തലശേരി കൈ പിടിച്ചു കൊടുത്തു, വാസന്തിക്ക് ഇനി പുതു ജീവിതം, വീഡിയോ കാണാം
ഏതാനു മാസം മുൻപാണ് അരുൺകുമാർ വിവാഹ ആലോചനയുമായി മഹിളാമന്ദിരത്തിലെത്തിയത്. തുടർന്ന് ഇദ്ദേഹത്തിൻ്റെ പശ്ചാത്തലങ്ങളെല്ലാം അന്വേഷിച്ച ശേഷം മഹിളാ മന്ദിരം അധികൃതർ വിവാഹം ഉറപ്പിക്കുകയായിരുന്നു.
Lipi 29 Nov 2021, 6:34 pm
ഹൈലൈറ്റ്:
- തലശേരിയുടെ മകൾവാസന്തി ഇനി അരുൺകുമാറിൻ്റെ ജീവിത സഖി.
- ഉച്ചയ്ക്ക് 12നും 12.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് അരുൺകുമാർ വാസന്തിയെ താലിചാർത്തിയത്.
- മഹിളാ മന്ദിരം മാനേജിംഗ് കമ്മിറ്റി അംഗം വാഴയിൽ വാസു , വാസന്തിയെ അരുണിൻ്റെ കൈ പിടിച്ച് ഏൽപിച്ചു.
തലശേരി: തലശേരിയുടെ മകൾവാസന്തി ഇനി അരുൺകുമാറിൻ്റെ ജീവിത സഖി. തലശേരി മഹിളാ മന്ദിരത്തിലെ അന്തേവാസിയായ വാസന്തിയും കുട്ടിമാക്കൂൽ പെരിങ്ങളം സ്വദേശി അരുൺ കുമാറും ഇന്ന് നാടിൻ്റെ അനുഗ്രഹാശിസുകളോടെ വിവാഹിതരായി. തിങ്കളാഴച രാവിലെ മഹിളാ മന്ദിരം ഹാളിൽ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വരണമാല്യം ചാർത്തിയത്. ഉച്ചയ്ക്ക് 12നും 12.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് അരുൺകുമാർ വാസന്തിയെ താലിചാർത്തിയത്. മഹിളാ മന്ദിരം മാനേജിംഗ് കമ്മിറ്റി അംഗം വാഴയിൽ വാസു , വാസന്തിയെ അരുണിൻ്റെ കൈ പിടിച്ച് ഏൽപിച്ചു.
ഏതാനു മാസം മുൻപാണ് അരുൺകുമാർ വിവാഹ ആലോചനയുമായി മഹിളാമന്ദിരത്തിലെത്തിയത്. തുടർന്ന് ഇദ്ദേഹത്തിൻ്റെ പശ്ചാത്തലങ്ങളെല്ലാം അന്വേഷിച്ച ശേഷം മഹിളാ മന്ദിരം അധികൃതർ വിവാഹം ഉറപ്പിക്കുകയായിരുന്നു. എല്ലാവരുടേയും സഹായത്തോടെ വിവാഹം നടന്നതിൽ സന്തോഷമുണ്ടെന്ന് നവദമ്പതികൾ പറഞ്ഞു. ഷൊർണൂർ സ്വദേശിയായ വാസന്തി വളരെ ചെറിയ പ്രായത്തിലെ കണ്ണൂരിൽ എത്തിയതാണ്. ഒരു വർഷത്തോളമായി തലശ്ശേരി മഹിളാമന്ദിരത്തിലാണ് താമസിക്കുന്നത്.
സർക്കാരിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപയും സുമനസ്സുകളുടെ സഹായത്തോടെയുമാണ് വിവാഹം നടന്നതെന്ന് നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖിലാബ് പറഞ്ഞു. തലശേരി എ.സി.പി, ടി കെ വിഷ്ണു പ്രദീപ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡീനഭരതൻ, മഹിളാ മന്ദിരം സൂപ്രണ്ട്എ ൻ റസിയ, കെ വിനയരാജ്, വാഴയിൽ ലക്ഷ്മി, കാന്തലോട്ട് വത്സൻ, കെ എൻ മോഹനൻ, കെ പി സുരാജ് , നഗരസഭാ സെക്രട്ടറി പ്രദീപ് കുമാർ, നഗരസഭാ കൗൺസിലർമാർ തുടങ്ങി നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഏതാനു മാസം മുൻപാണ് അരുൺകുമാർ വിവാഹ ആലോചനയുമായി മഹിളാമന്ദിരത്തിലെത്തിയത്. തുടർന്ന് ഇദ്ദേഹത്തിൻ്റെ പശ്ചാത്തലങ്ങളെല്ലാം അന്വേഷിച്ച ശേഷം മഹിളാ മന്ദിരം അധികൃതർ വിവാഹം ഉറപ്പിക്കുകയായിരുന്നു. എല്ലാവരുടേയും സഹായത്തോടെ വിവാഹം നടന്നതിൽ സന്തോഷമുണ്ടെന്ന് നവദമ്പതികൾ പറഞ്ഞു. ഷൊർണൂർ സ്വദേശിയായ വാസന്തി വളരെ ചെറിയ പ്രായത്തിലെ കണ്ണൂരിൽ എത്തിയതാണ്. ഒരു വർഷത്തോളമായി തലശ്ശേരി മഹിളാമന്ദിരത്തിലാണ് താമസിക്കുന്നത്.
സർക്കാരിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപയും സുമനസ്സുകളുടെ സഹായത്തോടെയുമാണ് വിവാഹം നടന്നതെന്ന് നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖിലാബ് പറഞ്ഞു. തലശേരി എ.സി.പി, ടി കെ വിഷ്ണു പ്രദീപ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡീനഭരതൻ, മഹിളാ മന്ദിരം സൂപ്രണ്ട്എ ൻ റസിയ, കെ വിനയരാജ്, വാഴയിൽ ലക്ഷ്മി, കാന്തലോട്ട് വത്സൻ, കെ എൻ മോഹനൻ, കെ പി സുരാജ് , നഗരസഭാ സെക്രട്ടറി പ്രദീപ് കുമാർ, നഗരസഭാ കൗൺസിലർമാർ തുടങ്ങി നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