ആപ്പ്ജില്ല

പനി ബാധിച്ചു മരിച്ച വയോധികന് കൊവിഡെന്നു സംശയം; കൊളച്ചേരിയിൽ ഇരുപതോളം പേർ നിരീക്ഷണത്തിൽ

പനി അധികമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് മൂസഹാജികണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. കൊവിഡ് ലക്ഷണം കണ്ടതോടെ ഉച്ചയോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Lipi 12 Aug 2020, 6:32 pm
കണ്ണൂർ: മയ്യിലിനടുത്തെ കൊളച്ചേരിയിൽ പനി ബാധിച്ചു മരിച്ച വയോധികന് കൊവിഡെന്നു സംശയം. ഇതോടെ ബന്ധുക്കളും അയൽവാസികളുമടക്കം ഇരുപതോളം പേർ പോലിസ് നിർദ്ദേശപ്രകാരം നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊളച്ചേരി പള്ളിപറമ്പ് കോടിപ്പൊയില്‍ സ്വദേശി മൂസ ഹാജി (77) യാണ് പനി ബാധിച്ച് മരിച്ചത്. കുറച്ച് ദിവസമായി ഇദ്ദേഹം പനി ബാധിതനായിരുന്നു. പനി അധികമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് മൂസഹാജികണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്.
Samayam Malayalam Moosa Haji


Also Read: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്; ആശങ്കയുണര്‍ത്തി തലസ്ഥാനത്ത് 5 പോലീസുകാര്‍ക്കും രോഗം

തുടര്‍ന്ന് കൊവിഡ് ലക്ഷണം കണ്ടതോടെ ഉച്ചയോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊവിഡ് പോസിറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും വൈകുന്നേരത്തോടെ മരണപ്പെടുകയാണുണ്ടായത്. രണ്ടാം പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ കൊവിഡ് ഫലം പോസിറ്റീവ് ആയതുകൊണ്ട് ബന്ധുക്കളോട് ക്വാറന്‍റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read: കരിപ്പൂര്‍ വിമാനാപകടം; എല്ലാ പ്രതീക്ഷയും ബ്ലാക്ക് ബോക്‌സ് റിപ്പോര്‍ട്ടില്‍! അന്വേഷണ സംഘത്തിൻ്റെ നിഗമനങ്ങൾ ഇങ്ങനെ

പരേതന്‍റെ സംസ്‌കാരം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങ് നടന്നത്.ഖദീജയാണ് ഭാര്യ. മമ്മൂട്ടി, ഇബ്രാഹിം, സഈദ്, ജമീല, സൈബുന്നിസ, നഫീസ എന്നിവര്‍ മക്കളാണ്. കൊ വിഡ് സമൂഹ വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ കണ്ണൂർ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പൊലിസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇടറോഡുകൾ അടയ്ക്കുകയും കടകമ്പോളങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.87 31 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്