക്കാർക്ക് ബസ് കയറാനുള്ള മറ്റു സംവിധാനമോ ഉണ്ടാക്കണമെന്ന് നഗരസഭാ അധികൃതർക്ക് തോന്നാറില്ല.
എവിടെ നിന്നും വരാം അവൻ
ഇതിനെക്കാൾ അപകടകരമാണ് പാലക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ് ആർ.ടി.സിയുടെ വരവ്. എപ്പോൾ വേണമെങ്കിലും എവിടെ നിന്നു വേണമെങ്കിലും വരാമെന്ന അവസ്ഥയാണ് ആന വണ്ടികളുടേത്. ഏതാനും മിനുട്ടുകൾ മാത്രമേ ബസ് സ്റ്റാൻഡിൽ നിർത്തുകയുള്ളൂവെങ്കിലും യാത്രക്കാരുടെ നെഞ്ചിൽ ഇരമ്പമുണ്ടാക്കി കൊണ്ടാണ് ഇവയുടെ കടന്നുപോക്ക്. തലശേരിയിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വരികയും പോവുകയും ചെയ്യുന്ന നുറുകണക്കിനാളുകളാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെത്തുന്നത്. കോഴിക്കോട് നിന്നും നിരവധി പേർ വിവിധ ആവശ്യങ്ങൾക്കായി തലശേരിയിലെത്തുന്നുണ്ട്. കണ്ണൂരിൽ നിന്നും കോഴിക്കോട് വഴി തൃശൂർ ഭാഗത്തേക്ക് പോകുന്നവർക്ക് തലശേരി സ്പർശിക്കാതെ കടന്നുപോകാൻ കഴിയില്ല.
ഇരിപ്പിടമില്ല,കൂർത്ത കമ്പികൾ മാത്രം
പൈതൃക നഗരത്തിനായി കോടികളാണ് തലശേരിയിൽ പൊടിക്കുന്നത്. കിഫ്ബിയും അല്ലാതെയുമുള്ള ഫണ്ടുകൾ വേറെയും. ഈ സാഹചര്യത്തിലാണ് തലശേരി പുതിയ ബസ് സ്റ്റാൻഡ് ഏതു സമയവും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ സാഹചര്യത്തിൽ നിൽക്കുന്നത്. ബസ് സ്റ്റാൻഡിന്റെ സീലിങ് പലതവണയായി അടർന്നു വീണിട്ടുണ്ട്. യാത്ര കാർക്ക് പരുക്കേറ്റതും വാർത്തയായിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമെത്തുന്ന ബസ് സ്റ്റാൻഡിൽ ഇരിപ്പിടങ്ങളില്ല. പലതും പൊട്ടിപൊളിഞ്ഞ് കൂർത്ത കമ്പികൾ മാത്രം അവശേഷിച്ചിരിക്കുകയാണ്. അങ്ങേയറ്റം വൃത്തിഹീനമാണ് ബസ് സ്റ്റാൻഡ് രാപകൽ ഭേദമില്ലാതെ കഞ്ചാവ് - മദ്യപ സംഘങ്ങളുടെ വിളയാട്ടമാണ്. സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും പലപ്പോഴും ഒരാൾ മാത്രമാണ് ഡ്യൂട്ടിക്കുണ്ടാവാറുള്ളത്.
ഒറ്റവാക്കിൽ പറഞ്ഞാൽ അശാസ്ത്രീയമായ ബസ് സ്റ്റാൻഡ് വികസനം തന്നെയാണ് ഇവിടുത്തെ പ്രശ്നം. തലതിരിഞ്ഞ പരിപാടിയായിപ്പോയിയെന്ന പ്രയോഗം തലശേരിയിലുണ്ട്. അതുപോലെ തന്നെയാണ് ബസ് സ്റ്റാൻഡ് വികസിപ്പിച്ചപ്പോഴും നടന്നത്. സ്ഥലവിസ്ത്യതി കൂട്ടി ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം വർധിപ്പിച്ചുവെങ്കിലും അതുകൊണ്ടെന്നും യാത്രക്കാർക്ക് ഗുണമുണ്ടായിട്ടില്ല. ഉദാഹരണത്തിന് തലശേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ട്രാക്കിൽ ഇപ്പോൾ വടകര ബസുകൾ നിർത്തുന്നില്ല. സ്റ്റാൻഡിന്റെ നേരെ എതിർ വശത്താണ് ഇവയൊക്കെ നിർത്തിയിടുന്നത്. സ്റ്റാൻഡിലെത്തുന്ന യാത്രക്കാരന് വടകരയിലേക്ക് പോകണമെങ്കിൽ സ്റ്റാൻഡ് മുറിച്ചു കടക്കേണ്ടതുണ്ട്.
