കണ്ണൂർ: കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളും അവിടുത്തെ എംഎൽഎമാരുടെ പേരുകളും ചോദിച്ചാൽ ആരും ഒന്ന് പതറും. അതും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തെരെഞ്ഞെടുക്കപ്പെട്ടവർ കൂടിയായാൽ. എന്നാൽ പതർച്ചയൊട്ടുമില്ലാതെ മഞ്ചേശ്വരം മുതൽ നെയ്യാറ്റിൻകര വരെയുള്ള മണ്ഡലവും അവിടുത്തെ എം എൽ എ മാരുടേയും പേരുകൾ കണ്ണും പൂട്ടി പറയും തളിപ്പറമ്പ് സ്വദേശി ഷൈജു ഗോവിന്ദ്. ഇങ്ങനെ പറയുന്ന വീഡിയോ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. മെമ്മറി പവർ ട്രെയിനർ കൂടിയാണ് ഇദ്ദേഹം.
ഇത് പഠിക്കാനായി പ്രത്യേക തയ്യാറെടുപ്പുകളൊന്നും എടുത്തിട്ടില്ലെന്ന് ഷൈജു പറഞ്ഞു. കേരളത്തിലെ 140 മണ്ഡലങ്ങളും മുന്നേ ക്രമമായി അറിയാം സ്ഥാനാർത്ഥികൾ പകുതിയും അറിയുന്നവർ തന്നെയാണ്. കുറച്ച് പേർ മാത്രമാണ് അറിയാത്തവരായുളളത്. അവരുടെ പേരുകൾ പഠിച്ചു എന്ന് ഷൈജു പറഞ്ഞു. എം ടി വാസുദേവൻ നായരുടെതുൾപ്പെടെയുള്ള പുസ്തകം മുഴുവൻ വായിച്ച് കാണാതെ പറയുന്നതും ഷൈജുവിൻ്റെ ഹോബിയാണ്. എഴുത്ത്കാരായ വി എച്ച് നിഷാദ്, വരുൺ രമേശ് എന്നിവരുടെ പുസ്തകങ്ങൾ അതിൻ്റെ പ്രകാശന ചടങ്ങിൽ മുഴുവൻ വായിച്ച് കാണാതെ പറഞ്ഞിട്ടുണ്ട് ഷൈജു.
ചലച്ചിത്ര മേഖലയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി ജോലി ചെയ്യുകയാണ് ഷൈജു ഗോവിന്ദ്. ഓർമ ശക്തി പരീക്ഷിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തോളമായി. കൂടാതെ രണ്ട് വർഷത്തോളമായി ജില്ലയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും ഓർമ ശക്തി വർധിപ്പിക്കുന്നതിനെ സംബന്ധിച്ച് ക്ലാസെടുക്കുന്നു. വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ പ്രയോജനമാകുന്ന ഒരു വിദ്യയാണ് ഇതെന്നും കൃത്യമായി പരിശീലിച്ചാൽ വേഗത്തിൽ ആർക്കും ഓർമ ശക്തി വർധിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ഥ സിനിമ സംവിധായകൻ ഷെറി സഹോദരനാണ്.
ഇത് പഠിക്കാനായി പ്രത്യേക തയ്യാറെടുപ്പുകളൊന്നും എടുത്തിട്ടില്ലെന്ന് ഷൈജു പറഞ്ഞു. കേരളത്തിലെ 140 മണ്ഡലങ്ങളും മുന്നേ ക്രമമായി അറിയാം സ്ഥാനാർത്ഥികൾ പകുതിയും അറിയുന്നവർ തന്നെയാണ്. കുറച്ച് പേർ മാത്രമാണ് അറിയാത്തവരായുളളത്. അവരുടെ പേരുകൾ പഠിച്ചു എന്ന് ഷൈജു പറഞ്ഞു. എം ടി വാസുദേവൻ നായരുടെതുൾപ്പെടെയുള്ള പുസ്തകം മുഴുവൻ വായിച്ച് കാണാതെ പറയുന്നതും ഷൈജുവിൻ്റെ ഹോബിയാണ്. എഴുത്ത്കാരായ വി എച്ച് നിഷാദ്, വരുൺ രമേശ് എന്നിവരുടെ പുസ്തകങ്ങൾ അതിൻ്റെ പ്രകാശന ചടങ്ങിൽ മുഴുവൻ വായിച്ച് കാണാതെ പറഞ്ഞിട്ടുണ്ട് ഷൈജു.
ചലച്ചിത്ര മേഖലയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി ജോലി ചെയ്യുകയാണ് ഷൈജു ഗോവിന്ദ്. ഓർമ ശക്തി പരീക്ഷിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തോളമായി. കൂടാതെ രണ്ട് വർഷത്തോളമായി ജില്ലയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും ഓർമ ശക്തി വർധിപ്പിക്കുന്നതിനെ സംബന്ധിച്ച് ക്ലാസെടുക്കുന്നു. വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ പ്രയോജനമാകുന്ന ഒരു വിദ്യയാണ് ഇതെന്നും കൃത്യമായി പരിശീലിച്ചാൽ വേഗത്തിൽ ആർക്കും ഓർമ ശക്തി വർധിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ഥ സിനിമ സംവിധായകൻ ഷെറി സഹോദരനാണ്.