കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കല്‍ അഭയ ഗിരിയില്‍ ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് കണ്ണവം വനത്തിന്റെ അതിര്‍ത്തിയിലുള്ള സോളാര്‍ ഫെന്‍സിംഗ് മറി കടന്ന് ആന വീടി നോട് ചേര്‍ന്ന കൃഷിയിടത്തില്‍ എത്തിയത്. പിലാക്കണ്ടി ശാന്തയുടെയും, തടിക്കല്‍ ജോസഫിന്റെയും പറമ്പുകളിലെ വാഴകളും,തെങ്ങുകളും,കാര്‍ഷിക വിളകളും ആന നശിപ്പിച്ചു. ശാന്തയുടെ കൃഷിയിടത്തിലെ തെങ്ങുകള്‍ ആന പിഴുത് മറിച്ചിട്ട നിലയിലാണ്. കണ്ണവം വനത്തോട് ചേര്‍ന്ന് കൃഷിയിടത്തിലും ജനവാസ കേന്ദ്രങ്ങളിലും ആന ഇറങ്ങുന്നത് തടയാന്‍ സോളാര്‍ ഫെന്‍സിംഗ് ലൈന്‍ ഉണ്ടെങ്കിലും ഇത് വഴി തന്നെയാണ് ആന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത്.
കുറ്റ്യാടിയിലെ പ്രതിഷേധം; താക്കീത്, തരംതാഴ്ത്തൽ... സിപിഎമ്മിൽ അച്ചടക്ക നടപടി തുടരുന്നു, 32 പേർക്കെതിരെ നടപടി!
ബുധനാഴ്ച രാത്രി എട്ട് മണിയോടെ ഫോണ്‍ ചെയ്യാനായി മുറ്റത്തിറങ്ങിയപ്പോഴാണ് അടുക്കള ഭാഗത്ത് പറമ്പില്‍ നിന്ന് ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ ടോര്‍ച്ച് ലൈറ്റ് തെളിച്ച് നോക്കിയപ്പോഴാണ് വീടിന്റെ മീറ്ററുകള്‍ മാത്രം അകലെ ഒറ്റയാനെ കാണുന്നത്. ആനയെ കണ്ട് ഭയന്ന യുവതി വീട്ടിനകത്തേക്ക് ഓടി കയറാന്‍ ശ്രമിക്കുന്നതിനിടെ മുറ്റത്ത് വീഴുകയും ചെയ്തു ഇതോടെ വീട്ടുകാര്‍ ബഹളം വെക്കുകയായിരുന്നു.കണ്ണവം വനത്തില്‍ നിന്ന് കൂട്ടം തെറ്റി വന്ന ഒറ്റയാനാണ് ഈ മേഖലയില്‍ പതിവായി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കൃഷി നശിപ്പി ക്കുകയും ഭീതി വിതക്കുകയും ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.വീട്ടുകാര്‍ ബഹളം വെച്ചതോടെ പ്രദേശവാസികള്‍ ഓടിക്കൂടുകയും ശബ്ദം ഉ ണ്ടാക്കുകയും ചെയ്തെങ്കിലും ആന പറമ്പിൽ തന്നെ നിലയുറപ്പിച്ചു.
രാവിലെ ആറ് മണിയോടെയാണ് ആന സോളാര്‍ ഫെന്‍സിംഗ് മറി കടന്ന് വനത്തിലേക്ക് തിരികെ പോയതെന്ന് കോളനി വാസികൾ പറഞ്ഞു. വനമേഖലയോട് ചേര്‍ന്ന് മൂന്ന് വീടുകളാണ് ഇവിടെ ഉള്ളത്.ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ആന വീടിന് അടുത്തെത്തുന്നതെന്ന് വീട്ടമ്മയായ ശാന്ത പറഞ്ഞു. ജനവാസ കേന്ദ്രമായ ഈ പ്രദേശത്ത് കാട്ടു മൃഗങ്ങളെ ഭയന്നാണ് ആളുകള്‍ കഴിയുന്നത്. തങ്ങളുടെ ഉപജീവന മാര്‍ഗമായ കൃഷിയില്‍ നാശം സംഭവിച്ചാല്‍ പോലും ഉചിതമായ നഷ്ട പരിഹാരം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
കുറ്റ്യാടിയിലെ പ്രതിഷേധം; താക്കീത്, തരംതാഴ്ത്തൽ... സിപിഎമ്മിൽ അച്ചടക്ക നടപടി തുടരുന്നു, 32 പേർക്കെതിരെ നടപടി!
ബുധനാഴ്ച രാത്രി എട്ട് മണിയോടെ ഫോണ്‍ ചെയ്യാനായി മുറ്റത്തിറങ്ങിയപ്പോഴാണ് അടുക്കള ഭാഗത്ത് പറമ്പില്‍ നിന്ന് ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ ടോര്‍ച്ച് ലൈറ്റ് തെളിച്ച് നോക്കിയപ്പോഴാണ് വീടിന്റെ മീറ്ററുകള്‍ മാത്രം അകലെ ഒറ്റയാനെ കാണുന്നത്. ആനയെ കണ്ട് ഭയന്ന യുവതി വീട്ടിനകത്തേക്ക് ഓടി കയറാന്‍ ശ്രമിക്കുന്നതിനിടെ മുറ്റത്ത് വീഴുകയും ചെയ്തു ഇതോടെ വീട്ടുകാര്‍ ബഹളം വെക്കുകയായിരുന്നു.കണ്ണവം വനത്തില്‍ നിന്ന് കൂട്ടം തെറ്റി വന്ന ഒറ്റയാനാണ് ഈ മേഖലയില്‍ പതിവായി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കൃഷി നശിപ്പി ക്കുകയും ഭീതി വിതക്കുകയും ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.വീട്ടുകാര്‍ ബഹളം വെച്ചതോടെ പ്രദേശവാസികള്‍ ഓടിക്കൂടുകയും ശബ്ദം ഉ ണ്ടാക്കുകയും ചെയ്തെങ്കിലും ആന പറമ്പിൽ തന്നെ നിലയുറപ്പിച്ചു.
രാവിലെ ആറ് മണിയോടെയാണ് ആന സോളാര്‍ ഫെന്‍സിംഗ് മറി കടന്ന് വനത്തിലേക്ക് തിരികെ പോയതെന്ന് കോളനി വാസികൾ പറഞ്ഞു. വനമേഖലയോട് ചേര്‍ന്ന് മൂന്ന് വീടുകളാണ് ഇവിടെ ഉള്ളത്.ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ആന വീടിന് അടുത്തെത്തുന്നതെന്ന് വീട്ടമ്മയായ ശാന്ത പറഞ്ഞു. ജനവാസ കേന്ദ്രമായ ഈ പ്രദേശത്ത് കാട്ടു മൃഗങ്ങളെ ഭയന്നാണ് ആളുകള്‍ കഴിയുന്നത്. തങ്ങളുടെ ഉപജീവന മാര്‍ഗമായ കൃഷിയില്‍ നാശം സംഭവിച്ചാല്‍ പോലും ഉചിതമായ നഷ്ട പരിഹാരം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.