കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോലില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് ദാരുണമായി മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്സ് ജോബിയാ ജോസഫാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് മറിഞ്ഞപ്പോള്‍ അതിനടിയിലായിപ്പോയ ജോബിയ തല്‍ക്ഷണം മരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
അപകടം സമയം നല്ലമഴയുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.ബസിന്റെ അമിത വേഗതയും അപകടകാരണമായി. റോഡരികിലെ ചെളിക്കെട്ടിലേക്ക് കയറിയ ബസ് വെട്ടിച്ചു വീണ്ടുമെടുത്തപ്പോള്‍ മറിയുകയായിരുന്നുവെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. അപകടസമയത്ത് റോഡില്‍ മറ്റു വാഹനങ്ങളുണ്ടായിരുന്നില്ല. അതിനു ശേഷം ഒരു കാര്‍ മാത്രമാണ് ആ വഴി കടന്നുപോയത്. ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലരുടെ പരുക്ക് സാരമുള്ളതാണെന്നാണ് വിവരം. തളിപ്പറമ്പ് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ബസിനുള്ളിൽ കുടുങ്ങിയ എല്ലാ യാത്രക്കാരെയും പുറത്തെടുത്തു.
അപകടം സമയം നല്ലമഴയുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.ബസിന്റെ അമിത വേഗതയും അപകടകാരണമായി. റോഡരികിലെ ചെളിക്കെട്ടിലേക്ക് കയറിയ ബസ് വെട്ടിച്ചു വീണ്ടുമെടുത്തപ്പോള്‍ മറിയുകയായിരുന്നുവെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. അപകടസമയത്ത് റോഡില്‍ മറ്റു വാഹനങ്ങളുണ്ടായിരുന്നില്ല. അതിനു ശേഷം ഒരു കാര്‍ മാത്രമാണ് ആ വഴി കടന്നുപോയത്. ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലരുടെ പരുക്ക് സാരമുള്ളതാണെന്നാണ് വിവരം. തളിപ്പറമ്പ് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ബസിനുള്ളിൽ കുടുങ്ങിയ എല്ലാ യാത്രക്കാരെയും പുറത്തെടുത്തു.