ആപ്പ്ജില്ല

ബാഗിൽ ബാർബർ ഷോപ്പിൽ നിന്നും ശേഖരിച്ച മുടി; ശ്യാംജിത്തിന്റെ വരവ് സ്റ്റേഷനിൽ അറിയിച്ച് സുഹൃത്ത്, സഹോദരിക്ക് മുൻപിൽ ചിരിച്ച മുഖത്തോടെ നിൽപ്പ്


14 വർഷം ശിക്ഷയല്ലേ. 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്' –- ചോദ്യം ചെയ്യുന്നതിനിടെ ശ്യാംജിത്ത്‌ പോലീസിനോട് പറഞ്ഞതിതാണ്‌. പ്രണയം അവസാനിപ്പിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി പോലീസ്‌ കമീഷണർ ആർ ഇളങ്കോ പറഞ്ഞു.

Samayam Malayalam 23 Oct 2022, 11:34 am
കണ്ണൂർ: എപ്പോഴും ശാന്തസ്വഭാവക്കാരനായി മാത്രം കാണാറുള്ള ശ്യാംജിത്താണ് പാനൂരിലെ അരുംകൊല നടത്തിയതെന്ന് ഉൾക്കൊള്ളാൻ ഇതുവരെ ബന്ധുക്കൾക്കും പരിചയക്കാർക്കും കഴിഞ്ഞിട്ടില്ല. ശ്യാംജിത്ത് അപകടകാരിയാണെന്ന് വിഷ്ണുപ്രിയയ്ക്കും മനസിലാക്കാൻ സാധിച്ചില്ല. തന്നെ ഒഴിവാക്കി മറ്റൊരാളുമായി വിഷ്ണു പ്രിയ അടുപ്പം പുലർത്തുന്നത് അയാളെ ഭ്രാന്തനാക്കുകയായിരുന്നു. ഇതോടെയാണ് ശാന്ത സ്വഭാവക്കാരനായ ഈ യുവാവിന്റെ മനസിൽ വൈരാഗ്യമുണ്ടാകുന്നത്. പ്രതികാരം ചെയ്യാൻ ഉറച്ച ശ്യാംജിത്ത് ഇതിനായി മാസങ്ങളെടുത്ത് മുന്നൊരുങ്ങങ്ങളും നടത്തുകയായിരുന്നു. വിഷ്ണു പ്രിയ കൊലപാതക കേസിലെ പ്രതി ശ്യാംജിത്തുമായി പോലീസ് തെളിവെടുപ്പ് നടത്തുമ്പോൾ യാതൊരു ഭാവ വ്യത്യാസമില്ലാതെയാണ് ഇയാൾ സഹകരിച്ചത്. ശ്യാംജിത്തിന്റെ മാനന്തേരിയിലുള്ള വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഇയാൾ കൊലയ്ക്കു ഉപയോഗിച്ച ഇരുതലമൂർച്ചയുള്ള കത്തി ചോര പുരണ്ട വസ്ത്രങ്ങൾ, ഷൂ മറ്റ് ആയുധങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. പ്രതിയെ ഇന്ന് വൈകുന്നേരം തലശേരി കോടതിയിൽ ഹാജരാക്കും.
Samayam Malayalam shyamjith collected hair from barber shop to mislead investigation
ബാഗിൽ ബാർബർ ഷോപ്പിൽ നിന്നും ശേഖരിച്ച മുടി; ശ്യാംജിത്തിന്റെ വരവ് സ്റ്റേഷനിൽ അറിയിച്ച് സുഹൃത്ത്, സഹോദരിക്ക് മുൻപിൽ ചിരിച്ച മുഖത്തോടെ നിൽപ്പ്


