കണ്ണൂർ: ആറു വർഷം മുൻപ് ടാങ്കർ അപകടത്തിൽ 22 പേർ കൊല്ലപ്പെട്ട ചാല ജങ്ഷനിൽ വീണ്ടും ടാങ്കർ ലോറി മറിഞ്ഞു. ഗ്യാസ് ചോർച്ചയുണ്ടായതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. ചാല ബൈപാസ് റോഡിലാണ് തലശേരി ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറി വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മറിഞ്ഞത്.അപകടത്തിൽ മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്നും വാതകചോർച്ചയുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ചാലയിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലക്കുന്ന് ഇറങ്ങി വരുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. കണ്ണുരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് വെള്ളം ചീറ്റി ഗ്യാസ് അണയ്ക്കാനുള്ള ശ്രമം നടത്തി. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ സ്ഥലത്തെത്തി.ആറു വർഷം മുൻപ് അപകടമുണ്ടായ സ്ഥലത്ത് ഡ്രൈവർമാർ അശ്രദ്ധമായാണ് വാഹനമോടിക്കുന്നതെന്ന് മോഹനൻ പറഞ്ഞു. പ്രദേശത്തു നിന്നും ജനങ്ങളെ പുർണമായി ഒഴിച്ചിട്ടുണ്ടെന്നും മംഗളൂരുവിൽ നിന്നും ചേളാരിയിൽ നിന്നും ചോർച്ചയ നിർത്താൻ വിദഗ്ദ്ധരെത്തുമെന്നും അദ്ദേഹം അറിയിച്ചു.അപകടത്തെ തുടർന്ന് കണ്ണൂർ - കുത്തുപറമ്പ് സംസ്ഥാന പാതയിൽ വാഹനങ്ങളെ പൊലിസ് വഴിതിരിച്ചുവിട്ടു.
ചാലക്കുന്ന് ഇറങ്ങി വരുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. കണ്ണുരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് വെള്ളം ചീറ്റി ഗ്യാസ് അണയ്ക്കാനുള്ള ശ്രമം നടത്തി. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ സ്ഥലത്തെത്തി.ആറു വർഷം മുൻപ് അപകടമുണ്ടായ സ്ഥലത്ത് ഡ്രൈവർമാർ അശ്രദ്ധമായാണ് വാഹനമോടിക്കുന്നതെന്ന് മോഹനൻ പറഞ്ഞു. പ്രദേശത്തു നിന്നും ജനങ്ങളെ പുർണമായി ഒഴിച്ചിട്ടുണ്ടെന്നും മംഗളൂരുവിൽ നിന്നും ചേളാരിയിൽ നിന്നും ചോർച്ചയ നിർത്താൻ വിദഗ്ദ്ധരെത്തുമെന്നും അദ്ദേഹം അറിയിച്ചു.അപകടത്തെ തുടർന്ന് കണ്ണൂർ - കുത്തുപറമ്പ് സംസ്ഥാന പാതയിൽ വാഹനങ്ങളെ പൊലിസ് വഴിതിരിച്ചുവിട്ടു.