പയ്യന്നൂര്‍: കണ്ണൂരില്‍ ടാങ്കര്‍ അപകടങ്ങള്‍ പെരുകുമ്പോഴും നടപടിയെടുക്കാതെ പോലീസ്. നേരത്തെ ടാങ്കര്‍ ലോറികളില്‍ പെട്രോളിയം ഉല്പന്നങ്ങള് കൊണ്ടു പോകുന്നതിന് കര്‍ശനനിര്‍ദ്ദേശങ്ങളും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അതൊക്കെ നിലച്ചിരിക്കുകയാണ്. ദേശീയപാതയില്‍ ഏഴിലോട് ചക്ളിയ കോളനി സ്റ്റോപ്പിനു സമീപം ജനവാസ കേന്ദ്രത്തില്‍ നിയന്ത്രണം വിട്ടു പാചക വാതക ലോറി മറിഞ്ഞ സംഭവത്തില്‍ ഗുരുതരമായട്രാഫിക്ക് നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. Also Read: പുതു ചരിത്രമെഴുതി കോഴിക്കോട് മെഡിക്കൽ കോളേജ്, 13 മണിക്കൂർ നീണ്ട സൗജന്യ ശസ്ത്രക്രിയ, അയിനൂരിനും നിബിനും ഇത് പുതു ജീവിതം
ടാങ്കര്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാണ് പരിയാരം പോലീസിന്റെ പ്രാഥമിക നിഗമനം. ഇതുകൂടാതെ ടാങ്കറുകളില്‍ രണ്ടാം ഡ്രൈവര്‍ വേണമെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ലെന്നു പ്രദേശവാസികള്‍ ആരോപിച്ചു. മദ്യപിച്ചു വാഹനമോടിച്ചതിന് തമിഴ്നാട് നാമക്കല്‍ സ്വദേശി മണിവേലിനെ പരിയാരം പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഈറൂട്ടിലെ വാഹനങ്ങള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തിരിച്ചുവിട്ടു.
Also Read: രണ്ടര ഇഞ്ച് ചക്രം, പെൺസംഘം താണ്ടുന്നത് ആയ്യായിരം കിലോമീറ്റർ, പ്രയാണം ഫിറ്റ് ഇന്ത്യക്കായി
തളിപറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പിലാത്തറയില്‍ നിന്നും മാതമംഗലം മാത്തില്‍ വഴിയും വളപട്ടണം, കണ്ണപുരം ഭാഗത്തു നിന്നുളള വാഹനങ്ങള്‍ പഴയങ്ങാടി-വെങ്ങര-മുട്ടം-പാലക്കോട്-രാമന്തളി-പയ്യന്നൂര്‍ വഴിയും പയ്യന്നൂര്‍ ഭാഗത്തു നിന്നും വരു വാഹനങ്ങള്‍ എടാട്ട് -കൊവ്വപ്പുറം-ഹനുമാരമ്പലം- കെഎസ്ടിപി റോഡുവഴിയമാണ് തിരിച്ചുവിട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്കാണ് ടാങ്കര്‍ തെന്നി വീണത്. മംഗ്ളൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ഇന്‍ഡെയ്ന്‍ എല്‍.പി ഗ്യാസുമായി പോവുകയായിരുന്നു ടാങ്കര്‍. റോഡുപണി നടക്കുന്നതിനാല്‍ രണ്ടുവാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാന്‍ മാത്രം സൗകര്യമുള്ള റോഡില്‍ എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈന്‍ കാരണം മുന്‍വശം തെളിയാതെ അരികിലേക്ക് എടുത്ത ലോറിമറിയുകയായിരുന്നു. റോഡരികിലെ സുരക്ഷാ വേലികള്‍ തകര്‍ത്താണ് ലോറി കുഴിയിലേക്ക് മറിഞ്ഞത്.
