കണ്ണൂര്‍ (Kannur): വേനല്‍ക്കാലത്ത് ഊര്‍ജസംരക്ഷണത്തിനായി പുതുവഴികള്‍ തേടുകയാണ് കണ്ണൂരിലെ വായനശാലകള്‍. അമൂല്യമായ വൈദ്യുതി ഊർജം ഫിലമെൻ്റ് ബള്‍ബിലൂടെ പാഴാക്കാതെ സംരക്ഷിക്കണമെന്ന സന്ദേശമാണ് ഗ്രന്ഥശാലാ സംഘം മുന്‍കൈയെടുത്തു നടത്തുന്ന പരിപാടികളിലൂടെ ഗ്രാമീണ വായനശാലകള്‍ ജനങ്ങള്‍ക്കു നല്‍കുന്നത്. ഇതിൻ്റെ ഭാഗമായി എല്‍ഇഡി ബള്‍ബ് നിര്‍മാണമാണ് നാട്ടിൻപുറങ്ങളില്‍ വായനശാലകളുടെ നേതൃത്വത്തില്‍ കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും പഠിപ്പിക്കുന്നത്. വൈദ്യുതി നന്നേ കുറച്ചു ചെലവുള്ള എല്‍ഇഡി ബള്‍ബുകള്‍ ഭീമമയ കറൻ്റ് ചാര്‍ജ് കുറയ്ക്കുമെന്നു മാത്രമല്ല മൊത്തം വൈദ്യുതോല്‍പ്പാദനം കുറയ്ക്കാനും കഴിയുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. 10 പേരുള്‍പ്പെടുന്ന സംഘത്തിനാണ് എല്‍ഇഡി ബള്‍ബ് നിര്‍മാണത്തിനായി പരിശീലനം നല്‍കുന്നത്. ഇതിനായുള്ള മെഷീനുകള്‍ ഉപയോഗിച്ചു ശാസ്ത്രീയമായി തന്നെയാണ് പരിശീലനം. ഡല്‍ഹിയില്‍ നിന്നാണ് എല്‍ഇഡി ബള്‍ബുകളുടെ കിറ്റുകളെത്തിക്കുന്നത്.
രണ്ടുതരം മെഷിനാണ് എല്‍ഇഡി ബള്‍ബുകളുടെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഫോട്ടേസീക്ക് പഞ്ചിങ് മെഷിനും ഹീറ്റ്സീക്ക് പഞ്ചിങ് മെഷിനുമാണ്. സോള്‍ഡറിങ് അയണ്‍, ലെഡ്, ഫ്ലക്സ് എന്നിവയാണ് കിറ്റിലുള്ളത്. സാധാരണയായി 2500 മണിക്കൂറാണ് ഒരു സിഎഫ്എല്‍, എല്‍ഇഡി ബള്‍ബുകളുടെ ആയുസ്. എന്നാല്‍ ഇവ ഉപയോഗശൂന്യമായി ഗുരുതരമായ രാസമാലിന്യപ്രശ്നവും സൃഷ്ടിക്കും. അതിനാല്‍ ഇവ ബോര്‍ഡുമാറ്റി കഴിഞ്ഞാല്‍ പുനരുപയോഗിക്കാന്‍ കഴിയുമെന്നാണ് എല്‍ഇഡി ബള്‍ബ് നിര്‍മാണ ട്രെയിനര്‍ വിജിന പറയുന്നത്.
ഒരു മണിക്കൂര്‍ കൊണ്ട് ആര്‍ക്കും ഒരു ബള്‍ബ് നിര്‍മിക്കാന്‍ കഴിയുമെന്നും സോള്‍ഡറിങ് മാത്രമാണ് അല്പം പ്രയാസകരമായിട്ടുള്ളതെന്നും കഴിഞ്ഞ എട്ടുവര്‍ഷമായി എല്‍ഇഡി ബള്‍ബ് നിര്‍മിക്കുന്നതില്‍ പരിശീലനം നല്കുന്ന വിജിന വ്യക്തമാക്കി. ചാല കസ്തൂര്‍ബാ വായനശാലയില്‍ നടന്ന പരിപാടി മുന്‍ കെഎസ്ഇബി അസി. എന്‍ജിനീയര്‍ രതീശന് പുളുക്കായി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ കെ ജനാര്ദ്ദനന് അധ്യക്ഷനായി. ലൈബ്രേറിയന്‍ ശ്രീജിത്ത് സ്വാഗതവും ജെ എസ് സുനില്‍ നന്ദിയും പറഞ്ഞു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Kannur News, LED Bulb Making in Kannur, Kannur Library
രണ്ടുതരം മെഷിനാണ് എല്‍ഇഡി ബള്‍ബുകളുടെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഫോട്ടേസീക്ക് പഞ്ചിങ് മെഷിനും ഹീറ്റ്സീക്ക് പഞ്ചിങ് മെഷിനുമാണ്. സോള്‍ഡറിങ് അയണ്‍, ലെഡ്, ഫ്ലക്സ് എന്നിവയാണ് കിറ്റിലുള്ളത്. സാധാരണയായി 2500 മണിക്കൂറാണ് ഒരു സിഎഫ്എല്‍, എല്‍ഇഡി ബള്‍ബുകളുടെ ആയുസ്. എന്നാല്‍ ഇവ ഉപയോഗശൂന്യമായി ഗുരുതരമായ രാസമാലിന്യപ്രശ്നവും സൃഷ്ടിക്കും. അതിനാല്‍ ഇവ ബോര്‍ഡുമാറ്റി കഴിഞ്ഞാല്‍ പുനരുപയോഗിക്കാന്‍ കഴിയുമെന്നാണ് എല്‍ഇഡി ബള്‍ബ് നിര്‍മാണ ട്രെയിനര്‍ വിജിന പറയുന്നത്.
ഒരു മണിക്കൂര്‍ കൊണ്ട് ആര്‍ക്കും ഒരു ബള്‍ബ് നിര്‍മിക്കാന്‍ കഴിയുമെന്നും സോള്‍ഡറിങ് മാത്രമാണ് അല്പം പ്രയാസകരമായിട്ടുള്ളതെന്നും കഴിഞ്ഞ എട്ടുവര്‍ഷമായി എല്‍ഇഡി ബള്‍ബ് നിര്‍മിക്കുന്നതില്‍ പരിശീലനം നല്കുന്ന വിജിന വ്യക്തമാക്കി. ചാല കസ്തൂര്‍ബാ വായനശാലയില്‍ നടന്ന പരിപാടി മുന്‍ കെഎസ്ഇബി അസി. എന്‍ജിനീയര്‍ രതീശന് പുളുക്കായി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ കെ ജനാര്ദ്ദനന് അധ്യക്ഷനായി. ലൈബ്രേറിയന്‍ ശ്രീജിത്ത് സ്വാഗതവും ജെ എസ് സുനില്‍ നന്ദിയും പറഞ്ഞു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Kannur News, LED Bulb Making in Kannur, Kannur Library