ആപ്പ്ജില്ല

പികെ ശ്രീമതിക്കും കെകെ ശൈലജയ്ക്കും പിന്നാലെ നിയമസഭയിലെത്താന്‍ രണ്ട് പേര്‍... സിപിഎം കോട്ടയില്‍ നിന്ന് വീണ്ടും പെണ്‍ കരുത്ത്!

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമാണ് പികെ ശ്യാമള. ആന്തൂർ നഗരസഭാധ്യക്ഷയെന്ന നിലയിലുള്ള ഭരണപരിചയവും മണ്ഡലത്തിൽ സുപരിചിതത്വവും ഇവർക്കുണ്ട്.

Samayam Malayalam 11 May 2020, 5:05 pm
കണ്ണൂർ: പികെ ശ്രീമതിക്കും കെകെ ശൈലജയ്ക്കും ശേഷം രണ്ട് അധ്യാപികമാരെ കൂടി സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയേക്കും. രണ്ട് പ്രമുഖ നേതാക്കളുടെ ഭാര്യമാരും നിലവിൽ സജീവ രാഷ്ട്രീയക്കാരികളുമാണിവർ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.ഗോവിന്ദന്‍റെ ഭാര്യയും ആന്തൂർ നഗരസഭാ ചെയർപേഴ്സണുമായ പികെ ശ്യാമളയാണ് ഇതിലൊരാൾ മറ്റൊരാൾ ജയിംസ് മാത്യു എംഎൽഎയുടെ ഭാര്യയും എസ്എഫ്ഐ യുടെ മുൻ തീപ്പൊരിനേതാവുമായ എൻ സുകന്യയാണ്.
Samayam Malayalam two more teachers from kannur ready to contest to assembly after pk sreemathi and kk shailaja
പികെ ശ്രീമതിക്കും കെകെ ശൈലജയ്ക്കും പിന്നാലെ നിയമസഭയിലെത്താന്‍ രണ്ട് പേര്‍... സിപിഎം കോട്ടയില്‍ നിന്ന് വീണ്ടും പെണ്‍ കരുത്ത്!


​തളിപ്പറമ്പില്‍ പികെ ശ്യാമള?

രണ്ടുടേം പൂർത്തിയായ ജയിംസ് മാത്യു തളിപ്പറമ്പ് മണ്ഡലത്തിൽ മൂന്നാമത് മത്സരിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ഒരാൾക്ക് രണ്ട് ടേം എന്ന മാനദണ്ഡം സിപിഎം അപുർവ്വം ചിലർക്ക് മാത്രമേ ഇളവു ചെയ്തു കൊടുത്തിട്ടുള്ളൂ . ഈ സാഹചര്യത്തിലാണ് ആന്തൂർ നഗരസഭാ ചെയർപേഴ്സനായ പികെ ശ്യാമളയുടെ പേർ ഉയർന്നു വരുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമാണ് പികെ ശ്യാമള. ആന്തൂർ നഗരസഭാധ്യക്ഷയെന്ന നിലയിലുള്ള ഭരണപരിചയവും മണ്ഡലത്തിൽ സുപരിചിതത്വവും ഇവർക്കുണ്ട്.

​പാർത്ഥാസ് കൺവെൻഷൻ സെന്‍റർ വിഷയം

ജനറൽ സീറ്റാണെങ്കിൽ കൂടിയും പികെ ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കണമെന്നാണ് സിപിഎം സംസ്ഥാന നേത്യത്യത്തിന്‍റെ താൽപര്യം. എന്നാൽ ആന്തൂരിലെ പാർത്ഥാസ് കൺവെൻഷൻ സെന്‍റർ ഉടമ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയെ തുടർന്നുണ്ടായ വിവാദങ്ങൾ പികെ ശ്യാമളയ്ക്കെതിരെ അണികളിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ട റിയേറ്റംഗം എം വി ഗോവിന്ദനും ശ്യാമളയ്ക്കു തെറ്റുപറ്റിയിട്ടില്ലെന്നു അർത്ഥശങ്കയ്ക്കില്ലാതെ വ്യക്തമാക്കിയതോടെ വിവാദങ്ങൾ അഗ്നിശലഭങ്ങളെ പോലെ ക്ഷണം നേരം കൊണ്ട് എരിഞ്ഞടങ്ങി.

​എസ്എഫ്ഐയുടെ തീപ്പൊരി നേതാവ്

സികെപി പത്മനാഭനും ജയിംസ് മാത്യുവും നിയമസഭയിലെത്തിയ തളിപ്പറമ്പിൽ പികെ ശ്യാമള തന്നെയാണ് അനുയോജ്യ സ്ഥാനാർത്ഥിയെന്ന വിലയിരുത്തലിലാണ് പാർട്ടി ജില്ലാ നേതൃത്വവും. എസ്എഫ്ഐ യുടെ തീപ്പൊരി നേതാവായ എൻ സുകന്യ കണ്ണൂരിലെ അറിയപ്പെടുന്ന വനിതാ നേതാക്കളിലൊരാളാണ്. പാർട്ടി ജില്ലാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവു കൂടിയാണ്. യുവജന രാഷ്ട്രീയം വിട്ട് അധ്യാപികയായി ജോലി ചെയ്തിരുന്ന സുകന്യ ഇപ്പോൾ ജോലി രാജി വെച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയാണ്.

​അഴീക്കോട് പിടിച്ചെടുക്കാന്‍ നിയോഗിക്കും?

ജയിംസ് മാത്യു എംഎൽഎയുടെ സഹധർമിണി എന്നതിലുപരിയായി കണ്ണൂർ ജില്ലയിൽ ഏറെ സ്വീകാര്യതയുള്ള നേതാക്കളിലൊരാളാണ് സുകന്യ. പികെ ശ്യാമള എന്തെങ്കിലും സാഹചര്യത്താൽ പയ്യന്നൂരിലോ കല്യാശേരിയിലോ മാറിയാൽ തളിപ്പറമ്പിലെ ഫസ്റ്റ് ചോയ്സ് എന്‍ സുകന്യ മാത്രമാണ്. ഇതൊന്നും സംഭവിച്ചില്ലെങ്കിൽ കെഎം ഷാജിയിൽ നിന്നും അഴീക്കോട് പിടിച്ചെടുക്കാൻ പാർട്ടി സുകന്യയെ നിയോഗിച്ചേക്കും. എന്തു തന്നെയായാലും പികെ ശ്രീമതിക്കും കെകെ ശൈലജയ്ക്കും ശേഷം രണ്ട് കരുത്തരായ അധ്യാപികമാരാണ് സിപിഎമ്മിനായി കളത്തിലിറങ്ങുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്