ഇതുകാരണം ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നിരുന്നു. പയ്യന്നൂരില്‍ നിന്ന് അഗ്നി രക്ഷാ സേനയും പരിയാരം പോലീസും സ്ഥലത്തെത്തി ചോര്‍ച്ചയടച്ചു സുരക്ഷ ഉറപ്പാക്കി. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി അഗ്നി രക്ഷാ സേന അറിയിച്ചു.സ്ഥലത്ത് ഇന്ന് രാവിലെ മുതല്‍ അഗ്നി ശമന സേന രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഗ്യാസ് ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെ ഗതാഗതം പുന:സ്ഥാപിക്കുമെന്നു ജില്ലാകലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് ഐഒസി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഗ്യാസ് ചോര്ച്ചയില്ലെന്നു ഉറപ്പിച്ചാല്‍ ക്രെയിന്‍ ഉപയോഗിച്ചു ടാങ്കര്‍ നിവര്‍ത്തി മറ്റൊരു കാബനില്‍ ഘടിപ്പിച്ചു കൊണ്ടു പോകാനാണ് തീരുമാനം. വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ അടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം തുടര്‍ച്ചയായുള്ള അപകടങ്ങളാണ് കണ്ണൂര്‍ ജില്ലയിലുണ്ടായത്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ടാങ്കര്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാണ് പരിയാരം പോലീസിന്റെ പ്രാഥമിക നിഗമനം. ഇതുകൂടാതെ ടാങ്കറുകളില്‍ രണ്ടാം ഡ്രൈവര്‍ വേണമെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ലെന്നു പ്രദേശവാസികള്‍ ആരോപിച്ചു. മദ്യപിച്ചു വാഹനമോടിച്ചതിന് തമിഴ്നാട് നാമക്കല്‍ സ്വദേശി മണിവേലിനെ പരിയാരം പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഈറൂട്ടിലെ വാഹനങ്ങള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തിരിച്ചുവിട്ടു.
Also Read: രണ്ടര ഇഞ്ച് ചക്രം, പെൺസംഘം താണ്ടുന്നത് ആയ്യായിരം കിലോമീറ്റർ, പ്രയാണം ഫിറ്റ് ഇന്ത്യക്കായി
തളിപറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പിലാത്തറയില്‍ നിന്നും മാതമംഗലം മാത്തില്‍ വഴിയും വളപട്ടണം, കണ്ണപുരം ഭാഗത്തു നിന്നുളള വാഹനങ്ങള്‍ പഴയങ്ങാടി-വെങ്ങര-മുട്ടം-പാലക്കോട്-രാമന്തളി-പയ്യന്നൂര്‍ വഴിയും പയ്യന്നൂര്‍ ഭാഗത്തു നിന്നും വരു വാഹനങ്ങള്‍ എടാട്ട് -കൊവ്വപ്പുറം-ഹനുമാരമ്പലം- കെഎസ്ടിപി റോഡുവഴിയമാണ് തിരിച്ചുവിട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്കാണ് ടാങ്കര്‍ തെന്നി വീണത്. മംഗ്ളൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ഇന്‍ഡെയ്ന്‍ എല്‍.പി ഗ്യാസുമായി പോവുകയായിരുന്നു ടാങ്കര്‍. റോഡുപണി നടക്കുന്നതിനാല്‍ രണ്ടുവാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാന്‍ മാത്രം സൗകര്യമുള്ള റോഡില്‍ എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈന്‍ കാരണം മുന്‍വശം തെളിയാതെ അരികിലേക്ക് എടുത്ത ലോറിമറിയുകയായിരുന്നു. റോഡരികിലെ സുരക്ഷാ വേലികള്‍ തകര്‍ത്താണ് ലോറി കുഴിയിലേക്ക് മറിഞ്ഞത്.
ഇതുകാരണം ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നിരുന്നു. പയ്യന്നൂരില്‍ നിന്ന് അഗ്നി രക്ഷാ സേനയും പരിയാരം പോലീസും സ്ഥലത്തെത്തി ചോര്‍ച്ചയടച്ചു സുരക്ഷ ഉറപ്പാക്കി. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി അഗ്നി രക്ഷാ സേന അറിയിച്ചു.സ്ഥലത്ത് ഇന്ന് രാവിലെ മുതല്‍ അഗ്നി ശമന സേന രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഗ്യാസ് ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെ ഗതാഗതം പുന:സ്ഥാപിക്കുമെന്നു ജില്ലാകലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് ഐഒസി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഗ്യാസ് ചോര്ച്ചയില്ലെന്നു ഉറപ്പിച്ചാല്‍ ക്രെയിന്‍ ഉപയോഗിച്ചു ടാങ്കര്‍ നിവര്‍ത്തി മറ്റൊരു കാബനില്‍ ഘടിപ്പിച്ചു കൊണ്ടു പോകാനാണ് തീരുമാനം. വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ അടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം തുടര്‍ച്ചയായുള്ള അപകടങ്ങളാണ് കണ്ണൂര്‍ ജില്ലയിലുണ്ടായത്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News