ആപ്പ്ജില്ല

സലാഹുദ്ദീൻ വധം: മുഖ്യപ്രതികളായ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 5 പേർ

കണ്ണൂർ കണ്ണവത്തെ എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളായ ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു. ആർഎസ്എസ് പ്രവർത്തകരായ റിഷില്‍ (24), അമല്‍ രാജ് (22) എന്നിവരാണ് പിടിയിലായത്.

Lipi 21 Sept 2020, 8:53 pm
കണ്ണൂർ: കണ്ണവത്തെ എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ സഹോദരിമാരോടൊപ്പം സഞ്ചരിക്കവെ കാറിൽ നിന്നും വലിച്ചിറക്കി കൊന്ന കേസിൽ മുഖ്യപ്രതികളായ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കൊലയിൽ നേരിട്ടു പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് സൂചന.
Samayam Malayalam Kannur SDPI Worker Murder
കൊല്ലപ്പെട്ട സലാഹുദ്ദീൻ


Also Read: കൊട്ടിയൂർ മേഖലയിൽ പരിസ്ഥിതി ലോലപ്രദേശമാക്കുന്നതിന് മുൻപ് ജനങ്ങളുടെ ആശങ്ക അകറ്റണം: എം.വി ജയരാജൻ

ആര്‍എസ്എസ് പ്രവര്‍ത്തകരും ചിറ്റാരിപ്പറമ്പ്-കണ്ണവം സ്വദേശികളായ റിഷില്‍ (24), അമല്‍ രാജ് (22) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി ഉയർന്നു. സെപ്റ്റംബര്‍ എട്ടിനാണ് എസ്‍ഡിപിഐ പ്രവര്‍ത്തകനായ സലാഹുദ്ദീനെ നടുറോഡിലിട്ട് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ചരിക്കുന്ന കാറിൽ ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തിയതിനു ശേഷം സലാഹുദീനെ കാറിൽ നിന്നും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Also Read: കണ്ണൂരിൽ 5 ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു

ചിറ്റാരിപ്പറമ്പിലെ എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസില്‍ ഏഴാം പ്രതിയാണ് മരിച്ച സലാഹുദ്ദീന്‍. ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വെച്ചാണ് സലാഹുദ്ദീനെ പിന്തുടർന്ന് അക്രമിച്ചത്. ബൈക്കില്‍ വന്ന രണ്ടംഗ സംഘം സലാഹുദ്ദീന്‍ സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ഇവര്‍ വെട്ടുകയായിരുന്നു. കഴുത്തില്‍ വെട്ടേറ്റ സലാഹുദീനെ തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Also Read: മട്ടന്നൂരിലെ സ്ഫോടനം; സ്ഥലം സന്ദർശിക്കാനെത്തിയ കോൺഗ്രസ് സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

കേസില്‍ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സിസിടിവി ക്യാമറയില്ലാത്ത സ്ഥലത്തു വെച്ചാണ് കൊല നടന്നതിനാൽ മുഴുവൻ പ്രതികളെയും പിടികൂടാൻ പോലിസിനു കഴിഞ്ഞിട്ടില്ല. കൊല നടത്താൻ ഉപയോഗിച്ച കാർ കോളയാട്ടു നിന്നും കണ്ടെത്തിയിട്ടുണ്ട്.


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്