കണ്ണൂർ: ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധമാരോപിച്ചു ശുഹൈബിനെ പിടികൂടിയത് നാട്ടിലെത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന്. സൗദി അറേബ്യയിൽ ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കണ്ണൂർ കേന്ദ്രീകരിച്ചു തീവ്രവാദ പ്രവർത്തനം നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. കണ്ണൂർ സിറ്റി, വളപട്ടണം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ ജ്വല്ലറി, റിയൽ എസ്റേറ്റ് ബിസിനസ് രംഗത്തുള്ളവരെ ഭീഷണിപ്പെടുത്തുകയാണ് ഇവർ ചെയ്തിരുന്നത്.
Also Read: കണ്ണുരിൽ കുടിൽ വ്യവസായം പോലെ ബോംബ് നിർമ്മാണം? പോലീസിനെ നോക്കുകുത്തിയാക്കി അക്രമം തുടരുന്നു, മട്ടന്നൂരില്‍ കണ്ടെത്തിയത് മാരകായുധങ്ങള്‍
ഇന്ത്യൻ മുജാഹിദിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനായി കണ്ണൂർ സിറ്റി കേന്ദ്രീകരിച്ച് ഒരു മതപാഠശാലയുടെ മറവിൽ പ്രവർത്തിച്ചു വരികയാണ് ഇവർ ചെയ്തിരുന്നത്. കളമശേരിയിൽ ബസ് കത്തിച്ച കേസിൽ പ്രതിയായതോടു കൂടിയാണ് തടിയന്‍റെവിട നസീറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി ഇകെ നായനാരെ വധിക്കാൻ പദ്ധതിയിട്ട രഹസ്യം കൂടി പുറത്തായതോടെ തടിന്‍റെവിടെ നസീർ കുടുങ്ങുകയായിരുന്നു.
ഇതോടെയാണ് ഷുഹൈബ് പാപ്പിനിശേരിയിൽ നിന്നും വിദേശത്തേക്ക് മുങ്ങുന്നത്. തടിയന്‍റവിട നസീറിന്‍റെ ഉറ്റ കുട്ടാളിയായി അറിയപ്പെട്ടിരുന്ന ഷുഹൈബ് ബെംഗളൂരു സ്ഫോടന കേസിൽ. ദേശീയ അന്വേഷണ ഏജൻസി തെരഞ്ഞുകൊണ്ടിരിക്കുന്ന പ്രതി കുടിയാണ്. ഇയാളെ ചോദ്യം ചെയ്താൽ ബെംഗളൂരു- കോയമ്പത്തൂർ ബസ് സ്ഫോടനങ്ങളെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രതീക്ഷ. ഷുഹൈബ് ഉൾപ്പെടെയുള്ള രണ്ടു പേരെയാണ് തിരുവനന്തപുരം വിമാനതാവളത്തിൽ നിന്നും പുറത്തേക്ക് വരികെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത്.
Also Read: വൈപ്പിനിൽ അജ്ഞാതൻ്റെ മൃതദേഹം; കാണപ്പെട്ടത് രക്തം വാർന്ന നിലയിൽ
ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ഗുൽനവാസും ഷുഹൈബിന്‍റെ കൂടെ പിടിയിലായിട്ടുണ്ട്. ഗുൽ നവാസ് ഡൽഹി ഹവാല കേസിലെ പ്രതിയാണെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 6.15 റിയാദിൽനിന്നുള്ള എയർഇന്ത്യഎക്‌സ്പ്രസിലാണ് ഇവർ എത്തിയത്. ഇവർക്കെതിരെ നേരത്തെ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇരുവരും സൗദി അറേബ്യയിലായിരുന്നു. ഇവർ എത്തുന്ന വിവരം അറിഞ്ഞ് എൻഐഎ സംഘം വിമാനത്താവളത്തിൽ എത്തുകയായിരുന്നു. എൻഐഎയും റോയും മൂന്ന് മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തശേഷം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർ നടപടികൾക്കായി ഷുഹൈബിനെ ബംഗളൂരുവിലേക്കും ഗുൽനവാസിനെ ഡൽഹിയിലേക്കും കൊണ്ടുപോയി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: കണ്ണുരിൽ കുടിൽ വ്യവസായം പോലെ ബോംബ് നിർമ്മാണം? പോലീസിനെ നോക്കുകുത്തിയാക്കി അക്രമം തുടരുന്നു, മട്ടന്നൂരില്‍ കണ്ടെത്തിയത് മാരകായുധങ്ങള്‍
ഇന്ത്യൻ മുജാഹിദിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനായി കണ്ണൂർ സിറ്റി കേന്ദ്രീകരിച്ച് ഒരു മതപാഠശാലയുടെ മറവിൽ പ്രവർത്തിച്ചു വരികയാണ് ഇവർ ചെയ്തിരുന്നത്. കളമശേരിയിൽ ബസ് കത്തിച്ച കേസിൽ പ്രതിയായതോടു കൂടിയാണ് തടിയന്‍റെവിട നസീറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി ഇകെ നായനാരെ വധിക്കാൻ പദ്ധതിയിട്ട രഹസ്യം കൂടി പുറത്തായതോടെ തടിന്‍റെവിടെ നസീർ കുടുങ്ങുകയായിരുന്നു.
ഇതോടെയാണ് ഷുഹൈബ് പാപ്പിനിശേരിയിൽ നിന്നും വിദേശത്തേക്ക് മുങ്ങുന്നത്. തടിയന്‍റവിട നസീറിന്‍റെ ഉറ്റ കുട്ടാളിയായി അറിയപ്പെട്ടിരുന്ന ഷുഹൈബ് ബെംഗളൂരു സ്ഫോടന കേസിൽ. ദേശീയ അന്വേഷണ ഏജൻസി തെരഞ്ഞുകൊണ്ടിരിക്കുന്ന പ്രതി കുടിയാണ്. ഇയാളെ ചോദ്യം ചെയ്താൽ ബെംഗളൂരു- കോയമ്പത്തൂർ ബസ് സ്ഫോടനങ്ങളെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രതീക്ഷ. ഷുഹൈബ് ഉൾപ്പെടെയുള്ള രണ്ടു പേരെയാണ് തിരുവനന്തപുരം വിമാനതാവളത്തിൽ നിന്നും പുറത്തേക്ക് വരികെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത്.
Also Read: വൈപ്പിനിൽ അജ്ഞാതൻ്റെ മൃതദേഹം; കാണപ്പെട്ടത് രക്തം വാർന്ന നിലയിൽ
ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ഗുൽനവാസും ഷുഹൈബിന്‍റെ കൂടെ പിടിയിലായിട്ടുണ്ട്. ഗുൽ നവാസ് ഡൽഹി ഹവാല കേസിലെ പ്രതിയാണെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 6.15 റിയാദിൽനിന്നുള്ള എയർഇന്ത്യഎക്‌സ്പ്രസിലാണ് ഇവർ എത്തിയത്. ഇവർക്കെതിരെ നേരത്തെ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇരുവരും സൗദി അറേബ്യയിലായിരുന്നു. ഇവർ എത്തുന്ന വിവരം അറിഞ്ഞ് എൻഐഎ സംഘം വിമാനത്താവളത്തിൽ എത്തുകയായിരുന്നു. എൻഐഎയും റോയും മൂന്ന് മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തശേഷം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർ നടപടികൾക്കായി ഷുഹൈബിനെ ബംഗളൂരുവിലേക്കും ഗുൽനവാസിനെ ഡൽഹിയിലേക്കും കൊണ്ടുപോയി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