ചുറ്റിക വാങ്ങി, കത്തി സ്വയം നിർമിച്ചു

കൂത്തുപറമ്പിലെ ഒരു കടയിൽ നിന്നാണ് ചുറ്റികയും സ്ക്രൂ ഡ്രൈവറും വാങ്ങിയത്. ഇരുതലമൂർച്ചയുള്ള കത്തി സ്വയം നിർമ്മിച്ചതാണ്. പോലീസിനെ വഴി തെറ്റിക്കാൻ ബാർബർ ഷോപ്പിൽ നിന്നും ശേഖരിച്ച മറ്റൊരാളുടെ മുടി ബാഗിൽ കണ്ടെത്തിയിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തുമ്പോൾ അന്വേഷണം വഴിതെറ്റിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് കരുതുന്നത്. അതിക്രൂരമായ കൊലപാതകം നടത്തിയിട്ടും ശ്യാംജിത്തിന്റെ മുഖത്ത് കുറ്റബോധത്തിന്റെ കണികയോ ഭയമോ ഉണ്ടായിരുന്നില്ല. ചിരിച്ച മുഖത്തോടെയാണ് ഇയാൾ പലപ്പോഴും പോലീസിന്റെ ചോദ്യങ്ങളെ നേരിട്ടത്. ബൈക്കിന്റെ താക്കോലുള്ള സ്ഥലം അച്ഛന് പറഞ്ഞു കൊടുത്ത് തെളിവെടുപ്പിന് എത്തിയ പോലീസിന് കൈമാറുമ്പോഴും സഹോദരിയുടേയും പിതാവിന്റെയും മുൻപിൽ നിന്നും പോലീസ് ചോദ്യം ചെയ്യുമ്പോഴും ഇയാൾക്ക് ഭാവ വ്യത്യാസമുണ്ടായിരുന്നില്ല.

കൊലയ്ക്ക് പിന്നാലെ ഹോട്ടലിൽ

കൊല ചെയ്തതിനു ശേഷം ഇയാൾ സാധാരണ പോലെയാണ് പിതാവ് നടത്തിയിരുന്ന ഹോട്ടലിലെത്തിയത്. ഭാവ വ്യത്യാസമില്ലാതെ പിതാവിനെ ജോലികളിൽ സഹായിക്കുകയും ചെയ്തു. കൊലപാതകം പുറംലോകമറിഞ്ഞ്‌ മണിക്കൂറുകൾക്കുള്ളിൽ പോലീസ് എത്തുമെന്ന് അറിഞ്ഞിട്ടും ഇയാൾ ഒളിവിൽ പോകാൻ തയ്യാറായിരുന്നില്ല. മൊകേരി വള്ള്യയിലെ വിഷ്ണുപ്രിയ കൊല്ലപ്പെട്ടതറിഞ്ഞ്‌ വീട്ടിലെത്തിയപ്പോൾ തന്നെ പോലീസിന്‌ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് ശ്യാംജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ മാനന്തേരിയിലെ വീടിനുസമീപത്തുവച്ച്‌ പോലീസ്‌ പിടികൂടിയത്‌. വിഷ്‌ണുപ്രിയയുടെ ഫോണിലെ വിവരങ്ങളാണ്‌ പോലീസിനെ പ്രതിയിലേക്കെത്തിച്ചത്‌.

കൊല ചെയ്തതിനു ശേഷം ഇയാൾ സാധാരണ പോലെയാണ് പിതാവ് നടത്തിയിരുന്ന ഹോട്ടലിലെത്തിയത്. ഭാവ വ്യത്യാസമില്ലാതെ പിതാവിനെ ജോലികളിൽ സഹായിക്കുകയും ചെയ്തു. കൊലപാതകം പുറംലോകമറിഞ്ഞ്‌ മണിക്കൂറുകൾക്കുള്ളിൽ പോലീസ് എത്തുമെന്ന് അറിഞ്ഞിട്ടും ഇയാൾ ഒളിവിൽ പോകാൻ തയ്യാറായിരുന്നില്ല. മൊകേരി വള്ള്യയിലെ വിഷ്ണുപ്രിയ കൊല്ലപ്പെട്ടതറിഞ്ഞ്‌ വീട്ടിലെത്തിയപ്പോൾ തന്നെ പോലീസിന്‌ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് ശ്യാംജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ മാനന്തേരിയിലെ വീടിനുസമീപത്തുവച്ച്‌ പോലീസ്‌ പിടികൂടിയത്‌. വിഷ്‌ണുപ്രിയയുടെ ഫോണിലെ വിവരങ്ങളാണ്‌ പോലീസിനെ പ്രതിയിലേക്കെത്തിച്ചത്‌.

