തളിപ്പറമ്പ്: പട്ടാപ്പകൽ വീട്ടിൽ കയറിവയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ്റെ മാല കവർന്ന മോഷ്ടാവായ അക്രമി അറസ്റ്റിൽ. വളക്കൈയിലെ മുക്കാടത്ത് ഹൗസിൽ അബ്ദുൾ ജബ്ബാറിനെ (51)യാണ് സ്റ്റേഷൻപോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.സി.സഞ്ജയ് കുമാറും ഡിവൈഎസ്പിഎം. പി.വിനോദിൻ്റെ ക്രൈം സ്ക്വാഡ് അംഗങ്ങളും നടത്തിയ മണിക്കൂറുകൾക്കുള്ളി ലെ തെരച്ചലിനൊടുവിൽ പിടികൂടിയത്. Also Read: പയ്യന്നൂരിലെ ഫണ്ട് വിവാദം; സിപിഎം സംസ്ഥാനനേതൃത്വം പരിശോധിക്കും, നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നീക്കം, പ്രതിരോധിക്കാന്‍ സിപിഎം
ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് കുറുമാത്തൂർ കീരിയാട് ബാവുപ്പറമ്പിലെ തളിയൻ വീട്ടിൽ കാർത്യായനി (78) യെ ആക്രമിച്ച് മാല കവർന്നത്. വീട്ടിൽ വെള്ളം ചോദിച്ചെത്തുകയും കാർത്ത്യായനി വെള്ളമെടുക്കാൻ വീടിനകത്തേക്ക് പോകുമ്പോൾ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണ്ണമാലയുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
Also Read: ‘എനിക്കു പേടിയാണ്... അവർ ഇനിയും ആക്രമിക്കും"; ഭയന്ന് വിറച്ച് ഉറങ്ങാൻ പോലും കഴിയാതെപെൺകുട്ടി, ആ ഞെട്ടലിൽ നിന്ന് അക്ഷയ ഇനിയും മോചിതയായിട്ടില്ല
മണിക്കൂറുകൾ കഴിഞ്ഞ ശേഷം മകൻ സജീവൻ വീട്ടിൽ എത്തിയപ്പോഴാണ് അവശനിലയിൽ തറയിൽവീണു കിടക്കുന്ന കാർത്യായനിയെ കണ്ടത്. ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കവർച്ച വിവരം പുറത്തു വന്നത്. പോലീസിൻ്റെ ജാഗരൂകമായ തെരച്ചലിൽ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പ്രദേശവുമായി ബന്ധപ്പെടുന്ന അമ്പതോളം ആളുകളെയും കർശന നിരീക്ഷണത്തിലാക്കിയപ്പോഴാണ് ഒടുവിൽ കവർച്ചക്കാരനെ കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് കുറുമാത്തൂർ കീരിയാട് ബാവുപ്പറമ്പിലെ തളിയൻ വീട്ടിൽ കാർത്യായനി (78) യെ ആക്രമിച്ച് മാല കവർന്നത്. വീട്ടിൽ വെള്ളം ചോദിച്ചെത്തുകയും കാർത്ത്യായനി വെള്ളമെടുക്കാൻ വീടിനകത്തേക്ക് പോകുമ്പോൾ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണ്ണമാലയുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
Also Read: ‘എനിക്കു പേടിയാണ്... അവർ ഇനിയും ആക്രമിക്കും"; ഭയന്ന് വിറച്ച് ഉറങ്ങാൻ പോലും കഴിയാതെപെൺകുട്ടി, ആ ഞെട്ടലിൽ നിന്ന് അക്ഷയ ഇനിയും മോചിതയായിട്ടില്ല
മണിക്കൂറുകൾ കഴിഞ്ഞ ശേഷം മകൻ സജീവൻ വീട്ടിൽ എത്തിയപ്പോഴാണ് അവശനിലയിൽ തറയിൽവീണു കിടക്കുന്ന കാർത്യായനിയെ കണ്ടത്. ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കവർച്ച വിവരം പുറത്തു വന്നത്. പോലീസിൻ്റെ ജാഗരൂകമായ തെരച്ചലിൽ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പ്രദേശവുമായി ബന്ധപ്പെടുന്ന അമ്പതോളം ആളുകളെയും കർശന നിരീക്ഷണത്തിലാക്കിയപ്പോഴാണ് ഒടുവിൽ കവർച്ചക്കാരനെ കണ്ടെത്തിയത്.