ആപ്പ്ജില്ല

അറം പറ്റിയ കവിതയും കവിയുടെ പുറത്താകലും.. പിണറായിയെ കലി തുള്ളിച്ച ഒരു കവിയുണ്ട് കണ്ണൂരിൽ

ഒരു പക്ഷെ കവിതയെഴുതിന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഏക കവിതാനായിരിക്കുമെന്ന് കെസി ഉമേഷ് ബാബു പറയുന്നു. പിണറായി പറഞ്ഞതു പോലെ പിറ്റേന്നു ചെയ്തു.

Samayam Malayalam 15 Oct 2020, 6:39 pm
കണ്ണൂർ: പേനയ്ക്കു വാളിനെക്കാൾ മൂർച്ചയുണ്ടെന്നു പറഞ്ഞത് പണ്ട് നെപ്പോളിയനാണ്. കവിതയും കഥയും അറം പറ്റിയതു ചരിത്ര നിമിഷങ്ങൾ എത്രയോ ഉദാഹരണങ്ങൾ മലയാള സാഹിത്യ ചരിത്രത്തിലുണ്ട്.പല്ലനയാറ്റിലെ ബോട്ടപകടം കുമാരനാശൻ മുൻകുട്ടി കണ്ടിരുന്നുവെന്ന് അദ്ദേഹം അവസാനകാലത്തെഴുതിയ വരികൾ ഉദാഹരണമായി ഉദ്ധരിച്ചു കൊണ്ടു നിരൂപകർ പറയാറുണ്ട്. ഇങ്ങ് കണ്ണൂരിൽ തന്നെ വിപ്ളവക വി കുഞ്ഞപ്പ പട്ടാന്നൂർ അൽ ഖയ് ദ ഭീകരവാദികൾ വിമാനം റാഞ്ചിയെടുത്ത് പെന്റഗൺ അക്രമിക്കുന്നതിന് പത്തു വർഷം മുൻപേ അമേരിക്കയുടെ തലയ്ക്കു നേരെ തീനാളം പായുന്നുവെന്ന് എഴുതിയിട്ടുണ്ട്. ഇതൊക്കെ ആകസ്മികമാണെന്ന് വാദിക്കാം.
Samayam Malayalam there is a poet in kannur who annoyed pinarayi
അറം പറ്റിയ കവിതയും കവിയുടെ പുറത്താകലും.. പിണറായിയെ കലി തുള്ളിച്ച ഒരു കവിയുണ്ട് കണ്ണൂരിൽ


എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിനു എത്രയോ കാലം മുൻപെ കൃത്യമായി പറഞ്ഞാൽ 2007ലാണ് ഭയങ്ങൾ എന്ന പേരിൽ ഒരു കവിത പ്രസിദ്ധീകരിക്കുന്നത് കെ.സി ഉമേഷ് ബാബു എഴുതിയ ആ കവിത ഏപ്രിലിൽ ജനശക്തി വിഷു പതിപ്പിലാണ് വെളിച്ചം കണ്ടത്. പാർട്ടി കമ്മിറ്റി കൂടലും കമ്മിഷൻ വാങ്ങലുമായിരുന്നു കവിതയുടെ വിഷയം.ഭയം ഒന്ന് ഭയം രണ്ട് എന്നിങ്ങനെ ഉപശീർഷകത്തിൽ എഴുതിയ കവിത വിഭാഗീയത കത്തിനിൽക്കുന്ന സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടാക്കി.

​ഒഞ്ചിയത്തു നിന്നു ഉറഞ്ഞു തുള്ളിയ പിണറായി

ഇന്ന് സ്വർണക്കടത്ത് കേസിലും ലൈഫ്മിഷൻ അഴിമതി കേസിലും ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അന്നത്തെ പാർട്ടി സെക്രട്ടറി.വിഎസ്-പിണറായി വിഭാഗീയത നിലനിൽക്കുന്നതിനാൽ എതിരെ നിൽക്കുന്നവരെ വെട്ടിനിരത്താനുള്ള അക്രമോത്സുകതയിലായിരുന്നു പിണറായിയും അദ്ദേഹത്തോടൊപ്പം നിൽക്കുന്നവരും. പാർട്ടി അംഗവും പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ ഉമേഷ് ബാബുവിന്‍റെ കവിത വേദിയിൽ പരസ്യമായി വായിച്ചാണ് ഒഞ്ചിയത്തു പിണറായി പ്രസംഗമാരംഭിച്ചത്.

​പിന്നീട് നടന്നത് ഉമേഷ് ബാബു വധം

ഉമേഷ് ബാബുവധമാണ് പിന്നെയവിടെ നടന്നത്. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നതിനാണ് ഉമേഷ് ബാബു പാർട്ടി വിരുദ്ധർ നടത്തുന്ന ജനശക്തിയിൽ കവിതയെഴുതിയതെന്നായിരുന്നു പിണറായിയുടെ ആരോപണം. എഴുതിയ ഓരോ വരികളും എടുത്തു വായിച്ച് അതു പാർട്ടി വിരുദ്ധമാണെന്നു സ്ഥാപിച്ചു. കമ്മിഷൻ വാങ്ങുന്ന പാർട്ടിയാണെന്നു ചിത്രീകരിച്ച് സിപിഎമ്മിനെ അപകീർത്തിപ്പെടുത്തിയതിന് നടപടിയെടുക്കുമെന്നു ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ പ്രസംഗത്തിനിടെ പിണറായി മുന്നറിയിപ്പു നൽകി.

​കവിതയെഴുതിന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട കവി

ഒരു പക്ഷെ കവിതയെഴുതിന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഏക കവിതാനായിരിക്കുമെന്ന് കെസി ഉമേഷ് ബാബു പറയുന്നു. പിണറായി പറഞ്ഞതു പോലെ പിറ്റേന്നു ചെയ്തു. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നും ഫ്രാക്ഷൻ യോഗം ചേരുന്നുണ്ടെന്ന അറിയിപ്പു ലഭിച്ചു. പ്രതീക്ഷിച്ചതു പോലെ 19 വർഷത്തോളമിരുന്ന പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി സ്ഥാനത്തു നിന്നും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടനയിൽ നിന്നും നീക്കം ചെയ്തു.

യഥാർത്ഥത്തിൽ കവിത എഴുതിയതിനല്ല 1996- മുതൽ സിപിഎമ്മിലുണ്ടായ ഉൾപാർട്ടി തർക്കങ്ങളാണ് തന്‍റെ പുറത്താക്കലിനു പിന്നിലെന്ന് ഉമേഷ് ബാബു പറയുന്നു. 20 വർഷങ്ങൾക്ക് ഇപ്പുറം അന്നത്തെ പാർട്ടി സെക്രട്ടറി ഇന്നത്തെ ഇടതു സർക്കാരിനെ നയിക്കുമ്പോൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ കമ്മിഷൻ വിവാദത്തിൽ കുടുങ്ങിയത് ചരിത്രത്തിന്‍റെ യാദൃശ്ചികതയോ കാവ്യനീതിയോ ആണെന്നാണ് കവിതയെഴുതിയതിന് പുറത്താക്കപ്പെട്ട കവിയുടെ നിലപാട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്