ആപ്പ്ജില്ല

അവളെ ഇഞ്ചിഞ്ചായി കൊന്നത് നമ്മളാണ്; കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയത്തിന്‍റെ നടുങ്ങുന്ന ഓര്‍മ്മകളുമായി യുവതി ജീവനൊടുക്കി

അഞ്ചാം ക്ലാസുകാരിയായ ഷെസീനയുടെ കളിചിരികള്‍ മായുകയും അതികഠിനമായ മാനസിക വൈഷമ്യത്താലും മുഖത്തേക്ക് ചോര തെറിച്ചുവീണ കാഴ്ചയും അവളെ പേക്കിനാവുപോലെ വേട്ടയാടുകയായിരുന്നു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 7 Feb 2023, 9:52 am

ഹൈലൈറ്റ്:

  • കുട്ടികള്‍ കണ്ടു നില്‍ക്കവെയാണ് അരും കൊല നടത്തിയത്
  • കേരള മന:സാക്ഷിയെ തന്നെ ഞെട്ടിച്ച കൊടുംക്രൂരകൃത്യം ആയിരുന്നു അധ്യാപകന്‍റെ കൊലപാതകം
  • കൊലപാതകത്തിന് ദൃക്‌സാക്ഷികളായ ഒട്ടേറെ കുട്ടികള്‍ ഇതിനു ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Shesina
ഷെസീന
പാനൂര്‍: കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയത്തിന് ബാല്യകാലത്ത് ദൃക്‌സാക്ഷിയാകേണ്ടി യുവതി ജീവനൊടുക്കി. 1999-ല്‍ യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ മൊകേരി യു.പി. സ്‌കൂളിലെ ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊല്ലുന്നതു കാണേണ്ടി വന്ന അന്നത്തെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ കൂരാറ മണ്ടമുളളയില്‍ വീട്ടില്‍ ഷെസീനയാ(31)ണ് വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം കാരണം ജീവനൊടുക്കിയത്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റും ഗണിത അധ്യാപകനുമായ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ ഡിസംബര്‍ ഒന്നിന് കുട്ടികള്‍ക്ക് ക്ലാസെടുത്തു കൊണ്ടിരിക്കെയാണ് സി.പി. എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്.
Also Read: അഞ്ച് ലക്ഷം രൂപ വായ്പയും പലിശയും എഴുതിത്തള്ളി, പ്രമാണങ്ങള്‍ കൈമാറി; കടുവാക്രമണത്തില്‍ മരിച്ച തോമസിന്‍റെ കുടുംബത്തിന് കൈത്താങ്ങുമായി കേരള ബാങ്ക്

കുട്ടികള്‍ കണ്ടു നില്‍ക്കവെയാണ് അരും കൊല നടത്തിയത്. കേരളത്തിന്‍റെ മന:സാക്ഷിയെ തന്നെ ഞെട്ടിച്ച കൊടുംക്രൂരകൃത്യം ആയിരുന്നു അധ്യാപകന്‍റെ കൊലപാതകം. കൊലപാതകത്തിന് ദൃക്‌സാക്ഷികളായ ഒട്ടേറെ കുട്ടികള്‍ ഇതിനു ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തിയാണ് ഇവരില്‍ പലരെയും സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. എന്നാല്‍, അഞ്ചാം ക്ലാസുകാരിയായ ഷെസീനയുടെ കളിചിരികള്‍ മായുകയും അതികഠിനമായ മാനസിക വൈഷമ്യത്താലും മുഖത്തേക്ക് ചോര തെറിച്ചുവീണ കാഴ്ചയും അവളെ പേക്കിനാവുപോലെ വേട്ടയാടുകയായിരുന്നു.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആ സംഭവത്തിനു ശേഷം അവള്‍ സ്‌കൂളിലേക്ക് പോയിട്ടില്ല. പാഠപുസ്തകം കാണുന്നതു പോലും പേടിയായി. ആംബുലന്‍സിന്‍റെ ശബ്ദം കേട്ടാല്‍ വീട്ടിനകത്തേക്ക് ഓടിയൊളിക്കും. രക്ഷിതാക്കള്‍ സ്‌കൂള്‍ മാറ്റി ചേര്‍ത്തെങ്കിലും പഠനം തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് പ്രൈവറ്റായി എസ്.എസ്.എല്‍.സി പഠിച്ചു പാസായെങ്കിലും അതികഠിനമായ വിഷാദരോഗം അവളെ പിടികൂടിയിരുന്നു. പോസ്റ്റ് ട്രോമാറ്റിക്ക് സ്‌ട്രെസ് ഡിസോഡര്‍ എന്ന മാനസിക രോഗം പിടികൂടിയ ഷെസീന പലതവണ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തലശ്ശേരി താലൂക്കില്‍ സി.പി.എം. പ്രവര്‍ത്തകര്‍ നടത്തിയ അതിക്രൂരമായ കൊലപാതകങ്ങളിലൊന്നാണ് ഷെസീനയുടെ ഭാവി ഇരുട്ടിലാക്കിയത്.

Also Read: മാവില്‍ കയറുന്നതിനിടെ നെഞ്ചുവേദന, അരയില്‍ കയര്‍ കെട്ടിയിരുന്നതിനാല്‍ മരത്തില്‍ തൂങ്ങിക്കിടന്നു; ഒടുവില്‍ മരണം

അന്ന് മൊകേരി സ്‌കൂളില്‍ പഠിച്ച പലകുട്ടികളും ഇപ്പോഴും കൊലപാതകത്തിന്‍റെ ആഘാതത്തില്‍ നിന്നും വിമുക്തരായിട്ടില്ലെന്നു ഷെസീനയുടെ അമ്മാവന്‍ പാനൂര്‍ സ്വദേശി ഭാഗ്യനാഥ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഷെസീനയുടെ മൃതദേഹം സംസ്‌കരിച്ചു. നൂറുകണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലൊന്നായ കൂരാറയിലാണ്‌ ഷെസീനയുടെ വീട്. തലശ്ശേരി താലൂക്കിലെ രാഷ്ട്രീയ അക്രമങ്ങള്‍ സ്ഥിരമായി നടന്ന പ്രദേശങ്ങളിലൊന്നായിരുന്നു മൊകേരി. പാനൂരിനും കൂത്തുപറമ്പിനും മധ്യേയുളള സ്ഥലങ്ങളിലൊന്നാണിത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്