ആപ്പ്ജില്ല

ഒന്നല്ല ഒന്നിച്ചിറങ്ങിയത് പതിനേഴ് ശാസ്തപ്പൻമാർ, അപൂർവ്വ കാഴ്ച്ച കാണാനെത്തിയത് പതിനായിരങ്ങൾ, വീഡിയോ കാണാം

shastappan theyyam: ഒന്നിച്ചിറങ്ങിയത് പകിനേഴ് ശസ്തപ്പന്മാർ. കാണാനെത്തിയത് നിരവധി പേർ. ചാല കളരിവട്ടം ക്ഷേത്രത്തിൽ നേർച്ച തെയ്യങ്ങളായി പതിനേഴ് ശാസ്തപ്പൻ മാർ ഒരുമിച്ച് മുടിവെച്ചിറങ്ങുകയായിരുന്നു.

Lipi 14 Feb 2023, 12:33 pm
കണ്ണൂർ: വടക്കെ മലബാറിലെ തെയ്യ പറമ്പുകളിലെ ഉഗ്രമൂർത്തികളിലൊന്നാണ് ശാസ്തപ്പൻ തെയ്യം. കൈയ്യിൽ ആളിക്കത്തുന്ന തീപന്തവുമായി ശാസ്തപ്പൻ ചെണ്ടയുടെ രുധിര താളത്തിനൊപ്പം ഉറഞ്ഞു തുള്ളാത്ത തെയ്യാട്ടക്കാവുകൾ കണ്ണൂരിൽ വളരെ വിരളമാണ്. വിളിച്ചാൽ വിളി കേൾക്കുന്ന ആധിയും വ്യാധിയും മാറ്റുന്ന സങ്കടപ്പെരുങ്കടലിൽ മുങ്ങുന്ന വിശ്വാസികൾക്ക് സാന്ത്വനവും കരുത്തുമാണ് ശാസ്തപ്പൻ തെയ്യം.
Samayam Malayalam shastappan theyyam of chala kalarivattam temple kannur
ശാസ്തപ്പൻ തെയ്യം


Also Read: കുട്ടനാട് സിപിഎമ്മിലെ കൂട്ടത്തല്ല്; അടികിട്ടിയവർക്കെതിരെ വധശ്രമത്തിന് കേസ്, പ്രതിഷേധവുമായി ഔദ്യോഗിക വിഭാഗം

മുടി വെച്ചതിനു ശേഷം പീഠത്തിൽ ഇരുന്ന് ദൈവിക ശക്തി ആവാഹിച്ചതിനു ശേഷം ശാസ്തപ്പൻ എഴുന്നേറ്റ് കാവുകളെ വലം വയ്ക്കുന്നതും അസുരവാദ്യത്തിന്റെ ആരോഹണ-അവരോഹണ താളത്തിനൊത്ത് രൗദ്രമൂർത്തിയായി ഉറഞ്ഞു തുള്ളുന്നതും ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിയുന്നതും സ്ഥിരം കാഴ്ച്ചകളിലൊന്നാണ്. എന്നാൽ ഇക്കുറി ചാല കളരിവട്ടം ക്ഷേത്രത്തിൽ നേർച്ച തെയ്യങ്ങളായി പതിനേഴ് ശാസ്തപ്പൻ മാർ ഒരുമിച്ചാണ് മുടി വെച്ചിറങ്ങിയത്.

Also Read: കണ്ണൂർ ഇരിവേരി കാവിലെ സ്ഫോടനം; അശ്രദ്ധമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തു, ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ്, അന്വേഷണം തുടരുന്നു

ഒന്നിച്ചു കൈകോർത്ത് വലം വെച്ചു ശാസ്തപ്പൻ മാർഉറഞ്ഞുതുളളുന്ന കാഴ്ച്ച കാണികൾക്ക് അപൂർവ്വ അനുഭവം പകർന്നു. തോറ്റങ്ങളും ആർപ്പുവിളികളും പന്തം കൊളുത്തിയുള്ള ഉറഞ്ഞ ചുവടുകളും അപൂർവ്വ കാഴ്ച്ച കാണാനെത്തിയ ആയിരങ്ങളിൽ ഭക്തിയുടെ ഹർഷം പകർന്നു. വടക്കെ മലബാറിലെ തെയ്യ പറമ്പുകളിലെ തോറ്റുപോയ പോരാളികളുടെ പുനരാവിഷ്ക്കാരമാണ് ശാസ്തപ്പൻ തെയ്യങ്ങൾ.

പുതുകാലത്തിന്റെ ജീവിത സമസ്യകൾക്ക് ഉത്തരം തേടി തന്നിൽ അഭയം പ്രാപിക്കുന്നവർക്കു മുൻപിൽ തോൽക്കാൻ വേണ്ടിയുള യുദ്ധങ്ങളെ കുറിച്ചാണ് ശാസ്തപൻ പറയുന്നത്. എന്നാൽ തോൽവിയും വിജയവും ഒരേ പോലെ കണ്ടു ആത്മബലം നൽകാൻ ശാസ്തപ്പന്റെ പുരാവൃത്തം ഓരോരുത്തർക്കും പ്രചോദനമാവുകയാണ്. അപൂർവ്വമായ ശാസ്തപ്പൻമാരുടെ ഒന്നിച്ചുള്ള തെയ്യാട്ടം കാണാൻ രണ്ടു ദിവസങ്ങളിലായി ഒരു ലക്ഷത്തിലേറെ പേരാണ് ചാല കളരിവട്ടത്തിലെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്