ആപ്പ്ജില്ല

25 ലക്ഷം രൂപ നിക്ഷേപിച്ചു, രണ്ട് തവണ സ്‌ട്രോക്ക് വന്നു, മകന്‍റെ പഠനത്തിന് പോലും പണംകിട്ടിയില്ല; വെള്ളൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഇരയുടെ വാക്കുകള്‍

പല ഘട്ടങ്ങളിലായി അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചതായും ഇതിനിടയില്‍ രണ്ടു തവണ ജേക്കബിന് സ്‌ട്രോക്ക് വന്നതായും ഒരു വശത്തെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തതായും ജേക്കബ് പറഞ്ഞു.

Samayam Malayalam 30 Jul 2022, 9:18 am
വെള്ളൂര്‍: ബാങ്കില്‍ നിക്ഷേപിച്ച 25 ലക്ഷം ചോദിച്ചപ്പോള്‍ തുച്ഛമായ തുക മാത്രമാണ് തന്നതെന്ന് വെള്ളൂര്‍ ഇറുമ്പയം മുഴിയില്‍ ജേക്കബ്. വെള്ളൂര്‍ എച്ച് എന്‍ എല്ലിലെ ജീവനക്കാരന്‍ ആയിരുന്നു ജേക്കബ്. ഏഴ് വര്‍ഷം മുമ്പ് കമ്പനിയില്‍നിന്നു പിരിഞ്ഞു പോന്നപ്പോള്‍ ലഭിച്ച 25 ലക്ഷം രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചത്.
Samayam Malayalam Money Fraud Pixabay


Also Read: 2020 ലെ വാഹനാപകടത്തില്‍ കാല്‍ നഷ്ടമായി, ഒറ്റക്കാലില്‍ നൃത്തം, യുവാവിന് ഒന്നരക്കോടി നഷ്ടപരിഹാരം

പല ഘട്ടങ്ങളിലായി അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചതായും ഇതിനിടയില്‍ രണ്ടു തവണ ജേക്കബിന് സ്‌ട്രോക്ക് വന്നതായും ഒരു വശത്തെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തതായും ജേക്കബ് പറഞ്ഞു. 'ഒരു മനുഷ്യായുസ്സ് മുഴുവനും അധ്വാനിച്ച പണമാണ് വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. രണ്ട് തവണ സ്‌ട്രോക്ക് വന്നു. മകന്റെ പഠനാവശ്യത്തിനായി ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം ചോദിച്ചപ്പോള്‍ തുച്ഛമായ തുക മാത്രമാണ് തന്നത്', ജേക്കബിന്റെ വാക്കുകള്‍.

ഈ സമയമാണ് ബാങ്കില്‍ കോടികളുടെ അഴിമതി നടന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്. പല തവണ നിക്ഷേപത്തുക പിന്‍വലിക്കാന്‍ ബാങ്കില്‍ കത്ത് നല്‍കിയെങ്കിലും ഒരുരൂപ പോലുമ തിരിച്ചുകിട്ടിയില്ല. അതുകൊണ്ട് തന്നെ മികച്ച ചികിത്സ ജേക്കബിന് നല്‍കാനായില്ലെന്ന് ഭാര്യ സുനിത പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ഏക മകന്‍ അഭിലാഷിന്റെ തുടര്‍പഠനത്തിന് വേണ്ടി കഴിഞ്ഞ ദിവസം ആറ് ലക്ഷം രൂപ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കിയിരുന്നു. വെറും 25000 രൂപ മാത്രമാണ് ബാങ്കില്‍നിന്നു ലഭിച്ചതെന്നു ജേക്കബ് പറഞ്ഞു. ഇതോടെ അഭിലാഷിന്റെ തുടര്‍പഠനം മുടങ്ങിയിരിക്കുകയാണ്.

മരുന്നിന് മാത്രമായി ഒരുമാസം 10,000 രൂപയിലധികം ചെലവുണ്ട്. ദൈനംദിന ചെലവുകള്‍ക്കായി ഈ കുടുംബം കഷ്ടപ്പെടുകയാണ്. വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 43.96 കോടി രൂപയുടെ അഴിമതിയാണ് സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

Also Read: മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിക്കുക എന്നത് കോൺഗ്രസ് അജണ്ടയാക്കി മാറ്റി; പ്രതിഷേധം ഉയർന്നുവരണമെന്ന് കോടിയേരി

ജീവനക്കാരും ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെടെ 29 പേരോട് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍നടപടി ഇല്ലാത്തതോടെ ഹൈക്കോടതിയെ സമീപിച്ചു. സിപിഎം ഭരണസമിതിയുടെ സമയത്താണ് തട്ടിപ്പുനടന്നത്. പാര്‍ട്ടി അന്വേഷണവും നടപടിയും ഉണ്ടായിരുന്നു. അടുത്തയാഴ്ച ജേക്കബിന് ആവശ്യമായ പണം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്‍റ് ഷാഹിന്‍ കരിം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്