ആപ്പ്ജില്ല

കെഎം ഷാജിക്കെതിരെയുള്ള കോഴക്കേസ്: വിജിലൻസ് സംഘം സ്കൂളിലെത്തി, വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു!

സിപിഎം പ്രാദേശിക നേതാവും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കുടുവന്‍ പത്മനാഭന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്.

Samayam Malayalam 26 May 2020, 3:38 pm
കണ്ണൂർ: അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെഅഴീക്കോട് സ്കൂളില്‍ എത്തി അന്വേഷണ സംഘം തെളിവെടുത്തു. വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂധനന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് അഴീക്കോട് സ്കൂളിലെത്തിയത്.
Samayam Malayalam KM Shaji


Also Read: ഉത്രയെ കടിച്ചത് മൂര്‍ഖനോ? പാമ്പിന്‍റെ ഡിഎന്‍എയും പരിശോധിക്കും, കുറ്റപത്രം 90 ദിവസത്തിനകം!

സ്കൂള്‍ ഓഫീസില്‍ പരിശോധന നടത്തിയ സംഘം വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. അന്വഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡി വൈ എസ് പി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കോഴ നല്‍കിയെന്ന് പറയുന്ന കാലഘട്ടത്തില്‍ സ്കൂള്‍ മാനേജരായിരുന്ന ആളെയും കേസില്‍ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Also Read: അഞ്ജന ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ... ഗോവ പോലീസ് പറയുന്നത് ഇങ്ങനെ!

സിപിഎം പ്രാദേശിക നേതാവും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കുടുവന്‍ പത്മനാഭന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്. സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു പരാതി. കേസില്‍ പരാതിക്കാരന്‍റെയും ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയുടെയും മൊഴി കഴിഞ്ഞ ദിവസം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്