കൃത്യമായ ആസൂത്രണത്തോടെയാണ്‌ ശ്യാംജിത്ത്‌ വിഷ്‌ണുപ്രിയയുടെ വീട്ടിലെത്തിയതെന്ന്‌ കൂത്തുപറമ്പ്‌ അസി. കമീഷണർ പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു. ശ്യാംജിത്ത്‌ എത്തുന്ന സമയത്ത്‌ വിഷ്ണുപ്രിയ സുഹൃത്തുമായി വീഡിയോ കോളിലായിരുന്നു. ശ്യാംജിത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞ്‌ ഈ ഫോൺ സംഭാഷണം വിഷ്‌ണുപ്രിയ കട്ടുചെയ്തു. വീഡിയോ കോളിലുണ്ടായിരുന്ന സുഹൃത്തിന് ശ്യാംജിത്തിന്റെ വരവിൽ ദുരൂഹത തോന്നിയതിനാൽ വിവരം കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. കൊലപാതക വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ പോലീസിന്‌ ശ്യാംജിത്തും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും മാസങ്ങളായി അകൽച്ചയിലാണെന്നും വിവരം ലഭിച്ചു. ഇയാളുടെ ടവർ ലൊക്കേഷൻ മനസിലാക്കിയാണ്‌ മാനന്തേരിയിലെ വീട്ടിലേക്ക്‌ പോലീസ്‌ എത്തിയത്‌.

ശിക്ഷയും കുറ്റവും

14 വർഷം ശിക്ഷയല്ലേ. 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്' –- ചോദ്യം ചെയ്യുന്നതിനിടെ ശ്യാംജിത്ത്‌ പോലീസിനോട് പറഞ്ഞതിതാണ്‌. പ്രണയം അവസാനിപ്പിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി പോലീസ്‌ കമീഷണർ ആർ ഇളങ്കോ പറഞ്ഞു. കത്തിയും ചുറ്റികയും കയറും പ്രതി ബാഗിൽ കരുതിയിരുന്നു. കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും കഴുത്തറക്കുകയുമായിരുന്നു. കാലിനും കൈക്കും മുറിവേൽപ്പിച്ചിട്ടുണ്ട്. മൂന്നുദിവസമായി കൊലപാതകത്തിനുള്ള ആസൂത്രണത്തിലായിരുന്നു പ്രതി. കൃത്യം നടത്തിയതിനുശേഷം വീടിന് സമീപത്തെ കുളത്തിൽനിന്നാണ്‌ കുളിച്ച് വൃത്തിയായത്‌. സമാനന്തേരി സത്രത്തിൽ ഹോട്ടൽ നടത്തിവരികയാണ് ശ്യാംജിത്തിന്റെ കുടുംബം. വളരെ ശാന്ത സ്വഭാവക്കാരനായ യുവാവെന്നാണ് ശ്യാംജിത്ത് അറിയപ്പെടുന്നത്. തലശേരിയിൽ നിന്നും സഹകരണ മേഖലയിലെ കോഴ്സ് കഴിഞ്ഞതിന് ശേഷം ജോലി അന്വേഷിച്ചു വരികയായിരുന്നു ഇയാൾ. ഇതിനിടെ പിതാവിനെ ഹോട്ടൽ ജോലികളിൽ സഹായിക്കുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്