ആപ്പ്ജില്ല

വിമാനത്താവളത്തിലെത്തണമെങ്കില്‍ ഈ അപകട കുരുക്ക് മറികടക്കണം... ആരെയും കുരുക്കും അഞ്ചരക്കണ്ടിയിലെ ഈ കുരുക്ക്!

പയ്യന്നൂർ ഭാഗത്ത് നിന്നും തലശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്. എൺപതിന് മുകളിലാണ് ഇതിലുടെയുള്ള പരക്കംപാച്ചിലിന്‍റെ സ്പീഡ്. എന്നാൽ ഇത്രയും അപകട കുരുക്കേറിയ സ്ഥലത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക്ക് പോലിസോ പൊതുമരാമത്ത് വകുപ്പോ ഏർപ്പെടുത്തിയിട്ടില്ല.

| Edited by Samayam Desk | Lipi 19 Aug 2020, 10:12 am
കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും കണ്ണൂർ വിമാനതാവളത്തിലേക്ക് പോകണമെങ്കിൽ ഈ കുരുക്ക് മുറിച്ചുകടക്കണം. അഞ്ചരക്കണ്ടി ജംഗ്ഷനെന്ന മഹാ കുരുക്ക്‌ നാലു റോഡുകൾ കൂടി ചേരുന്ന ജംഗ്ഷനാണിത്. ചാലോട്, തലശേരി, മട്ടന്നൂർ, ചക്കരക്കൽ റോഡുകൾ ഇവിടെ സംഗമിക്കുന്നു. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ തലങ്ങും വിലങ്ങും ഓടുന്നത്. അതിനാൽ അപകട സാധ്യത കൂടുതലുമാണ്. ഒന്നര വർഷം മുൻപ് കണ്ണൂർ വിമാനതാവളം പ്രവർത്തനമാരംഭിച്ചതോടെ ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടി വർധിച്ചു.
Samayam Malayalam Anjarakandy Town


Also Read: സഹോദരിയുടെ മക്കളെ ലൈംഗീക ചൂഷണത്തിനിരയാക്കി; വര്‍ഷങ്ങളായി നിരന്തര പീഡനം... സംഭവം പരിയാരത്ത്!

പയ്യന്നൂർ ഭാഗത്ത് നിന്നും തലശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്. എൺപതിന് മുകളിലാണ് ഇതിലുടെയുള്ള പരക്കംപാച്ചിലിന്‍റെ സ്പീഡ്. എന്നാൽ ഇത്രയും അപകട കുരുക്കേറിയ സ്ഥലത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക്ക് പോലിസോ പൊതുമരാമത്ത് വകുപ്പോ ഏർപ്പെടുത്തിയിട്ടില്ല. റോഡിന് കുറുകെ സീബ്രാലൈൻ വരച്ച തോടുകൂടി തങ്ങളുടെ ഉത്തരവാദിത്വം തീർന്ന മട്ടിലാണ് പൊതുമരാമത്ത് വകുപ്പിന്‍റെ നിലപാട്. ഇവിടെ ഒരു സിഗ്നൽ ബോർഡുപോലുമില്ല. രണ്ടാഴ്ച മുൻപാണ് പോലിസ് പട്രോളിങ് സംഘത്തിന്‍റെ വാഹനം മറ്റൊരു കാറിലിടിച്ചത്.

Also Read: കൗൺസിലർക്ക് കൊവിഡ്; കൊച്ചി മേയർ അടക്കം ക്വാറന്‍റൈനിൽ!

തലനാരിഴയ്ക്കാണ് വൻ അപകടമൊഴിവായത്. വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളുടെ ഭാഗമാണ് അഞ്ചരക്കണ്ടി നഗരം. ബസ് സ്റ്റാൻഡ് മുതൽ തലശേരി ഭാഗത്തേക്ക് പോകുന്ന മമ്പറം വരെയുള്ള സ്ഥലം വരെ വേങ്ങാട് പഞ്ചായത്താണ്. ചക്കരക്കൽ ഭാഗം വരെയുള്ള സ്ഥലം അഞ്ചരക്കണ്ടി പഞ്ചായത്തുമാണ്. തട്ടാരിപ്പാലം പുനർനിർമ്മിച്ചതോടെ റോഡിന് വീതി കൂടിയിട്ടുണ്ടെങ്കിലും അനധികൃത പാർക്കിങ് വലിയ വിഷയമായി മാറിയിരിക്കുകയാണ്. ഓട്ടോ, ഗുഡ്സ് വാഹനങ്ങളുടെ പാർക്കിങ് റോഡരികിലായതിനാൽ കടുത്ത ഗതാഗത കുരുക്കാണ് പകൽ സമയങ്ങളിലും ഇവിടെ അനുഭവപ്പെടുന്നത്. ചക്കരക്കൽ പോലിസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഈ ജംഗ്ഷനിൽ ട്രാഫിക്ക് നിയന്ത്രണത്തിനായി ഹോം ഗാർഡിനെ നിയോഗിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്