കണ്ണൂര്‍: വളപട്ടണത്ത് ക്വാറൻ്റൈനിൽ കഴിയുന്നവര്‍ താമസിച്ചുവരുന്ന കെട്ടിടത്തിനു സമീപമുള്ള ശുചിമുറി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ശനിയാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. വളപട്ടണം താജുല്‍ ഉലും ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൻ്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറിയാണ് ശക്തമായ മഴയില്‍ ഇടിഞ്ഞുവീണത്.
Also Read: മലയോരം ഉരുൾപൊട്ടൽ ഭീഷണിയിൽ; കണ്ണൂരിൽ ക്വാറികൾക്ക് സ്റ്റോപ്പ് മെമ്മോ
അറുപതോളം ശുചിമുറികളുള്ള കെട്ടിടമാണ് തകര്‍ന്ന് സമീപമുള്ള ക്ലാസ് മുറികളോട് കൂടിയ കെട്ടിടത്തിലേക്ക് ഇടിഞ്ഞു താഴ്ന്നു ചെരിഞ്ഞു നിന്നിട്ടുള്ളത്. തകര്‍ന്നു വീണ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് വിദേശത്തു നിന്നും വന്ന ഒന്‍പതോളം പ്രവാസികള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെനിന്റെ ഭാഗമായി കഴിയുന്നത്. ഇവരെ തൊട്ടടുത്തുള്ള വളപട്ടണം സിഎച്ച് മുഹമ്മദ് കോയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റി. വന്‍ അപകടത്തില്‍ ആളപായമില്ലാത്ത ആശ്വാസത്തിലാണ് പ്രദേശവാസികള്‍. അതിശക്തമായ മഴയില്‍ വെള്ളമിറങ്ങി അടിത്തറയിളകിയാണ് അപകടമുണ്ടായതെന്നു സംശയിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് മാനേജ്‌മെൻ്റിന് കീഴിലുള്ള സ്‌കൂളിനുണ്ടായിരിക്കുന്നത്.
Also Read: മാക്കൂട്ടം ചുരം റോഡ് തുറന്ന് കര്‍ണാടക; അതിര്‍ത്തി തുറക്കുന്നത് 135 ദിവസങ്ങള്‍ക്ക് ശേഷം
ഇതിനിടെ വളപട്ടണം പുഴ കരകവിഞ്ഞൊഴുകി തീരപ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. പാപ്പിനിശേരി തുരുത്തിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ എഴുപതോളം ദളിത് കുടുംബങ്ങളോട് മാറിതാമസിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് തുരുത്തിയില്‍ പ്രതീക്ഷിക്കാതെ വെള്ളം കയറിയത്. നിരവധി വീടുകള്‍ക്കും സാധനസാമഗ്രികള്‍ക്കും കനത്തനാശം സംഭവിച്ചിരുന്നു. പ്രദേശത്തെ പ്ലൈവുഡ് ഫാക്ടറികളില്‍ ജോലി ചെയ്യുന്ന നൂറോളം അതിഥി തൊഴിലാളികളെയം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പാപ്പിനിശേരി കോലത്തുവയല്‍ രണ്ടാം വാര്‍ഡിലെ മിക്കവീടുകളും മഴ തുടരുന്നതിനാല്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്.
Also Read: കണ്ണൂരിൽ 26 പേർക്ക് സമ്പർക്കത്തിലുടെ കൊവിഡ്: ശനിയാഴ്ച ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 57 പേര്‍ക്ക്
Also Read: മലയോരം ഉരുൾപൊട്ടൽ ഭീഷണിയിൽ; കണ്ണൂരിൽ ക്വാറികൾക്ക് സ്റ്റോപ്പ് മെമ്മോ
അറുപതോളം ശുചിമുറികളുള്ള കെട്ടിടമാണ് തകര്‍ന്ന് സമീപമുള്ള ക്ലാസ് മുറികളോട് കൂടിയ കെട്ടിടത്തിലേക്ക് ഇടിഞ്ഞു താഴ്ന്നു ചെരിഞ്ഞു നിന്നിട്ടുള്ളത്. തകര്‍ന്നു വീണ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് വിദേശത്തു നിന്നും വന്ന ഒന്‍പതോളം പ്രവാസികള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെനിന്റെ ഭാഗമായി കഴിയുന്നത്. ഇവരെ തൊട്ടടുത്തുള്ള വളപട്ടണം സിഎച്ച് മുഹമ്മദ് കോയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റി. വന്‍ അപകടത്തില്‍ ആളപായമില്ലാത്ത ആശ്വാസത്തിലാണ് പ്രദേശവാസികള്‍. അതിശക്തമായ മഴയില്‍ വെള്ളമിറങ്ങി അടിത്തറയിളകിയാണ് അപകടമുണ്ടായതെന്നു സംശയിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് മാനേജ്‌മെൻ്റിന് കീഴിലുള്ള സ്‌കൂളിനുണ്ടായിരിക്കുന്നത്.
Also Read: മാക്കൂട്ടം ചുരം റോഡ് തുറന്ന് കര്‍ണാടക; അതിര്‍ത്തി തുറക്കുന്നത് 135 ദിവസങ്ങള്‍ക്ക് ശേഷം
ഇതിനിടെ വളപട്ടണം പുഴ കരകവിഞ്ഞൊഴുകി തീരപ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. പാപ്പിനിശേരി തുരുത്തിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ എഴുപതോളം ദളിത് കുടുംബങ്ങളോട് മാറിതാമസിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് തുരുത്തിയില്‍ പ്രതീക്ഷിക്കാതെ വെള്ളം കയറിയത്. നിരവധി വീടുകള്‍ക്കും സാധനസാമഗ്രികള്‍ക്കും കനത്തനാശം സംഭവിച്ചിരുന്നു. പ്രദേശത്തെ പ്ലൈവുഡ് ഫാക്ടറികളില്‍ ജോലി ചെയ്യുന്ന നൂറോളം അതിഥി തൊഴിലാളികളെയം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പാപ്പിനിശേരി കോലത്തുവയല്‍ രണ്ടാം വാര്‍ഡിലെ മിക്കവീടുകളും മഴ തുടരുന്നതിനാല്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്.
Also Read: കണ്ണൂരിൽ 26 പേർക്ക് സമ്പർക്കത്തിലുടെ കൊവിഡ്: ശനിയാഴ്ച ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 57 പേര്‍ക്ക്