പല ഭാഗത്തുനിന്നും സ്റ്റാൻഡിലേക്ക് കുതിച്ചു വരുന്ന ബസുകൾക്കിടെയിലൂടെയാണ് അപ്പുറത്തേക്ക് പോകേണ്ടത്. യാത്രക്കാരിൽ സ്ത്രീകളും കുട്ടികളും വയോധികരുമുണ്ട്. കൂടാതെ തലശേരിയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുമുണ്ട്. ഇവരൊക്കെ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടാറുള്ളത്. ഓരോ തവണയും ദുരന്തം നടക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം പോലീസ് അൽപ്പം ജാഗ്രത കാണിക്കുമെന്നതിനപ്പുറം ഇവിടെ മേൽ പാലമോ യാത്രക്കാർക്ക് ബസ് കയറാനുള്ള മറ്റു സംവിധാനമോ ഉണ്ടാക്കണമെന്ന് നഗരസഭാ അധികൃതർക്ക് തോന്നാറില്ല.
എവിടെ നിന്നും വരാം അവൻ
ഇതിനെക്കാൾ അപകടകരമാണ് പാലക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ് ആർ.ടി.സിയുടെ വരവ്. എപ്പോൾ വേണമെങ്കിലും എവിടെ നിന്നു വേണമെങ്കിലും വരാമെന്ന അവസ്ഥയാണ് ആന വണ്ടികളുടേത്. ഏതാനും മിനുട്ടുകൾ മാത്രമേ ബസ് സ്റ്റാൻഡിൽ നിർത്തുകയുള്ളൂവെങ്കിലും യാത്രക്കാരുടെ നെഞ്ചിൽ ഇരമ്പമുണ്ടാക്കി കൊണ്ടാണ് ഇവയുടെ കടന്നുപോക്ക്. തലശേരിയിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വരികയും പോവുകയും ചെയ്യുന്ന നുറുകണക്കിനാളുകളാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെത്തുന്നത്. കോഴിക്കോട് നിന്നും നിരവധി പേർ വിവിധ ആവശ്യങ്ങൾക്കായി തലശേരിയിലെത്തുന്നുണ്ട്. കണ്ണൂരിൽ നിന്നും കോഴിക്കോട് വഴി തൃശൂർ ഭാഗത്തേക്ക് പോകുന്നവർക്ക് തലശേരി സ്പർശിക്കാതെ കടന്നുപോകാൻ കഴിയില്ല.
ഇരിപ്പിടമില്ല,കൂർത്ത കമ്പികൾ മാത്രം
പൈതൃക നഗരത്തിനായി കോടികളാണ് തലശേരിയിൽ പൊടിക്കുന്നത്. കിഫ്ബിയും അല്ലാതെയുമുള്ള ഫണ്ടുകൾ വേറെയും. ഈ സാഹചര്യത്തിലാണ് തലശേരി പുതിയ ബസ് സ്റ്റാൻഡ് ഏതു സമയവും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ സാഹചര്യത്തിൽ നിൽക്കുന്നത്. ബസ് സ്റ്റാൻഡിന്റെ സീലിങ് പലതവണയായി അടർന്നു വീണിട്ടുണ്ട്. യാത്ര കാർക്ക് പരുക്കേറ്റതും വാർത്തയായിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമെത്തുന്ന ബസ് സ്റ്റാൻഡിൽ ഇരിപ്പിടങ്ങളില്ല. പലതും പൊട്ടിപൊളിഞ്ഞ് കൂർത്ത കമ്പികൾ മാത്രം അവശേഷിച്ചിരിക്കുകയാണ്. അങ്ങേയറ്റം വൃത്തിഹീനമാണ് ബസ് സ്റ്റാൻഡ് രാപകൽ ഭേദമില്ലാതെ കഞ്ചാവ് - മദ്യപ സംഘങ്ങളുടെ വിളയാട്ടമാണ്. സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും പലപ്പോഴും ഒരാൾ മാത്രമാണ് ഡ്യൂട്ടിക്കുണ്ടാവാറുള്ളത്.